Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr
The Perfect Holiday Gift Gift Now

നാട്ടു പാട്ടിന് മലനാട്ടു ഭാഷ

Manorama Weekly

|

April 01,2023

തെലുങ്ക് സിനിമകളുടെ മലയാളം പതിപ്പുകൾക്ക് മൊഴിമാറ്റവും ഗാനങ്ങളും എഴുതുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ കീരവാണിയുമായുള്ള തന്റെ വർഷങ്ങൾ നീണ്ട സൗഹൃദത്തെപ്പറ്റി പറയുന്നു.

- മങ്കൊമ്പ് ഗോപാലകൃഷ്ണൻ

നാട്ടു പാട്ടിന് മലനാട്ടു ഭാഷ

സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു വരുന്ന ആളാണു കീരവാണി. അദ്ദേഹത്തിന്റെ പിതാവ് ശിവശക്തി ദത്തയും സിനിമയിലായിരുന്നു. പക്ഷേ, ധാരാളം സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടിവന്നു. എന്നിട്ടും അദ്ദേഹം സിനിമ വിട്ടില്ല. കീര വാണിയും എസ്.എസ്.രാജമൗലിയും ബന്ധുക്കളാണ്. ജ്യേഷ്ഠാനുജന്മാരായി വരും. രണ്ടുമൂന്നു വർഷം സന്യാസിക്കാൻ പോയ ആളാണു കീരവാണി. അത്തരം പല മുഖങ്ങൾ അദ്ദേഹത്തിനുണ്ട്. മരതകമണി എന്നൊരു പേരുകൂടിയുണ്ട് അദ്ദേഹത്തിന്. ഹിനിയിൽ എംഎം ക്രീം എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരിക്കൽ തെലുങ്കിൽ ഒരു സിനിമയെടുക്കുന്ന സമയത്ത് നിർമാതാവ് റാമോജി റാവു പറഞ്ഞു, “ഇക്കുറി നമുക്ക് കീരവാണിയെ മാറ്റിപ്പിടിക്കാം. ഹിന്ദിയിൽ എംഎം ക്രീം എന്നൊരാൾ ഉണ്ട്. അയാളെ വിളിക്കാം' എന്ന്. രണ്ടും ഒരാൾ ആണെന്നു നിർമാതാവിന് അറിയില്ലായിരുന്നു. രാജാമണിയും ഞാനും കൂടി കേളികൊട്ട്' എന്നൊരു സിനിമ ഒരുക്കി. തിരക്കഥയും പാട്ടുകളും ഞാനായിരുന്നു. അതിന്റെ കമ്പോസിങ്ങിനായി ഞാനും രാജാമണിയും ഇരിക്കുന്ന സമയത്ത് അവിടെ കീരവാണി ഉണ്ടായിരുന്നു. രാജാമണിയുടെ സഹായിയായിരുന്നു ആ സമയത്ത് അദ്ദേഹം. അങ്ങനെയാണ് ഞാൻ കീരവാണിയെ പരിചയപ്പെട്ടത്. അവിടെനിന്നു ഞങ്ങളുടെ സൗഹൃദം വളർന്നു.

WEITERE GESCHICHTEN VON Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back