ഒരുപാട് സംഘർഷങ്ങളിലൂടെ കടന്നുപോയ പ്രസവകാലത്തിനും സിസേറിയൻ കഴിഞ്ഞുള്ള രണ്ടു ദിവസത്തെ ഐസിയു വാസത്തിനും ശേഷം റൂമിലേക്കു മാറ്റിയതായിരുന്നു എന്നെ ആദ്യത്തെ പ്രസവമാണ്. കുഞ്ഞിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മോളും നവ ജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ റൂമിലേക്കു വന്നപ്പോൾ മോളെയും റൂമിലേക്കു കൊണ്ടുവന്നു. എന്റെ ഉപ്പ എന്റെടുത്തു വന്നിരുന്ന് അന്ധതയെ അതിജീവിച്ച ലോകപ്രശസ്തയായി മാറിയ ഹെലൻ കെല്ലറുടെ കഥ പറഞ്ഞു തുടങ്ങി. പിന്നെയും ഇതുപോലെ പരിമിതികളെ മറികടന്നു വിജയം കൈവരിച്ചവരുടെ കഥ പറയാൻ തുടങ്ങി. ഇതൊക്കെ എന്തിനാണ് എന്നോടു പറയുന്നതെന്നു ഞാൻ അതിശയപ്പെട്ടു.
പിന്നീടാണു മോൾക്കു കാഴ്ചശക്തിയില്ല എന്ന കാര്യം പറയുന്നത്. തകർന്നുപോയ നിമിഷങ്ങളായിരുന്നു. മൈക്രോഫ്താൽമിയ എന്നാണു ഡോക്ടർ പറഞ്ഞത്. മെഡിക്കലി നൂറു ശതമാനമാണ് അന്ധത. ഉപ്പ പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ ഏൽപിച്ച ആഘാതം വളരെ വലുതായിരുന്നു. മോൾക്കു ബുദ്ധി വളർച്ച കുറയാനും സാധ്യതയുണ്ടെന്നു പിന്നീടു ഡോക്ടർ പറഞ്ഞതോടെ എന്റെ ഉറക്കം നഷ്ടമായി. ഉറങ്ങാൻ ഉറക്ക ഗുളികയെപ്പോലും ആശ്രയിക്കേണ്ടിവന്ന കാലം. പക്ഷേ, ദൈവം തന്ന അൻഷി മോളെ നെഞ്ചോടണച്ചു സ്നേഹിച്ചു.
هذه القصة مأخوذة من طبعة April 01,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 01,2023 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ