മുറ്റത്തിനോരത്ത് ഈയാംപാറ്റകൾ കൂട്ടമായി പറന്നുയർന്നൊരു സന്ധ്യ. ഇന്നു മഴ ഉറപ്പാ! അല്ലെങ്കിലും വൈശാഖമഹോത്സവത്തിനു മഴയില്ലാതെ വരുമോ? ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടു വല്യമ്മ ഉമ്മറത്തേക്കു കയറിയിരുന്നു. അച്ഛനൊപ്പം കൊട്ടിയൂർ ഉത്സവം കൂടാൻ പോകാനുള്ള ഒരുക്കത്തിലാണ്. പിന്നെ, വല്യമ്മയുടെ സ്വരത്തിൽ കൊട്ടിയൂരപ്പന്റെ കഥമഴ പെയ്യാൻ തുടങ്ങും. ഭൂമി കുളിരും പോലെ ഞങ്ങൾ കുട്ടിക്കൂട്ടത്തിന്റെയുള്ളിൽ ഭക്തി നിറയും. ശക്തിമാൻ സീരിയലിലെ ശക്തിമാന്റെ മുഖമായിരുന്നു അന്ന് കൊട്ടിയൂരപന്. ഞങ്ങളുടെ സൂപ്പർ ഹീറോ. പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റു ബാവലിപ്പുഴയിൽ കുളിച്ച് ഈറനോടെ മുട്ടറ്റം വെള്ളത്തിൽ മണിക്കൂറുകൾ വരിനിൽക്കുമത്രേ ഭഗവാനെ കാണാൻ.
ഉമ്മറത്തു കഴുക്കോലിൽ കെട്ടിത്തൂക്കിയിരിക്കുന്ന ഓടപ്പൂക്കൾ അച്ഛന്റെ കൊട്ടിയൂർ ദർശനത്തിന് എണ്ണമിട്ടു. വ്രതമെടുത്താണു ക്ഷേത്രത്തിലേക്കുള്ള യാത്ര. വല്യമ്മ വാക്കുകളിലൂടെ വരച്ചിട്ട കൊട്ടിയൂരിന്റെ ചിത്രം മോഹമായി ഹൃദയത്തിന്റെ ചുവരിൽ പതിച്ചുവച്ചു. ആ വർഷത്തെ കൊട്ടിയൂർ യാത്രയ്ക്ക് അവിചാരിതമായൊരു ഗോൾഡൻഎൻട്രി ഞങ്ങൾക്കും കിട്ടി. നാടിനു പുറത്തു മറ്റൊരു ജില്ലയിലേക്കുള്ള ആദ്യ യാത്ര. പിറ്റേന്നു മുതൽ വ്രതം തുടങ്ങി. “മീനും ഇറച്ചിയും തലേന്നത്തെ ഭക്ഷണവുമൊന്നും കഴിക്കാൻ പാടില്ല. അണ്ണാനും വവ്വാലും ഒക്കെ തിന്നതിന്റെ ബാക്കി മാമ്പഴമാകും തൊടിയിൽ വീഴുന്നത്. അതെടുത്തു തിന്നാലും വ്രതം മുറിയും. വ്രതം മുറിക്കുന്നവരെ കൊണ്ടു പോകില്ല. അമ്മ കട്ടായം പറഞ്ഞു. “എന്തു ത്യാഗവും സഹിക്കാം, കൊട്ടിയൂരപ്പനെ കാണാനല്ലേ...'
യാത്ര പോകുന്ന അന്ന് അമ്മ പുലർച്ചെ ഉണരും. ചപ്പാത്തിയും അച്ചാറും വെളിച്ചെണ്ണയിൽ മുളകുപൊടി ചേർത്തു മൂപ്പിച്ചെടുത്ത ഉള്ളിക്കറിയും വെവ്വേറെ പൊതികളിലാക്കും. വലിയ കുപ്പി നിറയെ ചുക്കുവെള്ളം. ഇത്രയും രാത്രി അത്താഴത്തിനുള്ളതാണ്. ക്ഷേത്രദർശനം കഴിയും വരെ പുറത്തു നിന്ന് ഒന്നും കഴിക്കരുതെന്നു വീട്ടുചിട്ട
Bu hikaye Vanitha dergisinin May 13, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin May 13, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്