ഇന്ത്യ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്, ഞാൻ ഇന്ത്യക്കാർക്കും അപ്രകാരമാകാൻ ആഗ്രഹിക്കുന്നു ഒരിക്കൽ തരൂർ ഉറക്കെ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ തരൂരിന്റെ കരിയർ ഈ സമീപനത്തെ ഉദാഹരിക്കുന്നതാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളെ പ്രതിനിധീകരിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചപ്പോഴും, ഇന്ത്യയുടെ അഭിലാഷങ്ങൾക്കും നിരവധി രചനകളിലൂടെ പ്രകാശിപ്പിച്ചിട്ടുള്ള തന്റെ സ്വന്തം നിലപാടുകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കുമൊപ്പം നിൽക്കുന്ന, ബഹുസ്വരതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, കോൺഗ്രസിന്റെ ക്ഷണമാണ് തരൂർ സ്വീകരിച്ചത്. മുമ്പത്തെ രണ്ട് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് നഷ്ടപ്പെട്ട തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള നിയോഗമാണ് 2009-ൽ തരൂരിന് ലഭിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പരിചയക്കുറവുണ്ടായിട്ടും ശക്തമായ മത്സരത്തിൽ കോൺഗ്രസിനെ വിജയത്തിലെത്തിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ തരൂർ വിജയിച്ചു. ബി.ജെ.പി യുടെ സ്വാധീനവും സാമ്പത്തിക ശക്തിയും വർദ്ധിച്ചുവരുകയും, കേരളത്തിൽ ആദ്യമായി ഒരു മണ്ഡലത്തിൽ ആ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, മൂന്നു പ്രാവശ്യം തുടർച്ചയായി തിരുവനന്തപുരത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുകയെന്നത് ഒരു ചരിത്രനേട്ടം തന്നെയാണ്. പാർലമെന്റിലെ സുപ്രധാന ചർച്ചകളിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ശക്തമായി സംസാരിക്കുന്ന ഒരു പ്രമുഖ പാർലമെന്റേറിയനായി ഡോ. തരൂർ ഇന്ന് അറിയപ്പെടുന്നു. വിദേശകാര്യ, വിവരസാങ്കേതിക വിദ്യ, കെമിക്കൽസ് & ഫെർട്ടിലൈസേഴ്സസ് സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികളുടെ അദ്ധ്യക്ഷനായും ഡോ.തരൂർ സേവനമനുഷ്ഠിക്കുകയുണ്ടായി.
വിമാനത്താവള വികസനം
എം.പിയെന്ന നിലയിൽ പ്രവർത്തിച്ച ഓരോ ടേമിലും തിരുവനന്തപുരം വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും വേണ്ടിയുള്ള ഉറച്ച നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. നിങ്ങളിൽ പലർക്കും അറിവുള്ളതു പോലെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനം, നിർവഹണം, വികസനം എന്നിവ പിപിപി മാതൃകയിലാക്ക ണമെന്ന ആശയത്തെ ശക്തമായി പിന്തുണയ്ക്കുന്നയാളായിരുന്നു ഞാൻ. ഈ നിലപാടിനോട് സംസ്ഥാന ഭരണകക്ഷിയായ എൽ.ഡി.എ ഫും മറ്റ് രാഷ്ട്രീയ പാർട്ടികളും അനകൂല നിലപാടല്ല സ്വീകരിച്ചത്.
Bu hikaye Kalakaumudi dergisinin April 21, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin April 21, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം