കൃഷിയിടത്തിൽനിന്നു റബറിന്റെ ഒട്ടുപാൽ പറിച്ച് അതു മറിച്ചുവിറ്റ് വട്ടച്ചെലവിനു പണം കണ്ടെത്തിയിരുന്ന സാധാരണ കിഴക്കൻ ബാല്യമുള്ള ഒരാൾ. അയാളിന്ന് രാജ്യത്തെ ചെറുകിട നിക്ഷേപകരിൽ മുൻപന്തിയിലാണ്. തന്നെയുമല്ല, വാല്യു പിക്ക് എന്ന ബ്ലോഗ് വഴി ഇന്ത്യയിലെ ഏതു ഓഹരി നിക്ഷേപകർക്കും സുപരിചിതനുമാണ്.
വാല്യു പിക്ക് എന്ന പേരിൽ മറഞ്ഞിരിക്കുന്ന മലയാളിയായ നിക്ഷേപകന്റെ പേര് രാജേഷ് ജോസഫ്. ആള് മുംബൈയിലൊന്നുമല്ല ഇരിപ്പ്. നാട്ടിൽ തന്നെ. തനി നാടൻ, പാലാക്കാരൻ. എൻഐഎസ്എം (NISM ) സർട്ടിഫൈഡ് റിസർച് അനലിസ്റ്റ്, 90 കളിൽ കമ്പനികൾ ഓഹരി വിപണിയിൽ ഇറങ്ങുന്നതിന്റെ കടലാസുമായി (ഐപിഒ ഫോം) ഒരു ബന്ധു രാജേഷിന്റെ പിതാവിനെ കാണാൻ വീട്ടിൽ എത്തിയിടത്താണു തുടക്കം. അന്നു രാജേഷ് പാലാ സെന്റ് തോമസ് കോളജിൽ പ്രീഡിഗ്രി കഴിഞ്ഞ് ബിഎ ഇക്കണോമിക്സിനു ചേരാനിരിക്കുന്ന നേരം.
ഇംഗ്ലിഷ് പത്രത്തിനകത്ത് ഐപിഒ ഫോം വരുന്ന കാലമായിരുന്നു അത്. പിതാവും ബന്ധുവുമായുള്ള സംസാരം കേട്ടപ്പോൾ വട്ടച്ചെലവിനു പണമുണ്ടാക്കാൻ സ്കോപ് ഇതിലുണ്ടെന്നു തോന്നി. അച്ഛൻ ഐപിഒക്ക് അപേക്ഷിക്കുന്നതു നിരീക്ഷിച്ചു. പത്തു രൂപയ്ക്ക് അപേക്ഷിച്ച് അലോട്മെന്റ് ലഭിച്ച ഒരു കമ്പനിയുടെ ഓഹരി 22 രൂപയ്ക്ക് ലിസ്റ്റ് ചെയ്തപ്പോൾ ആവേശം കൂടി.
പിന്നെ, 18 വയസ്സാകാനുള്ള കാത്തിരിപ്പായിരുന്നു. ചെലവുകൾ വെട്ടിച്ചുരുക്കി തയാറായി നിന്നു. പബ്ലിക് ഇഷ്യൂവിന്റെ ഫോമുകൾ സംഘടിപ്പിച്ചു. 18 ആയതും അപേക്ഷിച്ചു തുടങ്ങി. നല്ല കമ്പനികളുടെയൊന്നും ഓഹരി കിട്ടിയില്ല. പക്ഷേ, തല്ലിപ്പൊളി ഓഹരികൾ കിട്ടുകയും ചെയ്തു. ഫലം കനത്ത നഷ്ടം.
എവിടെയാണു കുഴപ്പമെന്നു നന്നായി ആലോചിച്ചു. നിലവാരത്തകർച്ചയുള്ള കമ്പനികൾ വാങ്ങിക്കൂട്ടി വച്ചിട്ട് ഒരു കാര്യവുമില്ലെന്നു മനസ്സിലായി. അന്ന് ഗുഡ് ബൈ പറഞ്ഞതാണു ജങ്കിനോട്.
ഓഹരി സർട്ടിഫിക്കറ്റുകളുടെ കാലമായിരുന്നു അത്. സുതാര്യതയും കുറവ്. ഓഹരി വരേണ്യവർഗത്തിന്റെ പരിപാടിയാണെന്ന ചിന്തയും കൂടി ഉണ്ടായതോടെ പരിപാടി തന്നെ മതിയാക്കിയാലോയെന്നു തോന്നി. എന്നാൽ, മറുവശത്ത് ഇതൊക്കെ പഠിച്ചെടുക്കണമെന്ന സ്മോൾ ടൗൺ ബേബി വാശിയും.
Diese Geschichte stammt aus der February 01,2023-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 01,2023-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.
മറികടക്കാം ബിസിനസിലെ 5 റിസ്കുകൾ
പതിയിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ചു നീങ്ങിയാൽ വിജയം ഉറപ്പാക്കാം.
കിടക്ക നിർമിച്ചു നേടുന്നത് മാസം 30% ലാഭം
ഭർത്താവിന് കിടക്കവിൽപനരംഗത്തുള്ള മികവ് ഉപയോഗപ്പെടുത്തി നിർമാണയൂണിറ്റ് തുടങ്ങി വിജയകരമായി മുന്നേറുകയാണ് മെൽവിന.
സ്വന്തം ഭൂമിയുണ്ടോ? നിങ്ങൾക്കും തുടങ്ങാം ചെറു റിയൽ എസ്റ്റേറ്റ് സംരംഭം
ഭൂമി ഉണ്ടായിട്ടും വിൽക്കാനോ, ആവശ്യത്തിനു പണമാക്കി മാറ്റാനോ കഴിയാതെ വിഷമിക്കുന്നവർക്ക് ഒരു രക്ഷാമാർഗം തുറന്നുനൽകുകയാണ് കെ-റെറയുടെ പുതിയ സർക്കുലർ
സഞ്ചരിക്കുന്ന സ്വർണക്കടകൾ
ദേഹത്തു കിടക്കുന്ന സ്വർണത്തിന്റെ വില നിങ്ങൾക്ക് അറിയില്ലെങ്കിലും കള്ളന്മാർക്ക് കൃത്യമായി അറിയാം, തൂക്കിനോക്കേണ്ട ആവശ്യംപോലും വരില്ല.