എന്നെയൊരദ്ഭുത സൗന്ദര്യമാക്കി നീ
Star & Style
|January 2023
പഴയ മുറിവുകളെ ചുട്ടുനീറ്റുന്ന പുതിയ ഓർമകളാക്കുന്ന ഗാനങ്ങൾ, വരികളുടെ ആഴങ്ങളിലേക്ക്...
എന്റെ ഓർമയിൽ തങ്ങിയ ആദ്യചലച്ചിത്രഗാനശകലം ആറോ ഏഴോ വയസ്സിൽ കേട്ടതാണ്.
“തങ്കച്ചിപ്പിയിൽ നിന്റെ കലം ആറോ ഏഴോ തേനലർ ചുണ്ടിൽ ഒരു സംഗീതബിന്ദുവായ് ഞാനുണർന്നുവെങ്കിൽ തങ്കച്ചിപ്പി എന്ന ആ കല്പനയുടെ താളക്രമത്തിലും വശ്യതയിലും എന്റെ കാതുടക്കിക്കിടന്നു. നാലക്ഷരങ്ങൾ ഒരുമിച്ചു ചേർന്നപ്പോൾ ഉണ്ടായ ഒരു മാജിക് ആയി തോന്നി ആ പദം. പല തവണ ആ വരി പാടിനടന്നു. ഓമനത്തം തുളുപുന്ന കുറേ വാക്കുകൾ ആ പാട്ടിൽ നിരനിരയായി കോർത്തു വെച്ചിട്ടുണ്ട്. മാധവം, ഹേമന്തം, മണിക്കവിൾ എന്നിങ്ങനെ അന്നിതിന്റെയൊന്നും അർഥമറിയില്ല. പ്രണയഗാനമാണന്നും അറിയില്ല. പാടിയതോ എഴുതിയതോ ഈണമിട്ടതോ ആരെന്നറിയില്ല. പക്ഷേ, ഈ വാക്കുകൾ, അതിന്റെ അഴക് ഒക്കെ മനസ്സിനെ ഏതോ തരത്തിൽ ഇളക്കിയെന്നു മാത്രം ഓർമയുണ്ട്. ഇത്രയധികം മനോഹരപദങ്ങൾ ഒരുമിച്ചൊരു പാട്ടിൽ. “മാധവമോ നവ ഹേമന്തമോ’, ‘താരകയോ നീലത്താമരയോ', ‘വർണമോഹമോ പോയ ജന്മപുണ്യമോ', അതോ ഇതോ എന്നു സന്ദേഹം. പ്രചോദനത്തിന്റെയും അനുഭൂതിയുടെയും ഒരു പ്രപഞ്ചം തന്നെയുണ്ട് ഈ പാട്ടിൽ. ലളിതമായ ലാളനങ്ങൾ അനുഭവിപ്പിക്കുന്ന പദങ്ങളോരോന്നായി കൂടെപ്പോന്നു.
കാതരവും സ്നേഹഭരിതവുമായ പദങ്ങളുടെ സൂക്ഷ്മമായ തിരഞ്ഞെടുപ്പിൽ എന്നും ശ്രദ്ധ വെച്ചിരുന്നു ശ്രീകുമാരൻ തമ്പി, ഉപദേശങ്ങളിലൂടെയല്ല, അനുഭൂതികളിലൂടെയാണ് മനുഷ്യൻ പതുക്കെപ്പതുക്കെ വല്ലതുമൊക്കെ പഠിച്ചറിയുന്നത്. പ്രണയത്തിന്റെ തരംഗങ്ങളെല്ലാം ഒരുകാലത്ത് അനുഭവിപ്പിക്കുകയും പ്രണയരാശ്യത്തിന്റെ സംഗീതത്തെ തകർന്ന ശബ്ദത്തിലൂടെ കേൾപ്പിക്കുകയും ചെയ്ത ശ്രീകുമാരൻ തമ്പിയുടെ പ്രണയഗാനങ്ങളിലേക്ക് കടന്നു പോകാനുള്ള പ്രേരണ അതുതന്നെയാണ്.
ഗാഢമായ ചരിത്രബന്ധങ്ങളില്ലാത്തതും ഏറിയ തോതിൽ വ്യക്തിഗതവും ആണ് ചലച്ചിത്രഗാനങ്ങൾ. പ്രണയത്തെ പ്രണയിക്കുന്ന ശരാശരി മനുഷ്യന്, തനിക്കു വ്യക്തമായി അറിയാവുന്നതും എന്നാൽ ഭാഷയിലാക്കാൻ കെല്പില്ലാത്തതുമായ ഭാവവികാരങ്ങളെ തീക്ഷ്ണമായി ധ്വനിപ്പിച്ചത് സിനിമാഗാനങ്ങളായിരുന്നു. വയലാറും ഒ.എൻ.വിയും പി. ഭാസ്കരനും യൂസഫലി കേച്ചേരിയും ശ്രീകുമാരൻ തമ്പിയും മുതൽ പൂവച്ചൽ ഖാദറും ബിച്ചു തിരുമലയും റഫീക്ക്അഹമ്മദും ഗിരീഷ് പുത്തഞ്ചേരിയും വരെ അവരിലുൾപ്പെടുന്നു.
Diese Geschichte stammt aus der January 2023-Ausgabe von Star & Style.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Star & Style
Star & Style
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
1 min
May 2023
Star & Style
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
2 mins
May 2023
Star & Style
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
2 mins
May 2023
Star & Style
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
1 min
May 2023
Star & Style
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
3 mins
May 2023
Star & Style
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
3 mins
May 2023
Star & Style
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
3 mins
May 2023
Star & Style
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
4 mins
May 2023
Star & Style
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
1 mins
April 2023
Star & Style
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ
4 mins
April 2023
Translate
Change font size

