يحاول ذهب - حر
ആരൽവായ്മൊഴിയിലെ മന്ത്രിക്കുന്ന കാറ്റ്..
September 2022
|Mathrubhumi Yathra
കേരളത്തിൽനിന്ന് അടർന്നുപായ പഴയ നാഞ്ചിനാടിനെ തമിഴ്നാടിന്റെ തിരുനെൽവേലിയുമായി വേർതിരിക്കുന്ന സഹ്യപർവതത്തിന്റെ അവസാന മുനമ്പാണ് ആരൽവായ്മൊഴി. മിത്തുകളും ഐതിഹ്യവും ഉറങ്ങിക്കിടക്കുന്ന നാഞ്ചിനാട്ടിലൂടെ ആരൽവായ്മൊഴിയിലേക്ക്
കന്യാകുമാരി ജില്ലയിലെ തോവാള, അഗസ്തീശ്വരം, കൽക്കുളം താലൂക്കുകൾ ഉൾപ്പെട്ട നാഞ്ചിനാട് പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. പച്ചവിരിച്ച നെൽപ്പാടങ്ങൾ നിറഞ്ഞ ഭൂപ്രദേശം കാർഷിക സംസ്കൃതിയാൽ സമ്പന്നമാണ്. പാർവ്വതിപുരം എത്തുന്നതിനുമുൻപേ ദൂരേ വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞ വേളിമലയുടെ സുന്ദരദൃശ്യം പ്രത്യക്ഷമാകും. വേളിമല പിന്നിടുമ്പോഴൊക്കെ ആ കുന്നിൻ ചെരിവുകളിലെ കാടുകൾ കഥപറയും. നാഞ്ചിനാട്ടിൽ നിറയെ യക്ഷികളായിരു ന്നുവത്രേ... തേരടി ഇശക്കി, വാകയാട് ഇശക്കി, കൈയിൽ ചോരക്കുഞ്ഞുമായി വന്ന് ചുണ്ണാമ്പ് ചോദിച്ച പഞ്ചവൻകാട്ടുനീലി... എത്രയെത്ര ഐതിഹ്യങ്ങൾ. എണ്ണിയാലൊടുങ്ങാത്ത ഇശക്കിയമ്മൻ കോവിലുകൾ നാഞ്ചിനാട്ടിലുണ്ട്. ആടി മാസത്തിൽ താഴ്വരകളിൽ മഞ്ഞപ്പൊടിയും കളഭവും സിന്ദൂരവും അണിഞ്ഞ് നിശ്ശബ്ദതയുടെ പുറന്തോട് പൊട്ടിച്ച് നാട്ടുദൈവങ്ങൾ മണ്ണിലേക്കിറങ്ങും. വായിച്ചതും കേട്ടറിഞ്ഞതുമായ കഥകൾ. നാഗർകോവിൽ പിന്നിടുമ്പോഴേക്കും വേ ളിമല അപ്രത്യക്ഷമായി കിഴക്ക് ആരൽ വായ്മൊഴി മലനിരകൾ പ്രത്യക്ഷമാകും.
ആടിമാസത്തിലായിരുന്നു തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ചത്. രണ്ടരപ്പതിറ്റാണ്ടിനിടെ നാഞ്ചിനാടിന്റെ ഭൂപ്രകൃതിയിലും മാറ്റം സംഭവിച്ചിരിക്കുന്നു. ഇടവപ്പാതി കേരളത്തിൽ പെയ്യുമ്പോൾ അതിന്റെ തുടർച്ച നാഞ്ചിനാട്ടിൽ ലഭിക്കില്ല. നെടുമങ്ങാടു മുതൽ ഭൂതപ്പാ ടിവരെ നീണ്ടുകിടക്കുന്ന മലമടക്കുകളിലെ കാടുകൾ വെളുപ്പിക്കപ്പെട്ടതാണ് ഈ കാലാവസ്ഥാവ്യതിയാനത്തിന് കാരണമെന്ന് പ്രകൃതിനിരീക്ഷകർ പറയുന്നു. ആടിമാസത്തിലെ ചാറ്റൽമഴ നാഞ്ചിനാട്ടിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം ക്ഷോഭത്തോടെ കാറ്റുവീശുന്നു. ആ വേഗത്തെ കാറ്റാടികളുപയോഗിച്ച് വൈദ്യുതിയാക്കുകയാണ് വൻകിട കമ്പനികൾ, നാഗർകോവിൽ പിന്നിട്ടുകഴിഞ്ഞാൽ ആരൽ വായ്മൊഴി മലയുടെ താഴ്വാരം വരെയുള്ള കുനിൻചെരിവുകളിൽ നിറയെ കാറ്റാടിപ്പാടങ്ങളാണ്. നാഗർ കോവിലിൽ നിന്ന് അരമണിക്കൂർകൊണ്ട് ആരൽ വായ് മൊഴിയിലെത്താം. കിഴക്ക് പശ്ചിമഘട്ടമലനിരകൾ പാതയ്ക്ക് സമാന്തരമായി തലയുയർത്തി നിൽക്കുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തുള്ള വിടവാണ് ആരാമൊഴി മല നിരകൾ. ആരൽ വായ്മൊഴിയെന്ന ചെറിയ ഗ്രാമത്തിലെത്തുമ്പോൾ മലനിരകൾ നേർത്ത് ചുരംപാതയാകുന്നു. നാഗർകോവിലിൽനിന്ന് മധുരയിലേക്കും ചെന്നൈയിലേക്കുമുള്ള പ്രധാന ഹൈവേ കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്.

هذه القصة من طبعة September 2022 من Mathrubhumi Yathra.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Mathrubhumi Yathra
Mathrubhumi Yathra
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
1 min
May 2023
Mathrubhumi Yathra
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
3 mins
May 2023
Mathrubhumi Yathra
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
2 mins
May 2023
Mathrubhumi Yathra
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
1 mins
May 2023
Mathrubhumi Yathra
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
2 mins
May 2023
Mathrubhumi Yathra
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
2 mins
May 2023
Mathrubhumi Yathra
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
2 mins
May 2023
Mathrubhumi Yathra
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
3 mins
May 2023
Mathrubhumi Yathra
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
3 mins
May 2023
Mathrubhumi Yathra
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി
2 mins
May 2023
Translate
Change font size
