വ്യക്തിപരവും കുടുംബപരവുമായ ഐശ്വര്യത്തിനാണ് ഭക്തർ മഹാശിവരാത്രി വ്രതം എടുക്കുന്നതും ആഘോഷിക്കുന്നതും സർവ്വഐശ്വര്യകാരകനായ മഹാദേവൻ ഏറ്റവും സംപ്രീതനാകുന്നതും ഈ പുണ്യദിനത്തിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇതേ ദിവസം വനാന്തർഭാഗത്തെ ഒരു മലമുകളിൽ, ഭൂമിയുടെ ഫലഭൂയിഷ്ടതയ്ക്കും ഐശ്വര്യത്തിനും സർവ്വോപരി മാനവകുലത്തി ന്റെ നിലനിൽപ്പിനും വേണ്ടി ശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന അട്ടപ്പാടിയിലെ ഒരു വിഭാഗം ഗോത്രവിഭാഗക്കാരുടെ ജീവിതത്തെക്കുറിച്ച് കൂടി നാം അറിയണം. മല്ലീശ്വരമുടിയുടെ ആരും അറിയാത്ത കഥയാണ് അത്.
വിശ്വാസവും, ആചാരവും ഒരുപോലെയാണ് ഗോത്രവർഗ്ഗക്കാർക്ക്. ഒരിക്കൽ അത് നിലച്ചാൽ പിന്നെ ഭൂമിയിൽ പ്രാണൻ നിലനിൽക്കില്ല എന്ന പ്രമാണത്തിൽ അധിഷ്ഠിതമായ ഗോത്ര വിഭാഗക്കാരുടെ വിശ്വാസജീവിതം ഒരതിശയമാണ്. ഭൂമിയുടെ നിലനിൽപ്പിനു വേണ്ടി കൂടിയാണ് അട്ടപ്പാടിയിലെ ഈ വിഭാഗം ജനം ശി വരാത്രി വ്രതം മുറപോലെ കൊണ്ടു നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചുരത്തിലൂടെയാണ് (പാലക്കാട് ചുരം) മല്ലീശ്വര മുടിക്ഷേത്രത്തിൽ ഭക്തർ എത്തിച്ചേരുന്നത്. മല്ലീശ്വരൻ മുടി അഥവാ മല്ലേശ്വരൻ കുന്നുകളെന്നും ഇവ വിളിക്കപ്പെടുന്നു. (ദേശീയപാത 47 ഉം മുസരീസ് വ്യാപാര ശൃംഖലയുമായ രാജവീഥിയും കൂടിയാണിത്)
ക്രിസ്തുവർഷം പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേരമാൻ പെരുമാളായ രാമകുലശേഖരൻ തന്റെ പ്രിയപ്പെട്ട സാമന്തനായ മാനവിക്രമനെ ദാനം ചെയ്യപ്പെട്ട ഭൂമിയാണിത്. 18ആം നൂറ്റാണ്ടിൽ മൈസൂർപട സാമൂതിരിയെ ആക്രമിക്കാൻ വന്ന ഇടനാഴി കൂടിയാണ് പാലക്കാട്ടിലെ കോങ്ങാട് മുതൽ മണ്ണാർക്കാട് വരെയുള്ള ചരിത്രപാത. പാലക്കാട് അട്ടപ്പാടിയിൽ, മല്ലീശ്വരമുടി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. അട്ടപ്പാടിയിലെ ആദിവാസി ജനത മല്ലീശ്വരമുടിയെ ശിവനായും ഭവാനി നദിയെ പാർവതിയുമായാണു കാണുന്നത്. (നദിയിലെ ഒരു ചെറിയ കല്ലെടുത്ത് പ്രാർത്ഥിച്ച് നദിയിലിട്ട് പോരുന്ന ഭക്തർക്ക് വരെ കാര്യസാധ്യം നിശ്ചയമാണ് എന്നാണ് വിശ്വാസം)
കരിങ്കുരങ്ങുകളെ കണ്ടാൽ ഭാഗ്യം
Bu hikaye Muhurtham dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Muhurtham dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ശുദ്ധരത്നങ്ങളേ ഫലം തരു
രത്നങ്ങളും ജ്യോതിഷവും...
വിപരീത ഊർജ്ജം അധികമാകുമ്പോൾ
പെൻഡുല ശാസ്ത്രം...
ഗണപതിയുടെ അഗ്നിമുഖം
ഗണപതിഹോമം...
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
വിഷ്ണുസഹസ്രനാമം...
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്
രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല
ഹനുമാൻസ്വാമിക്കുള്ള ഓരോ വഴിപാടിന് പിന്നിലും ഓരോ കഥയുണ്ട്. രാഹുദോഷമുള്ളവർ ഹനുമാന് വടമാല ചാർത്തുന്നത് ദോഷപരിഹാരത്തിന് അത്യുത്തമമാണ്. ഈ സത്യമറിയാതെ സ്വാമിക്ക് വടമാല ചാർത്തുന്നതിനെ മറ്റു രീതിയിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഏപ്രിൽ 23 നാണ് ഹനുമാൻ ജയന്തി
ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം
ഒരു മൂർത്തിയുടെ ഒരേ ഒരു മന്ത്രസാധന കൊണ്ട്, ബഹു വിധ ഫലസിദ്ധി നേടുന്ന ആചരണത്തെയാണ് സത്യത്തിൽ \"ഉപാസന' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച
മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു
അമ്മയുടെ അനുഗ്രഹം
മാതൃസ്നേഹവും പിതൃഭക്തിയും ഒരാളുടെ വിജയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന രണ്ട് ഘടകങ്ങളാണ്.