കേരളീയരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് വിഷു. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്.
പുരാണങ്ങളിൽ പറയുന്നത് പ്രകാരം ഹിരണ്യാക്ഷനു ഭൂമീ ദേവിയിലുണ്ടായ പുത്രനായ നരകാസുരനെ വധിക്കാൻ മഹാവിഷ്ണു നരസിംഹാവതാരമെടുക്കുകയും നരകാസുരനെ വധിക്കുകയും ചെയ്ത ദിവസമാണ് വിഷു. നരസിംഹ മന്ത്രം സന്ധ്യക്ക് ജപിക്കുന്നത് ഉചിതമായിരിക്കും.
വിഷു ദിനം പ്രകൃതീസ്വരി പൂജക്കുള്ള ദിവസം കൂടിയാണ്. ചിലയിടങ്ങളിൽ മണ്ണിനെയും പണി ആയുധങ്ങളെയും ഈ ദിവസം പൂജിക്കും.പണ്ട് കാലം മുതലേ വിഷു ഫലം പറയാൻ എത്തുന്ന ജ്യോത്സ്യൻ പ്രവചിക്കുന്നത് "എത്ര പറ വർഷം എന്നാണ്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു.
വിഷു എന്ന പേരിന് പിന്നിലെ ഐതിഹ്യം എന്തെന്ന് നോക്കാം. വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം. അതായത്, രാത്രിയും പകലും തുല്യമായ ദിവസം. മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ് ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180 ഡിഗ്രിയിൽ നേരെ പതിക്കുന്നത്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിന് തുലാ വിഷുവും ഉണ്ട്. കർണ്ണികാരത്തിന്റെ സൗന്ദര്യത്തിൽ ഭക്തരുടെ മനം കവരുന്ന വിഷുക്കണി. കർണ്ണികാരം പൂത്തു തളിർത്തു, കല്പനകൾ താലമെടുത്തു... എന്നു പറയുന്നതുപോലെ ശുഭപ്രതീക്ഷകൾ മനസ്സിൽ പൂത്തുലയുകയാണ്. (വിഷു കണിയിലെ സംക്രാന്തി നിമിഷം -09:15 പി എം ഏപ്രിൽ 13. പുണ്യകാല മുഹൂർത്തം: 12:27 പി എം 06:43 പി എം മഹാ പുണ്യകാല മുഹൂർത്തം: 04:38 പി എം 06:43 പി എം എന്നിങ്ങനെയാണ്.) സംക്രാന്തിയുടെ പന്ത്രണ്ട് അവസരങ്ങളിലും, ഭക്തർ സൂര്യദേവനെ ആരാധിക്കുകയും അവരുടെ സാമൂഹികവും സാമ്പത്തികവുമായ നിലയ്ക്ക് താങ്ങാൻ കഴിയുന്നത്ര പുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യു ന്നു. “പുണ്യകാലം' എന്നറിയപ്പെടുന്ന സംക്രാന്തി തിഥിക്ക് മുമ്പും ശേഷവുമുള്ള പത്ത് ഘടികൾ (ഒരു ഘടി 24 മിനിറ്റ്) എല്ലാ പുണ്യ പൂജകൾക്കും പ്രാർത്ഥനകൾക്കും ശുഭകരമായി കണക്കാക്കപ്പെടുന്നു.
Diese Geschichte stammt aus der April 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്
രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല
ഹനുമാൻസ്വാമിക്കുള്ള ഓരോ വഴിപാടിന് പിന്നിലും ഓരോ കഥയുണ്ട്. രാഹുദോഷമുള്ളവർ ഹനുമാന് വടമാല ചാർത്തുന്നത് ദോഷപരിഹാരത്തിന് അത്യുത്തമമാണ്. ഈ സത്യമറിയാതെ സ്വാമിക്ക് വടമാല ചാർത്തുന്നതിനെ മറ്റു രീതിയിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഏപ്രിൽ 23 നാണ് ഹനുമാൻ ജയന്തി
ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം
ഒരു മൂർത്തിയുടെ ഒരേ ഒരു മന്ത്രസാധന കൊണ്ട്, ബഹു വിധ ഫലസിദ്ധി നേടുന്ന ആചരണത്തെയാണ് സത്യത്തിൽ \"ഉപാസന' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച
മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു
അമ്മയുടെ അനുഗ്രഹം
മാതൃസ്നേഹവും പിതൃഭക്തിയും ഒരാളുടെ വിജയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന രണ്ട് ഘടകങ്ങളാണ്.
ജലലിംഗരൂപിയായി മഹേശ്വരൻ
ഉമാദേവി ഇരുകൈകൾ കൊണ്ടും ജലം കോരിയെടുത്ത് നിർമിച്ച ലിംഗമാണ് തിരുവൈ നയ്ക്കൽ ജംബുകേശ്വര ക്ഷേത്രത്തിലുള്ളത്. പ്രതിഷ്ഠ തന്നെ ജലത്തിലാണ്. ലിംഗത്തിന് ചുറ്റും സദാ ജലം ഊറിക്കൊണ്ടേയിരിക്കും. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഇത് ജലത്തെ പ്രതിനിധാനം ചെയ്യുന്നു.
ഭൂമിനാഥനായി ഏകാംബരേശ്വരൻ
ഭൂമിയെന്ന സങ്കൽപത്തിൽ ഭഗവാൻ പരമേശ്വരൻ കുടികൊള്ളുന്ന ക്ഷേത്രമാണ് തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രം. മണൽ ലിംഗമാണ് ഭഗവാൻ ഏകാംബരേശ്വരൻ.
മഹാശിവരാത്രിയും മല്ലീശ്വര രഹസ്യവും
വനാന്തർഭാഗത്തെ ഒരു മലമുകളിൽ, ഭൂമിയുടെ ഐശ്വര്യത്തിനും മാനവകുലത്തിന്റെ നിലനിൽപ്പിനും വേണ്ടി ശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന അട്ടപ്പാടിയിലെ ഒരു വിഭാഗം ഗോത്രവിഭാഗക്കാരുടെ ജീവിതമാണ് മല്ലീശ്വരമുടിയുടെ ആരും അറിയാത്ത കഥ
കാളിയാർ മഠത്തിലെ കുട്ടിച്ചാത്തൻ
വിഷണുമായയും കുട്ടിച്ചാത്തന്മാരും മറ്റനേകം ദേവതാ സങ്കല്പങ്ങളും സദാ സാന്നിധ്യവും അനുഗ്രഹവും ചൊരിയുന്ന കാളിയാർ മഠം ശ്രീമൂല സ്ഥാനത്ത് നിത്യേന എന്നോണം നിരവധി ഭക്തർ ദർശനത്തിന് എത്തുന്നു
സപ്താഹ യജ്ഞ നിറവിൽ ശ്രീ പുള്ളിമാലമ്മ പഞ്ചലിംഗേശ്വര ക്ഷേത്രം
ശിവൻ, വിഷ്ണു, ദേവി എന്നി ദേവതകൾ തുല്യ പ്രാധാന്യമുള്ള വയനാട്ടിലെ ഏക ക്ഷേത്രമാണ് വഞ്ഞോടീ പുള്ളിമാലമ്മ പഞ്ചലിംഗേശ്വര ക്ഷേത്രം. പഞ്ച ലിംഗേശ്വര സങ്കല്പത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ക്ഷേത്രവുമാണിത്.