SRILANKAN DIARIES
December 2022
|Star & Style
എം.ടി.യുടെ ആന്തോളജി സിനിമയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പിൽ അഭിനയിക്കാനാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയിൽ ചില ദിവസങ്ങൾ...
ശ്രീലങ്ക; മാപ്പിൽ ഇന്ത്യയുടെ കണ്ണുനീർത്തുള്ളിപോലെ നിൽക്കുന്ന കൊച്ചു രാജ്യം. തമിഴ്നാടിനോടു ഏറെ ബന്ധമുള്ള പ്രദേശം. കേരളത്തിൽ നിന്ന് വിമാനത്തിൽ ഒരു മണിക്കൂറിന് താഴെ മാത്രം ദൂരമുളള സ്ഥലം. കടലിനും ക്രിക്കറ്റിനും സിലോൺ ചായയ്ക്കും ഏറെ പേരുകേട്ട ദേശം. എന്നാൽ, കഴിഞ്ഞ കുറേ കാലമായി നമ്മുടെ അയൽരാജ്യത്തിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ശുഭകരമായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി ദ്വീപ് രാജ്യത്തെ വരിഞ്ഞുമുറുക്കി. മണിക്കൂറോളം പവർകട്ട്, പെട്രോൾ ക്ഷാമം, ഭക്ഷണ പാനീയങ്ങൾക്കും ക്ഷാമം, പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള ജനകീയ പ്രക്ഷോഭം... ഇതൊക്കെയായിരുന്നു ലങ്കയിൽ നിന്ന് പുറംലോകം കേട്ട വാർത്തകൾ. ഈ വാർത്തകൾ പരക്കുന്ന സമയത്താണ് നിർമാതാക്കളായ സുധീർ അമ്പലപ്പാട്ടിന്റെയും അശ്വതിയുടെയും വിളി. എം.ടി.യുടെ ആന്തോളജി സിനിമയെപ്പറ്റി പറഞ്ഞു. അതിലെ ഒമ്പതാമത്തെ സിനിമയായ 'കഡു ഗണ്ണാവ ഒരു യാത്രക്കുറിപ്പിൽ മമ്മൂക്കയാണ് നടനെന്നും രഞ്ജിയേട്ടനാണ് (രഞ്ജിത്ത്) സംവിധാനം ചെയ്യുന്നതെന്നും അവർ പറഞ്ഞു. ഷൂട്ടിങ് ലങ്കയിലാണ്. അവിടേക്ക് കൂടെ വരണമെന്നും ആവശ്യപ്പെട്ടു.
ഞാൻ രണ്ടാമതൊന്നും ആലോചിച്ചില്ല. ഓക്കെ പറഞ്ഞു. മമ്മൂക്കയ്ക്കും രഞ്ജിയേട്ടനുമൊപ്പമുള്ള യാത്ര എങ്ങനെ മിസ്സ് ചെയ്യും. മുമ്പൊരിക്കൽ ഞങ്ങൾ ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ട്. ജർമനിയിലേക്ക്. അന്ന് കടൽ കടന്ന് ഒരു മാത്തുക്കുട്ടി'യുടെ ഷൂട്ടായിരുന്നു. ആ മനോഹര ദിവസങ്ങൾ ഓർമയിലുളളതുകൊണ്ട്, “ഓക്കെ എന്ന് പറയാൻ അധികം സമയം വേണ്ടിവന്നില്ല.
ചിത്രീകരണത്തിന് മുമ്പ് രഞ്ജിയേട്ടനും സുധീറും അവിടത്തെ സാഹചര്യങ്ങൾ വിലയിരുത്തി. ലങ്കയിലെ ടൂറിസം ഡിപ്പാർട്ട്മെന്റുമായി സംസാരിച്ചു. പ്രശ്നങ്ങളില്ലെന്നും ഉറപ്പുവരുത്തി. ആവശ്യമായ പെർമിഷനുകളും വാങ്ങി. എന്നാലും ഉള്ളിൽ എവിടെയോ ടെൻഷൻ. മമ്മൂക്കയെ പോലെയുള്ള സൂപ്പർ താരത്തിന് യാത്ര ചെയ്യാൻ പറ്റിയ അവസ്ഥയിലാണോ ശ്രീലങ്ക ഇപ്പോൾ എന്ന ആധി വല്ലാതെ അലട്ടി. എനിക്ക് പറ്റുന്ന വഴിയിലൂടെ ഞാനും അന്വേഷിച്ചു. പുറത്തേക്ക് കേൾക്കുന്ന തരത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരും പറഞ്ഞു. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് യാത്രയുടെ അറിയിപ്പ് കിട്ടുന്നത്. ശ്രീലങ്കയിൽ നിന്ന് ചില പേപ്പറുകൾ തയ്യാറാകാനുളള ബുദ്ധിമുട്ടായിരുന്നു വൈകാൻ കാരണം.
هذه القصة من طبعة December 2022 من Star & Style.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Star & Style
Star & Style
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
1 min
May 2023
Star & Style
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
2 mins
May 2023
Star & Style
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
2 mins
May 2023
Star & Style
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
1 min
May 2023
Star & Style
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
3 mins
May 2023
Star & Style
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
3 mins
May 2023
Star & Style
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
3 mins
May 2023
Star & Style
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
4 mins
May 2023
Star & Style
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
1 mins
April 2023
Star & Style
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ
4 mins
April 2023
Translate
Change font size

