يحاول ذهب - حر
ഞങ്ങളെ അറിയാതെയും ഞങ്ങൾ അറിയാതെയും
July 30, 2022
|Manorama Weekly
ലാൽ സലാം
"റാംജി റാവു, "ഹരിഹർ നഗർ', 'ഗോഡ്ഫാദർ' എന്നീ മൂന്ന് ചിത്രങ്ങളുടെയും സ്ക്രിപ്റ്റ് എഴുതിയത് എറണാകുളത്ത് മയൂര പാർക്ക് ഹോട്ടലിലും ആലുവ പാലസിലും വച്ചായിരുന്നു. അടുത്ത ചിത്രത്തിന് ഒന്ന് സ്ഥലം മാറിയിരുന്ന് എഴുതി നോക്കാം എന്നു തീരുമാനിച്ചു. പ്രകൃതിരമണീയമായ സ്ഥലത്താണെങ്കിൽ കഥ താനേ ഒഴുകിയെത്തുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയാണ് മൂന്നാറിലേക്കു പുറപ്പെടുന്നത്. അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തു, ചർച്ച തുടങ്ങി. പക്ഷേ, പ്രകൃതിഭംഗിയും തണുപ്പും ആസ്വദിക്കുന്നതല്ലാതെ കഥയിൽ കാര്യമായ വളർച്ചയൊന്നും ഉണ്ടായില്ല. രാവിലെ ഉണർന്നാൽ ബ്രേക്ഫാസ്റ്റ്, പിന്നെ മൂടിപ്പു തച്ചുറക്കം. ഉച്ചയ്ക്ക് പിന്നേയും ഭക്ഷണം, അതുകഴിഞ്ഞ് ഉറക്കം. രാത്രി ഭക്ഷണം കഴിഞ്ഞാൽ വീണ്ടും പുലരും വരെ ഉറക്കം. ദിവസങ്ങൾ കഴിഞ്ഞു പോയി. മുറിയിൽ നിന്ന് ഇറങ്ങാതെ ഭക്ഷണവും ഉറക്കവും മാത്രം.
ഒരു ദിവസം ഹോട്ടലിലെ ഒരു പയ്യൻ ഭക്ഷണത്തിന്റെ ഓർഡർ എടുക്കാൻ മുറിയിലെത്തി. അന്ന് അവനോ ആ ഹോട്ടലിലുള്ള മറ്റുള്ളവർക്കോ ഞങ്ങളെ അറിയില്ല. ഭക്ഷണം ഓർഡർ എടുത്തതിനു ശേഷം പരുങ്ങി നിന്ന അവനോട് ഞങ്ങൾ കാര്യം അന്വേഷിച്ചു.
“അല്ല സാറമ്മാരേ, രണ്ടാഴ്ചയോളമായി നിങ്ങൾ വന്നിട്ട്. ഇതു വരെ മൂന്നാറ് കാണാൻ പുറത്തു പോകുന്നത് കണ്ടില്ലല്ലോ.
ഞങ്ങൾ മുറിക്കുള്ളിൽ അടയിരിക്കുന്നത് എന്താണ് എന്നായിരുന്നു അവന്റെ ന്യായമായ സംശയം. സിനിമയ്ക്ക് കഥയുണ്ടാക്കാൻ മൂന്നാറിന്റെ സൗന്ദര്യം ഞങ്ങളെ സഹായിച്ചില്ലെങ്കിലും, അവനോടു പറയാനുള്ള ഒരു കുരുട്ടു കഥ ഞങ്ങളുടെ ഭാവനയിൽ പീലി വിടർത്തി. മറ്റാരോടും ഒരു കാരണവശാലും പറയരുത് എന്ന ആമുഖത്തോടു ഞങ്ങൾ അവനോടു പറഞ്ഞ കഥ എന്തായിരുന്നു എന്നറിയണ്ടേ?
“ഞങ്ങൾ കഞ്ചാവിന്റെയും മറ്റ് ചില മയക്കുമരുന്നുകളുടെയും ഏജന്റുമാരാണ്. മുറിയുടെ ജനലിലൂടെ ദൂരെ കാണുന്ന കാട്ടിൽ നിന്നു മയക്കുമരുന്നുകളുമായി രാത്രി ആളെത്തും. പ്രശ്നങ്ങളൊന്നുമില്ല, സുരക്ഷിതമാണ് എന്നറിയിക്കാൻ ദാ, ഈ ലൈറ്റ് ഞങ്ങൾ മിന്നിച്ചു കാണിക്കും (അന്ന് ദുബായിൽ നിന്നു വന്ന ഒരു സുഹൃത്ത് സിദ്ദീഖിന് കൊടുത്ത ലേസർ രശ്മി പ്രവഹിക്കുന്ന കുഞ്ഞാർച്ച് അവനെ കാണിച്ചിട്ടാണ് ഞങ്ങൾ അത് പറഞ്ഞത്). ഇതു മാത്രമാ ഞങ്ങളുടെ ജോലി. പത്തു ശതമാനം ലാഭം ഞങ്ങൾക്കു കിട്ടും.
هذه القصة من طبعة July 30, 2022 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Manorama Weekly
പേടി വേണ്ട കരുതൽ മതി
പാമ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും മാറ്റാനും വാവ സുരേഷും ഡോ. ആർ. മണികുമാറും ചേർ മലയാള മനോരമയുടെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
1 mins
May 30, 2026
Manorama Weekly
നായ്ക്കൾക്ക് പച്ചയിറച്ചി നൽകിയാൽ
പെറ്റ്സ് കോർണർ
1 min
May 30, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി ഉണക്കച്ചെമ്മീൻ ചാറ്
1 mins
May 30, 2026
Manorama Weekly
കരയാതിരിക്കാൻ ഒരു കഥ
വഴിവിളക്കുകൾ
1 mins
May 30, 2026
Manorama Weekly
എങ്ങും വൈരുധ്യങ്ങൾ
കഥക്കൂട്ട്
1 mins
May 23, 2026
Translate
Change font size

