ഇരുപത്തിമൂന്നു ദിവസങ്ങൾ എന്ന നാടകത്തിന്റെ കഥാസാരം ഒരമ്മയും മകളും സ്കൂളിലെ ചില സംഭവങ്ങളുമായിരുന്നു. ടീച്ചർമാരായും കുട്ടിയുടെ അമ്മയായും അഭിനയിക്കാൻ നാലു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സെന്റ് മേരീസ് ഹൈസ്കൂളിൽ പത്താം ക്ലാസ്സുകാരിയായ ഞാൻ പത്താംക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ അമ്മ റോളിലാണ്.
പ്രാക്ടീസ് തുടങ്ങുമ്പോഴേ നാടകം പഠിപ്പി ച്ച സാർ പറഞ്ഞു “സാരിയാണ് എല്ലാവരുടെയും വേഷം. ഓരോരുത്തരും ഓരോ കളർ ചൂസ് ചെയ്യൂ. ഞാൻ ചാടിപ്പറഞ്ഞു. 'ലെമൺ യെല്ലോ'. അമ്മയുടെ അലമാരയിൽ ഒരു പുതിയ അതിഥി എത്തിയിട്ടുണ്ട്. മഞ്ഞനിറത്തിൽ നെറ്റ് ബോർഡർ ഉള്ള ആ സാരിയുമായി കണ്ടമാത്രയിൽ ഇഷ്ടത്തിലായതാണ്.
വീട്ടിൽ ചെന്ന് അങ്ങേയറ്റം നിഷ്കളങ്കയായി പറഞ്ഞു, “സ്കൂളിൽ നാടകത്തിന് ലെമൺ യെല്ലോ സാരി വേണംന്നു പറയുന്നു. ' അമ്മ സംശയത്തോടെ നോക്കി, ലെമൺ യെല്ലോ എന്നു തന്നെ പറഞ്ഞോ?' ആ നോട്ടം എന്റെ സൂത്രം പൊളിച്ചു കളഞെങ്കിലും ഞങ്ങളുടെ നാടകം സബ് ജില്ലയും ജില്ലാതലവും പിന്നിട്ട് സംസ്ഥാന തലത്തിൽ എത്തി. തൊടുപുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിന് ഒന്നാം സമ്മാനം കിട്ടിയപ്പോൾ പത്രങ്ങളുടെ ഒന്നാം പേജിലുണ്ടായിരുന്നു നാടകസംഘത്തിനൊപ്പം ആ നാരങ്ങാമഞ്ഞ സാരിയും ഞാനും.
മുന്താണിയിലെ മയിൽപ്പീലികൾ
ഞാൻ എട്ടാംക്ലാസ്സിലെത്തിയതോടെ ചേച്ചി പൊന്നുമണി ഡിഗ്രി പഠിക്കാൻ മംഗലാപുരത്തിനു പോയി. അതോടെ അമ്മയുടെ സാരിത്തുമ്പിൽ പിടുത്തമിട്ടതാണ്. അമ്മ എവിടെപ്പോയാലും ഞാനും കൂടും. അങ്ങനെ എറണാകുളത്ത് എത്ര സാരി ഷോപ്സ് ഉണ്ട്, ഓരോന്നിലും സാരികൾ എത്ര തരമുണ്ട്, എന്തൊക്കെയാണ് പ്രത്യേകതകൾ. ഇത്തരം കാര്യങ്ങളിൽ ചെറുപ്പത്തിലേ നല്ല അറിവായി.
This story is from the March 02, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 02, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്