يحاول ذهب - حر

കരൾ നിറയെ കവിത

December 02,2023

|

Manorama Weekly

എന്നോടു പറയാനുള്ള കാര്യങ്ങൾ മാത്രം എഴുതിയിരുന്ന മോൻ ഒരിക്കൽ അതിൽനിന്നെല്ലാം വ്യത്യസ്തമായ നാലു വരികളെഴുതി എനിക്കു തന്നു. ഇതെന്താണു നീ എഴുതിയിരിക്കുന്നത് എന്നു ചോദിച്ചപ്പോൾ അവൻ ചിരിയോടെ പോയം എന്ന് എഴുതി കാണിച്ചു.

- ഇന്ദുലേഖ ദാമോദരൻ

കരൾ നിറയെ കവിത

ഏതാനും ദിവസം മുൻപാണ്, ഇസ്രയേൽ - ഗാസ യുദ്ധ രംഗങ്ങൾ ടിവിയിൽ കണ്ടും പത്രം വായിച്ചും നിശ്ശബ്ദനായിരുന്ന ആദി പെട്ടെന്ന് എന്നോടു വന്നു പറഞ്ഞു “അമ്മ, റൈറ്റിങ്'. എഴുതാൻ ഐപാഡ് എടുത്തുകൊടുത്ത ഞാൻ പിന്നെ കാണുന്നത് അവന്റെ ഉള്ളിലെ വേദന ഒരു കവിതയായി രൂപപ്പെടുന്നതായിരുന്നു. "എ മാൻ വിത്ത് ബ്രോക്കൺ മൈൻഡ്' എന്ന പേരിൽ അവൻ എഴുതിയ കവിതയിലുടനീളം യുദ്ധത്തിന് എതിരെയുള്ള ശക്തമായ പ്രതിഷേധങ്ങളായിരുന്നു. ഓട്ടിസം സ്പെക്ടർ ഡിസോർഡർ ഉള്ള ആദിക്ക് കവിതകളോടുള്ള താൽപര്യം മനസ്സിലായതു മുതൽ ഞാൻ അത് വളർത്തിയെടുക്കാൻ ശ്രമിച്ചിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി നൂറോളം കവിതകൾ ആദി എഴുതിയിട്ടുണ്ട്. അതെല്ലാം പുസ്തകരൂപത്തിലാക്കി പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണു ഞാൻ.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size