"മോനേ... അച്ഛനിപ്പോൾ വരാം...അതുവരെ ട്രെയിൻ കണ്ട് ഇരുന്നോളൂ.' അഞ്ചു വയസ്സുകാരൻ പ്രസാദിന് സന്തോഷമായി. ട്രെയിൻ ഒന്നൊന്നായി കടന്നുപോയി. ഉച്ചയായി. വിശപ്പ് കത്തിത്തുടങ്ങി. വൈകുന്നേരമായി കണ്ണുകൾ നിറഞ്ഞു തുളുപി. എന്നിട്ടും അച്ഛൻ വന്നില്ല.
വിശപ്പും സങ്കടവും പകപ്പും കലർന്ന ആ ഭാവം ഇപ്പോഴും പ്രസാദിന്റെ മുഖത്തു മായാതെ കിടക്കുന്നു. കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിലെ ധനതത്വശാസ്ത്ര പ്രഫസറുടെ നിഴലായി ഇന്നും ആ കുഞ്ഞു പിന്നിൽ നിൽക്കുന്നു.
അച്ഛൻ
“ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ആയിരുന്നു അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. അച്ഛൻ റിക്ഷാ ഡ്രൈവർ. അമ്മ അനിയത്തിയെയും കൊണ്ടു പിരിഞ്ഞു പോയശേഷം അച്ഛന്റെ സംരക്ഷണത്തിലായിരുന്നു ഞാൻ.
വീടിനു തൊട്ടടുത്താണു സ്കൂൾ. ആരും കൊണ്ടു പോയി വിടാനൊന്നും വരാറില്ല. അന്ന് റോഡ് പണി നടക്കുന്ന സമയം. റോഡിലേക്ക് ഇറങ്ങിയതും ചെരുപ്പിൽ ടാർ ഒട്ടിപ്പിടിച്ചു. എനിക്കു നീങ്ങാൻ കഴിയുന്നില്ല. വഴിയാകെ പൊടിപടലം. ഞാൻ നിൽക്കുന്നത് എതിരേ വന്ന ലോറി ഡ്രൈവർ കണ്ടില്ല. വണ്ടി എന്നെ ഇടിച്ചുവീഴ്ത്തിയത് ലോറി ഡ്രൈവർക്കു മനസ്സിലായോ? അയാൾ ലോറി ഉപേക്ഷിച്ച് ഇറങ്ങി ഓടി പോയോ? എന്നൊന്നും അറിയില്ല.
ചോരയിൽ കുളിച്ച് ലോറിക്കടിയിൽ നേരത്തോടു നേരം ബോധം കെട്ടു കിടന്നു. ആരും കണ്ടില്ല. ഏറെനേരത്തിനു ശേഷം ബോധം വന്ന് എഴുന്നേൽക്കുമ്പോൾ കാലുകൾ ചതഞ്ഞരഞ്ഞു റോഡിൽ കിടക്കുകയായിരുന്നു. കയ്യിലെ എല്ലുകൾ പല കഷണങ്ങളായി ഒടിഞ്ഞിരുന്നു. പിന്നത്തെ ഓർമ ആശുപത്രിയിലേക്ക് ഓട്ടോയിൽ കൊണ്ടുപോകുന്നതാണ്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എന്നെ ചികിത്സിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാകാം അച്ഛൻ അന്നു റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു പോയത്. അങ്ങനെയാണെങ്കിലും പരാതിയൊന്നുമില്ല. അഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ അച്ഛന്റെയോ അമ്മയുടെയോ പേരോ മുഖമോ കൃത്യമായി ഓർക്കുന്നില്ല. എന്തിനാണ് അവർ പിരിഞ്ഞത് എന്നും അറിയില്ല.
هذه القصة مأخوذة من طبعة November 25, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 25, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്