നവഗ്രഹങ്ങളിൽ സൗമ്യഗുണമുള്ളയാളും വിദ്യാരകനുമാണ് ബുധൻ, ഗുരുമുഖത്ത് നിന്ന് വിദ്യകൾ അഭ്യസിക്കാൻ ഭാഗ്യം ലഭി ച്ചിട്ടില്ലാത്ത ബുധൻ എല്ലാം സ്വയം പഠിച്ചു എന്നാണ് ഐതീഹ്യം മനുഷ്യനിൽ തെളിഞ്ഞ ബുദ്ധി പ്രദാനം ചെയ്യുന്നതാണ് ബുധീ തി. അതിനാൽ ജാതകത്തിൽ ബുധൻ നല്ല സ്ഥാനത്ത് നിൽക്കുകയാണെങ്കിൽ കുട്ടികൾ എല്ലാവിദ്യകളും വേഗത്തിൽ പഠിച്ചെടുക്കുക യും പഠിക്കുന്ന കലകളിൽ അഗ്രഗണ്യരാവുകയും ചെയ്യുന്നു. എന്നാൽ ഈ നിർണ്ണായക സന്ദർഭത്തിൽ ബുധൻ ലോപിച്ചാൽ വിദ്യധ നം ശുഷ്ക്കമാകും.ഒരാളുടെ ജാതകത്തിൽ 17 വർഷമാണ് ബുധന്റെ ദശാകാലം. അതിനാൽ പഠനസമയത്ത് കുട്ടികളുടെ ജാതകത്തിലെ ബുധന്റെ സ്ഥാനം പരിശോധിക്കപ്പെടേണ്ട താണ്.അതുമാത്രമല്ല നല്ല കലാകാരന്മാർ വാഗ്മികൾ എന്നിവർക്കും ബുധന്റെ അനു ഗ്രഹം ഉണ്ടാകണം. കലയുടെ ദേവൻ കൂടി യാണ്. ഇന്ത്യയിൽ നവഗ്രഹ ക്ഷേത്രങ്ങൾ പലതുണ്ടെങ്കിലും അതിൽ അപൂർവ്വമാണ് വിദ്യാദേവൻ കൂടിയായ ബുധൻ പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ട് ആരാധിക്കപ്പെടുന്ന ക്ഷേത്രങ്ങൾ. കേരളത്തിൽ അത്തരത്തിലൊന്ന് ഉളളതായി അറിവില്ലെങ്കിലും തമിഴ്നാട്ടിലെ മൈലാടുംതു ജില്ലയിൽ ശീർകാഴിക്കടു ത്തുള്ള തിരുവങ്കാട് എന്ന സ്ഥലത്തെ താരബേശ്വര ക്ഷേത്രത്തിൽ ബുധഭഗവാൻ പ്രത്യേകസന്നിധിയിൽ പ്രധാന പ്രതിഷ്ഠ യായി വാണരുളുന്നു. തമിഴ്നാട്ടിലെ നവഗ്രഹ ക്ഷേത്രങ്ങളിൽ ബുധന്റെ സന്നിധിയായാണ് തിരുവങ്കാട് അറിയപ്പെടുന്നത്. നവഗ്രഹങ്ങളു ടെയെല്ലാം അധിപൻ' എന്ന രീതിൽ മഹാ ദേവന് പ്രത്യേക സന്നിധിയും പ്രാധാന്യവും ഉള്ള ഇവിടെ ഭഗവാൻ ശ്വേതാരശ്വരൻ എന്ന പേരിലും ദേവി പാർവതി ബ്രഹ്മവിദ്യാ നായികി എന്ന പേരിലും കുടികൊള്ളുന്നു. തമിഴ്നാട്ടിൽ തഞ്ചാവൂർ കുംഭകോണം റൂട്ടിലുള്ള നവഗ്രഹ ക്ഷേത്രങ്ങളിൽ ശ്വേതാരണേശ്വരം വർഷത്തോളം വളരെ പ്രാധാന്യമുള്ളതാണ്. 2000 പഴക്കം വരുന്നതും 17 ഏക്കറിൽ കാണപ്പെടുന്നതുമായ ഈ ക്ഷേത്രം ചോഴ രാജാക്കന്മാരാൽ നിർമ്മിക്കപ്പെട്ടതാണ്
ശിവതാണ്ഡവം നടന്ന പുണ്യഭൂമി
Diese Geschichte stammt aus der January 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്
രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല
ഹനുമാൻസ്വാമിക്കുള്ള ഓരോ വഴിപാടിന് പിന്നിലും ഓരോ കഥയുണ്ട്. രാഹുദോഷമുള്ളവർ ഹനുമാന് വടമാല ചാർത്തുന്നത് ദോഷപരിഹാരത്തിന് അത്യുത്തമമാണ്. ഈ സത്യമറിയാതെ സ്വാമിക്ക് വടമാല ചാർത്തുന്നതിനെ മറ്റു രീതിയിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഏപ്രിൽ 23 നാണ് ഹനുമാൻ ജയന്തി
ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം
ഒരു മൂർത്തിയുടെ ഒരേ ഒരു മന്ത്രസാധന കൊണ്ട്, ബഹു വിധ ഫലസിദ്ധി നേടുന്ന ആചരണത്തെയാണ് സത്യത്തിൽ \"ഉപാസന' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച
മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു
അമ്മയുടെ അനുഗ്രഹം
മാതൃസ്നേഹവും പിതൃഭക്തിയും ഒരാളുടെ വിജയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന രണ്ട് ഘടകങ്ങളാണ്.
ജലലിംഗരൂപിയായി മഹേശ്വരൻ
ഉമാദേവി ഇരുകൈകൾ കൊണ്ടും ജലം കോരിയെടുത്ത് നിർമിച്ച ലിംഗമാണ് തിരുവൈ നയ്ക്കൽ ജംബുകേശ്വര ക്ഷേത്രത്തിലുള്ളത്. പ്രതിഷ്ഠ തന്നെ ജലത്തിലാണ്. ലിംഗത്തിന് ചുറ്റും സദാ ജലം ഊറിക്കൊണ്ടേയിരിക്കും. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഇത് ജലത്തെ പ്രതിനിധാനം ചെയ്യുന്നു.
ഭൂമിനാഥനായി ഏകാംബരേശ്വരൻ
ഭൂമിയെന്ന സങ്കൽപത്തിൽ ഭഗവാൻ പരമേശ്വരൻ കുടികൊള്ളുന്ന ക്ഷേത്രമാണ് തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രം. മണൽ ലിംഗമാണ് ഭഗവാൻ ഏകാംബരേശ്വരൻ.
മഹാശിവരാത്രിയും മല്ലീശ്വര രഹസ്യവും
വനാന്തർഭാഗത്തെ ഒരു മലമുകളിൽ, ഭൂമിയുടെ ഐശ്വര്യത്തിനും മാനവകുലത്തിന്റെ നിലനിൽപ്പിനും വേണ്ടി ശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന അട്ടപ്പാടിയിലെ ഒരു വിഭാഗം ഗോത്രവിഭാഗക്കാരുടെ ജീവിതമാണ് മല്ലീശ്വരമുടിയുടെ ആരും അറിയാത്ത കഥ
കാളിയാർ മഠത്തിലെ കുട്ടിച്ചാത്തൻ
വിഷണുമായയും കുട്ടിച്ചാത്തന്മാരും മറ്റനേകം ദേവതാ സങ്കല്പങ്ങളും സദാ സാന്നിധ്യവും അനുഗ്രഹവും ചൊരിയുന്ന കാളിയാർ മഠം ശ്രീമൂല സ്ഥാനത്ത് നിത്യേന എന്നോണം നിരവധി ഭക്തർ ദർശനത്തിന് എത്തുന്നു
സപ്താഹ യജ്ഞ നിറവിൽ ശ്രീ പുള്ളിമാലമ്മ പഞ്ചലിംഗേശ്വര ക്ഷേത്രം
ശിവൻ, വിഷ്ണു, ദേവി എന്നി ദേവതകൾ തുല്യ പ്രാധാന്യമുള്ള വയനാട്ടിലെ ഏക ക്ഷേത്രമാണ് വഞ്ഞോടീ പുള്ളിമാലമ്മ പഞ്ചലിംഗേശ്വര ക്ഷേത്രം. പഞ്ച ലിംഗേശ്വര സങ്കല്പത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ക്ഷേത്രവുമാണിത്.