ശ്രീനിവാസനെ കാണണം, വിമല ടീച്ചറിന്റെ ഒരു അഭിമുഖം തരപ്പെടുത്തണം... എന്നീ ഗൂഡലക്ഷ്യങ്ങളോടെയാണ് എറണാകുളത്ത് കണ്ട നാടുള്ള പാലാഴി' എന്ന വീട്ടിലേക്കു കയറിച്ചെന്നത്. സംവിധായകനും വിമല ടീച്ചറുടെ സഹോദരനുമായ എം. മോഹനനോടൊപ്പം.
സ്വീകരണമുറിയിൽ വെയിലു കൊള്ളാനിരിക്കുകയാണു മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ. കാഴ്ചയിൽ കുറച്ച് അവശതകളുണ്ടെങ്കിലും ചിരിക്ക് മാറ്റമൊന്നുമില്ല. സംസാരിക്കുമ്പോൾ ചിലപ്പോൾ അവ്യക്തമാകും. നാട്ടിൽ നിന്നു വന്ന സുഹൃത്ത് നരേന്ദ്രൻ. നിർമാതാവ് എം.എം. ഹംസ, സുഹൃത്ത് സജീവ്; ഇടത്തും വലത്തുമായി സന്ദർ ശകർ. “എന്താ വേണ്ടത് ചായയോ കാപ്പിയോ' എന്നു ചോദിച്ച് വിമല ടീച്ചറും കൂടെയുണ്ട്. വിനീതും ധ്യാനും അവരുടെ കുടുംബവും ചെന്നൈയിൽ.
“ഞാൻ കുറച്ച് വൈറ്റമിൻ ഡിക്കു വേണ്ടി ഇവിടെയിരിക്കുകയായിരുന്നു. കൂട്ടച്ചിരിക്കു തുടക്കമിട്ടത് ശ്രീനിവാസൻ തന്നെയാണ്. ഡോക്ടർ പ്രത്യേകം പറഞ്ഞു. വെയിലു കൊള്ളണമെന്ന്. അതാണു രാവിലെ മുതൽ ഇവിടെയിരിക്കുന്നത്. പിന്നെ, അസുഖവിവരങ്ങൾ പറഞ്ഞു. ചികിത്സ നടക്കുന്നു. ജീവിതത്തിലേക്ക് മെല്ലെ തിരികെ വരുന്നു.
നവമാധ്യമങ്ങൾ ആദരാഞ്ജലി അർപ്പിച്ച ഒരാളാണു നമുക്കു മുന്നിലിരിക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യത പോലും മാനിക്കാതെ ആഘോഷിക്കുന്ന സമൂഹം. ഇത്തരം തളത്തിൽ ദിനേശന്മാർക്കു നേരെയാണ് ശ്രീനിവാസൻ പണ്ട് ടോർച്ചു തെളിച്ചത്.
തീരെ സുഖമില്ലാത്ത അവസ്ഥയിലുള്ള ഒരു ഫോട്ടോ ആരോ പ്രചരിപ്പിച്ചിരുന്നു?
അത് ആശുപത്രിയിൽ കിടന്നപ്പോഴുള്ള ഫോട്ടോയാണ്. അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ്. അയാൾക്ക് ദീർഘായുസ്സ് കൊടുക്കണേ എന്നാണ് എന്റെ പ്രാർഥന. അയാൾക്ക് മാത്രമല്ല അയാളെപ്പോലെയുള്ളവർക്കും.
നിഴൽ പോലെ വിമല ടീച്ചർ കൂടെയുണ്ടായിരുന്നു. ഇതൊരു പുനർജന്മമായി തോന്നുന്നുണ്ടോ ശ്രീനിയേട്ടന് ?
Bu hikaye Vanitha dergisinin September 17, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 17, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും