കയർ വ്യവസായം അരമുഴം കയറിലേക്ക്
Kalakaumudi|April 14, 2024
നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികൾ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖല യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കയർ മേഖലയിൽ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിന് പുറത്ത് തൊഴിലാളികൾ മാത്രമാണ്.
അഡ്വ. ജി. സുഗുണൻ
കയർ വ്യവസായം അരമുഴം കയറിലേക്ക്

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പരമ്പാരാഗത വ്യവസായമായിരുന്നു കയർ. ഈ വ്യവസായത്തിലും അനുബന്ധ തൊഴിലുകളിലുമായി 10 ലക്ഷം പേർ പണി എടുത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു. സംസ്ഥാനത്ത തീര പ്രദേശങ്ങളിലെ നല്ലൊരു ഭാഗങ്ങളിൽ കയർ തൊഴിലാളി പാക്കളങ്ങൾ (പണി എടുക്കുന്ന സ്ഥലങ്ങൾ) കൊണ്ട് നിറഞ്ഞിരുന്നു. കയർ പിരിക്കുന്നവരും തൊണ്ടു തല്ലുന്നവരുമായ ആയിരക്കണക്കിന് സ്ത്രീകൾ ഈ പ്രദേശങ്ങളിൽ എല്ലാം ഒരു കാഴ്ചയുമായിരുന്നു. സ്ത്രീ തൊഴിലാളികളുടെ നാടൻപാട്ടുകളും അവരുടെ സംസാരവും കൊണ്ട് മുഖരിതമായിരുന്നു കയർ പാക്കളങ്ങൾ(കയർ തൊഴിലാളികളുടെ പണിസ്ഥലം). തുച്ചമായ കൂലിയാണ് ലഭിച്ചിരുന്നതെങ്കിലും പതിനായിരകണക്കിന് കുടുംബങ്ങളുടെ അന്ന ദാതാവ് ഈ വ്യവസായമായിരുന്നു.

കേരളത്തിൽ ആദ്യമായി ഒരു ട്രേഡ്യൂണിയൻ രൂപപ്പെടുന്നതു തന്നെ കയർ തൊഴിലാളികളുടെതാണ്. ആലപ്പുഴയിൽ 1940 കളിൽ വാവപ്പുറം വാവയുടെ നേതൃത്വത്തിൽ രൂപീകരിച്ച കയർ തൊഴി ലാളി യൂണിയനാണ് ഇതിൽ ആദ്യത്തേത്. തുടർന്ന് കെ.വി പത്രോസ്, റ്റി.വി തോമസ്, ആർ. സുഗതൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ യൂണിയൻ ശക്തി പ്പെട്ട് മുന്നോട്ടുപോയി. കേരള ചരിത്രത്തിലെ പ്രധാന സംഭവവും ആവേശകരവുമായ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തവരിൽ മഹാഭൂരിപക്ഷവും കയർ തൊഴിലാളികളായിരുന്നു. ആ കാലഘട്ടത്തിലെ ഏറ്റവും അധികം രാഷ്ട്രിയ ബോധമുള്ളവരും, ഇടതു പക്ഷത്തിന്റെ ശക്തരായ സഹയാത്രികരുമായിരുന്നു ഈ തൊഴി ലാളി വിഭാഗം. സംസ്ഥാനത്തെ കയർ വ്യവസായ മേഖലയിലെ തൊഴിലാളികളിലും, കയർ ഉൽപ്പാദകരിലും മഹാഭൂരിപക്ഷവും പിന്നോക്ക -പട്ടിക ജാതി-പട്ടിക വർഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുമാണ്. പരമ്പരാകതമായി കയർ വ്യവസായം പിന്നോക്കകാരുടെ ഒരു കുത്തകയാണ്. പിന്നോക്കക്കാർ മാത്രമാണ് കയർ ഉൽപാദക മേഖലയിലെ വ്യവസായികളും. ഈ പരമ്പരാഗത വ്യവസായം പിന്നോക്കക്കാരുടേത് ആയതുകൊണ്ടാണോ ഇതിനോടുള്ള സർക്കാരിന്റെ കടുത്ത അവഗണയെന്ന് ചോദിക്കുന്നവരുമുണ്ട്.

Bu hikaye Kalakaumudi dergisinin April 14, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Kalakaumudi dergisinin April 14, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KALAKAUMUDI DERGISINDEN DAHA FAZLA HIKAYETümünü görüntüle
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
Kalakaumudi

തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം

ക്ഷേത്രദർശനം

time-read
2 dak  |
April 28, 2024
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
Kalakaumudi

ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?

കളിക്കളം

time-read
3 dak  |
April 28, 2024
ഭാഷാനദിയായി അസമിലെ ഹിമാദി
Kalakaumudi

ഭാഷാനദിയായി അസമിലെ ഹിമാദി

അനുഭവം

time-read
2 dak  |
April 28, 2024
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
Kalakaumudi

കൊടുംചൂട് വിറ്റ് കാശാക്കുന്നവർ

സാമ്പത്തികവാരഫലം

time-read
3 dak  |
April 28, 2024
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
Kalakaumudi

യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?

ഡൽഹി ഡയറി

time-read
2 dak  |
April 28, 2024
കൈനിക്കരയിലെ വിശ്വപൗരൻ
Kalakaumudi

കൈനിക്കരയിലെ വിശ്വപൗരൻ

അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.

time-read
10+ dak  |
April 28, 2024
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
Kalakaumudi

ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ

എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.

time-read
3 dak  |
April 21, 2024
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
Kalakaumudi

പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ

ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്

time-read
4 dak  |
April 21, 2024
വാദ്ര ബോംബ്: പിന്നിലാര്‌?
Kalakaumudi

വാദ്ര ബോംബ്: പിന്നിലാര്‌?

ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

time-read
4 dak  |
April 21, 2024
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
Kalakaumudi

സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം

ലോക ഹീമോഫിലിയ ദിനം

time-read
2 dak  |
April 21, 2024