പവിത്രം സിനിമ റിലീസായ കാലത്ത് ആലുവ ശ്രീമൂല നഗരം സ്വദേശിയായ ശങ്കറും വൈക്കംകാരി ദീപ്തിയും പരസ്പരം കണ്ടിട്ടു പോലുമില്ല. പക്ഷേ, ഇവരുടെ ജീവിതത്തിന് ഈ സിനിമയുമായി ഒരു സാമ്യമുണ്ട്. മൂത്ത മകൾ വിവാഹപ്രായമെത്തിയ കാലത്താണ് ഇവർക്കു രണ്ടാമത്തെ കുട്ടി ജനിച്ചത്.
സിനിമയിൽ സസ്പെൻസും കണ്ണീരുമൊക്കെ ഉണ്ടെങ്കിലും തൃപ്പൂണിത്തുറയിലെ ഇവരുടെ വീട്ടിൽ ഉയരുന്നതു ചേച്ചിയമ്മയുടെ പൊട്ടിച്ചിരിയും അനിയത്തി വാവയുടെ കിലുക്കാംപെട്ടി കൊഞ്ചലും മാത്രം. ചിത്രകാരനായ എം.പി. ശങ്കറും ഭാര്യ ദീപ്തി ശങ്കറും നർത്തകിയും നടിയുമായ മൂത്തമകൾ ആര്യ പാർവതിയും ആവേശപൂർവം ഒന്നിച്ചിരുന്നു. 24 വർഷത്തിനു ശേഷം ആ വീട്ടിൽ ജനിച്ച സന്തോഷക്കുടുക്കയുടെ വിശേഷങ്ങൾ പറയാൻ.
വാലിന്മേൽ പൂവും വാലിട്ടെഴുതിയ...
ദീപ്തി ആലുവയിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന കാലം. അവിടെവച്ചു കണ്ട് ഇഷ്ടപ്പെട്ടാണു ശങ്കർ വിവാഹാലോചനയുമായി വീട്ടിലെത്തിയത്. 1998 ജൂലൈ ആറിനായിരുന്നു കല്യാണം. സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെ ഇരട്ടിമധുരമായി ആ വിവരമറിഞ്ഞു. ദീപ്തി ഗർഭിണിയാണ്. പക്ഷേ, ആ കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. ആറാം മാസത്തിലെ അബോർഷൻ വിഷമത്തോടെ അവർ അതിജീവിച്ചു. വൈകാതെ ദീപ്തി വീണ്ടും ഗർഭിണിയായി.
ആദ്യ അനുഭവത്തിന്റെ പേടി മനസ്സിലുള്ളതു കൊണ്ട് ആ സമയത്തു കരുതലെടുത്തെന്നു ദീപ്തി പറയുന്നു. “പരിശോധനകളിൽ കുറച്ചു പ്രശ്നങ്ങൾ കണ്ടതോടെ ഡോക്ടറുടെ നിർദേശപ്രകാരം ഒൻപതു മാസവും ബെഡ്റെസ്റ്റ് എടുത്തു. സിസേറിയൻ വേണ്ടിവരുമെന്നു ഡോക്ടർ നേരത്തേ പറഞ്ഞിരുന്നു. ഓപ്പറേഷൻ തിയറ്ററിൽ കയറുന്നതിനു തൊട്ടുമുൻപു മറ്റൊരു ഗർഭിണിയെ വളരെ കോംപ്ലിക്കേറ്റഡായി കൊണ്ടുവന്നു.
അതു കഴിയാനായി കാത്തിരുന്ന സമയത്താണു ദൈവം ആദ്യമായി ജീവിതത്തിൽ അദ്ഭുതം പ്രവർത്തിച്ചതെന്നു ദീപ്തി പറയുന്നു. പിന്നീടു പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞതിങ്ങനെ, "നോർമൽ ഡെലിവറിക്കു സാധ്യതയുണ്ട്, ലേബർ റൂമിലേക്കു പൊയ്ക്കോളൂ.' അനസ്തേഷ്യ നൽകിയിരുന്നതിനാൽ പ്രസവിക്കാൻ സ്വയം ഒരു ശ്രമവും നടത്താൻ ആയില്ലെങ്കിലും എല്ലാം ഭംഗിയായി നടന്നു. ആ മിടുക്കിയാണ് ഇപ്പോൾ 24 വയസ്സുള്ള ആര്യ പാർവതി.
കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ്...
هذه القصة مأخوذة من طبعة September 30, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 30, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ