يحاول ذهب - حر

കൂട്ടുകല്യാണങ്ങൾ

April 20, 2024

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

കൂട്ടുകല്യാണങ്ങൾ

ബഹുഭർതൃത്വത്തെക്കുറിച്ചുള്ള ചിന്തകളിലേക്കു വീണ്ടും കൊണ്ടുപോയത് ആ പഴയ സിനിമയാണ്: ഭരതൻ സംവിധാനം ചെയ്ത "വെങ്കലം.

കേരളത്തിൽ നടന്ന ഒരു കഥയായിരുന്നു വെങ്കലം എന്ന് കെ.പി.എ.സി. ലളിത പറഞ്ഞിട്ടുണ്ട്. ചേട്ടനും അനിയനും കൂടി ഒരു ഭാര്യ മതി എന്നു വിധിച്ച അമ്മയാണ് ആ വീട്ടിലെ മറക്കാനാവാത്ത കഥാപാത്രമെന്ന് ലളിത പറയുന്നു.

ബഹുഭർതൃത്വം ലോകത്ത് പലേടത്തും നടപ്പുള്ള കാര്യവുമായിരുന്നു. ജൂത സമുദായത്തിലും മറ്റും അതു പതിവു രീതിയുമായിരുന്നു.

എൻഎസ്എസിന്റ മുഖപത്രം വരെ ആയിരുന്ന "മലയാളി'യുടെ മുഖ്യ പത്രാധിപർ ആർ.വി.ഉണ്ണിത്താൻ കൂട്ടുകല്യാണ ത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്, ആത്മകഥാപരമായ "ഓർമയുടെ ഓരങ്ങൾ' എന്ന പുസ്തകത്തിൽ. (ഈ പുസ്തകം അച്ചടി ച്ചു കണ്ട് നാലാംനാളിൽ അദ്ദേഹം മരിച്ചു. രണ്ടു സഹോദരന്മാരെ ഒന്നിച്ചു വിവാഹം കഴിച്ചയാളാണു തന്റെ അമ്മ എന്നാണ് അദ്ദേഹം പറഞ്ഞത്.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size