Versuchen GOLD - Frei

സേതുവിന്റെ വീടുറങ്ങി ഇനി പൊന്നമ്മയുമില്ല

Vellinakshatram

|

October 2024

വാത്സല്യത്തിന്റെ മറു പേരായ കവിയൂർ പൊന്നമ്മയുടെ അമ്മ വേഷം ശരിക്കും മോഹൻലാലിന്റെ അമ്മ തന്നെയാണോ എന്ന് തോന്നിക്കുന്ന അഭിനയമായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താൻ ഏറെ വിഷമിച്ച് പോയ സന്ദർഭത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'തിലകൻ ചേട്ടനുമായി മോഹൻലാൽ വഴക്കിട്ട് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്ന് പറഞ്ഞ് ഞാൻ മോഹൻലാലിനെ ഇറക്കിവിടുകയാണ്. തിരിഞ്ഞു നോക്കിയാണ് കുട്ടൻ നടക്കുന്നത്. താൻ ഓടിച്ചെന്ന് വിളിക്കുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്. അത് ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു', കവിയൂർ പൊന്നമ്മ ഒരിക്കൽ പറഞ്ഞു. മലയാള സിനിമയിലെ അമ്മയും മകനുമെന്നാൽ അത് മോഹൻലാലും കവിയൂർ പൊന്നമ്മയുമാണ്. മകൻ സ്വപ്നം കണ്ട ജീവിതം കൈവിട്ടു പോകുന്നത് നിസഹായതയോടെ കാണേണ്ടിവരുന്ന നിർഭാഗ്യവതിയായ ഒരു അമ്മ.

- അനഘ രാജീവ്

സേതുവിന്റെ വീടുറങ്ങി ഇനി പൊന്നമ്മയുമില്ല

മലയാളിയുടെയും മലയാള സിനിമയുടെയും എക്കാലത്തെയും തീരാ നഷ്ടങ്ങളിലൊന്നാണ് പ്രേക്ഷക മനസിൽ പെരുന്തച്ചനായി അടിതിമിർത്ത തിലകനും മലയാളികളുടെ മാതൃഭാവം കവിയൂർ പൊന്നമ്മയും. അച്ഛൻ-അമ്മ വേഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം കടന്നു വരുന്ന രണ്ട് മുഖങ്ങളാണ് തിലകന്റേയും കവിയൂർ പൊന്നമ്മയുടേയും. പലപ്പോഴും മോഹൻലാലിന്റെ ഓൺ സ്ക്രീൻ അച്ഛനും അമ്മയുമായാണ് ഇരുവരും എത്താറുള്ളത് എന്നത് കൗതുകകരമായ വസ്തുതയാണ്.

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി സിനിമാ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട് ഇരുവരും . 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ തിലകന്റെയും അമ്മയായും കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. എന്നാൽ തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവിന്റെ വേഷങ്ങളിൽ പ്രക്ഷേക്പ്രീതി പിടിച്ചുപറ്റുകയായിരുന്നു.

പല അവസരങ്ങളിലും തിലകനുമൊത്തുള്ള ഓർമ്മകൾ കവിയൂർ പൊന്നമ്മ പങ്കുവച്ചിരുന്നു. ഒപ്പം തിലകനുമായി പിണങ്ങിയ സംഭവത്തെക്കുറിച്ചും അവർ സംസാരിച്ചിരുന്നു. കിരീടം ഉൾപ്പടെയുള്ള സിനിമകളിൽ തനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് കവിയൂർ പൊന്നമ്മയുടെ പിന്തുണ മൂലമാണെന്നാണ് ഒരിക്കൽ തിലകൻ പറഞ്ഞിരുന്നു. സിനിമയിലെത്തുന്നതിനും ഒരുപാട് മുമ്പേയുള്ള ബന്ധമാണ് ഇരുവരും തമ്മിൽ. നാടകകാലത്ത് തുടങ്ങിയ ബന്ധം. പിന്നീട് സിനിമയിലും അവർ ഒരുമിച്ചു. വർഷങ്ങളുടെ സൗഹൃദം നൽകുന്ന കംഫർട്ടായിരുന്നു അവരുടെ രംഗങ്ങളെ മനോഹരമാക്കിയത്.

WEITERE GESCHICHTEN VON Vellinakshatram

Vellinakshatram

Vellinakshatram

താങ്ക്യൂ എവരിബഡി

54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.

time to read

2 mins

October 2025

Vellinakshatram

Vellinakshatram

അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST

ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു

time to read

2 mins

October 2025

Vellinakshatram

Vellinakshatram

മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും

മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു

time to read

2 mins

October 2025

Vellinakshatram

Vellinakshatram

തിരിച്ചു വരവുകളുടെ മോഹൻലാൽ

നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.

time to read

2 mins

September 2025

Vellinakshatram

ഞാനിപ്പോൾ ഹാപ്പി മൂഡിൽ

ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.

time to read

3 mins

September 2025

Vellinakshatram

Vellinakshatram

നല്ല അവസരം ലഭിച്ചാൽ ഞാൻ മടങ്ങിവരും

മലയാളം ഉൾപ്പെടെ നിരവധി ഭാഷാചിത്രങ്ങളിൽ നിറഞ്ഞുനിന്ന താരമാണ് ജനീലിയ ഡിസൂസ. വിവാഹം കഴിഞ്ഞതോടെ സിനിമകളിൽ നിന്നും അവർ വിട്ടുനിൽക്കുകയാണ്. മലയാളത്തിൽ ഉറുമി എന്ന ചിത്രത്തിൽ മാത്രമാണ് ജനീലിയ അഭിനയിച്ചതെങ്കിലും കേരളത്തിലും ആരാധകരെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലേക്കു തിരിച്ചുവരാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ജനീലിയ.

time to read

1 min

September 2025

Vellinakshatram

Vellinakshatram

ആക്ടിംഗ് ഈസ് മൈ ഗെയിം

എനിക്ക് ആദ്യം കിട്ടിയത് സംസ്ഥാന അവാർഡാണ്. ഇത്രയും നാൾ അഭിനയി ച്ചിട്ടും സർക്കാരിന്റെ അംഗീകാരം കിട്ടിയത് 2023ലെ സിനിമയ്ക്കാണ്. 54 വർഷമായി ഞാൻ അഭിനയ രംഗത്തെത്തിയിട്ട്. ആദ്യ 15 വർഷം നാടകം മാത്രമായിരുന്നു. പിന്നീട് സിനിമയിലെത്തി. എവിടെയാണെങ്കിലും അഭിനയം വലിയ പാഷനായി കൊണ്ടുനടക്കുന്ന ആളാണ് ഞാൻ.

time to read

4 mins

September 2025

Vellinakshatram

Vellinakshatram

അപകടം മോഹൻലാലിന്റെ സഹയാത്രികൻ

അടുത്ത ഷോട്ടിനു വേണ്ടി മലമ്പാമ്പിനെ കൊണ്ടുവന്നു. സൂപ്പർ മലമ്പാമ്പ്. അതുകണ്ട് ആരാധകരുടെ കമന്റ് ലാലേട്ടനു പറ്റിയ എതിരാളി. രഞ്ജൻ പ്രമോദും അസിസ്റ്റന്റുമാരും ടെൻഷനിലായിരുന്നു

time to read

3 mins

September 2025

Vellinakshatram

Vellinakshatram

അർജുൻ ഇനി പാൻ ഇന്ത്യൻ

പുതിയ സിനിമാ വിശേഷങ്ങൾ അർജുൻ 'വെള്ളിനക്ഷത്ര'ത്തോട് പങ്കുവയ്ക്കുന്നു

time to read

1 mins

September 2025

Vellinakshatram

Vellinakshatram

കളളിയങ്കാട്ടു നീലിയുടെ ലോക

ഞാൻ കണ്ട സിനിമ

time to read

1 min

September 2025

Listen

Translate

Share

-
+

Change font size