കന്യാകുമാരിയിലേക്കുള്ള യാത്രയിലാണ് തീവണ്ടി. ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസിന്റെ ജനറൽ കംപാർട്മെന്റിൽ വച്ചാണു കൊല്ലംകാരനായ ബാലകൃഷ്ണനെയും കുടുംബത്തെയും പരിചയപ്പെടുന്നത്. മണ്ടയ്ക്കാട് ക്ഷേത്രത്തിലേക്കാണ് അവരും.
"2004 ലാണു ഞങ്ങൾ ആദ്യം പോകുന്നത്. പിന്നെ, ഒരു വർഷവും മുടക്കിയിട്ടില്ല. പറ്റുന്ന അവസരങ്ങളിലെല്ലാം ഭാര്യയും മകളും ഇരുമുടിയെടുക്കും. കാരണം ദേവിയുടെ അനുഗ്രഹമില്ലെങ്കിൽ ഇതു പറയാൻ ഞാൻ നിങ്ങൾക്കു മുന്നിലിങ്ങനെ ഉണ്ടാകുമായിരുന്നില്ല.'' ബാലകൃഷ്ണൻ കെ കൂപ്പി. കളിയിക്കാവിള കടന്നു തമിഴ്നാട്ടിലേക്കു കടക്കുന്നു തീവണ്ടി. അൽപനേരത്തെ നിശബ്ദതയ്ക്കു ശേഷം ബാലകൃഷ്ണൻ ആ ദിവസത്തെക്കുറിച്ചു പറഞ്ഞു. “2004 ഡിസംബർ 24-ാം തീയതി കൊല്ലത്തു നിന്നു ഞങ്ങളൊരു ടൂറിസ്റ്റ് ബസ് പിടിച്ചാണു മണ്ടയ്ക്കാട് പോയത്. ഞാനും ഭാര്യയും മക്കളും ഉൾപ്പെടെ നാൽപതംഗ സംഘം. ദർശനം കഴിഞ്ഞു കടപ്പുറത്ത് എത്തി. ഞങ്ങൾ കടൽ ത്തീരത്തു നിന്നു ബസിൽ കയറി 10 മിനിറ്റ് കഴിഞ്ഞാണു സൂനാമിത്തിരകൾ ഇരച്ചെത്തിയത്. വിവിധ സ്ഥലങ്ങളിൽ എത്രയോ പേരുടെ ജീവൻ പൊലിഞ്ഞു. പക്ഷേ, ഞങ്ങളുടെ ജീവിതം ദേവിയുടെ ദാനമാണെന്നു വിശ്വസിക്കാനാണിഷ്ടം. ഇങ്ങനെ എത്രയോ അനുഭവകഥകൾ പറയാനുണ്ടാകും മണ്ടയ്ക്കാടു ക്ഷേത്രത്തിൽ വരി നിൽക്കുന്ന ഭക്തർക്ക്
"സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ഒരുപാടുണ്ട്. എന്നാൽ ശബരിമലയിൽ പോകുന്നതു പോലെ ഇരുമുടിക്കെട്ടു നിറ ച്ചു തലയിലേന്തി "അമ്മേ ശരണം ദേവി ശരണം... എന്നിങ്ങനെ ശരണമന്ത്രം ചൊല്ലി സ്ത്രീ തീർഥാടകർ എത്തുന്ന ക്ഷേത്രം തെന്നിന്ത്യയിൽ വേറെയില്ല. ഇരുമുടിക്കെട്ടുമായി വർഷത്തിൽ എല്ലാ ദിവസവും ഇവിടെ സ്ത്രീകൾ എത്താറുണ്ട്. എങ്കിലും മണ്ഡലക്കാലത്തും കുംഭമാസത്തിലെ കൊട ഉത്സവകാലത്തുമാണു ധാരാളം പേർ എത്തുന്നത്. ഈ വർഷം മാർച്ച് 14 നാണു മണ്ടയ്ക്കാട്ട് കൊട. പ്രായമായ സ്ത്രീകൾ 41 ദിവസം വ്രതമെടുത്താണ് ഇരുമുടിക്കെട്ടുമായി അമ്മയെ തൊഴാനെത്തുന്നത്. യുവതികൾ 21 ദിവസം വ്രതമെടുക്കും.
ക്ഷേത്രോൽപത്തിയുടെ ഐതിഹ്യങ്ങൾ
هذه القصة مأخوذة من طبعة March 04, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 04, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്