ശരിയല്ലെന്നു മനസ്സു പറയുമെങ്കിലും പലപ്പോഴും പല അമ്മമാർക്കും ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. രണ്ടുവയസ്സുപോലും തികയാത്ത കുഞ്ഞിനു മുന്നിൽ ഫോൺ വച്ചു കൊടുക്കുക. കാർട്ടൂണിലോ കുട്ടിക്കഥകളിലോ അവരെ പിടിച്ചിരുത്തുന്നതു ചിലപ്പോൾ ഭക്ഷണം കഴിപ്പിക്കാനാകാം. അല്ലെങ്കിൽ അമ്മയ്ക്ക് അത്യാവശ്യ ജോലികൾ ചെയ്തു തീർക്കാനാകാം. ഇതിന്റെ പ്രത്യാഘാതമായി ചിലപ്പോൾ കുഞ്ഞുങ്ങളിൽ ഉണ്ടാകുക വെർച്വൽ ഓട്ടിസം എന്ന ഗുരുതര ആരോഗ്യ പ്രശ്നമാകാം.
വെർച്വൽ ഓട്ടിസം എന്ന പദപ്രയോഗം മാരിയസ് സാഫിർ എന്നൊരു റൊമേനിയൻ സൈക്കോളജിസ്റ്റാണ് ആദ്യമായി ഉപയോഗിച്ചത്. ഒരുപാടു നേരം മൊബൈൽ ഫോൺ, ടിവി, വിഡിയോ ഗെയിം കൺ സോൾ, ഐ പാഡ്, കംപ്യൂട്ടർ തുടങ്ങിയ സ്ക്രീനുകൾ ക്കു മുന്നിൽ സമയം ചെലവഴിക്കുന്ന കൊച്ചു കുട്ടികൾക്ക് ഓട്ടിസത്തിനു സമാനമായ ചില ലക്ഷണങ്ങൾ അദ്ദേഹം കണ്ടെത്തി. ആശയവിനിമയ ശേഷിക്കുറവ്, സംസാരം കുറവ്, ഒറ്റപ്പെട്ടിരിക്കുക... ഇത്തരം പ്രവണതകളെയാണ് അദ്ദേഹം വെർച്വൽ ഓട്ടിസം എന്ന് വിളിച്ചത്.
യഥാർഥ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോരുത്തർക്കും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് ഓട്ടിസം ശ്രേണിയിലെ എല്ലാ അവസ്ഥകളെയും ചേർത്ത് ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്നാണു വിളിക്കുക. ഓട്ടിസം എന്ന വാക്കുകൊണ്ട് അവനവനിലേക്ക് ചുരുങ്ങുന്ന അവസ്ഥ' എന്നാണ് ഉദ്ദേശിക്കുന്നത്.
1943ൽ ലിയോ കാനർ എന്ന ശിശുരോഗ വിദഗ്ധൻ അദ്ദേഹത്തിന്റെ അടുത്തു വന്ന ചില കുട്ടികളുടെ പ്രത്യേകതകൾ ശ്രദ്ധിച്ചു. മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തരായി അവർ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നു, മുഖത്തു നോക്കുന്നില്ല, മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നില്ല. പകരം തനിച്ചിരുന്നു ചില നിർജീവ വസ്തുക്കളുമായി സമയം ചെലവിടുന്നു. അല്ലെങ്കിൽ ഫാൻ കറങ്ങുന്നതോ ക്ലോക്കിന്റെ ചലനമോ മാത്രം നോക്കിയിരിക്കുന്നു.
കുട്ടികളിലെ ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് ലിയോ കാനർ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് വെർച്വൽ ഓട്ടിസം. കുട്ടികൾ മൂന്നു വയസ്സിനു മുൻപു മുതൽ തുടർച്ചയായി സ്ക്രീനിന് അടിമപ്പെടുന്നതു മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
വെർച്വൽ ഓട്ടിസം എന്ത്?
هذه القصة مأخوذة من طبعة October 14, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 14, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നല്ലോണം തിളങ്ങാം
ഓണവും കല്യാണമേളവുമായി ചിങ്ങം പൊലിക്കുമ്പോൾ മുഖവും പത്തരമാറ്റിന്റെ പൊലിമയോടെ തിളങ്ങട്ടെ...
സ്വർണം വളരും നിധിയാകും
ദീർഘകാല സ്വർണ നിക്ഷേപം നഷ്ടമുണ്ടാക്കിയ ചരിത്രമില്ല എന്നതാണു സവിശേഷത
ഗ്യാസ്ട്രബിൾ നിസാരമല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
വായ്പാഭാരം എങ്ങനെ കുറയ്ക്കാം
ദീർഘകാല വായ്പ വേഗത്തിൽ അടച്ചു തീർക്കാനും വഴിയുണ്ട്
പാടൂ നീ, സോപാന ഗായികേ...
കേന്ദ്ര സർക്കാരിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി സോപാന ഗായിക ആശ സുരേഷ്
കരിക്കു വഴിയെത്തിയ മുംബൈ ഗേൾ
മികച്ച വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് കരിക്കിലെ സൂപ്പർ താരം സ്നേഹ ബാബു
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ