അപസ്മാരം പുരാതന കാലം മുതൽക്കെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു രോഗാസ്ഥയാണ്. അതിപുരാതന ഗ്രന്ഥങ്ങളിൽ ഈ രോഗം ഒരു ആത്മീയ അവസ്ഥയായിപ്പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിവരണം അക്കാഡിയനിലെ (പുരാതന മെസൊപ്പൊട്ടേമിയിൽ ഉപയോഗിച്ചിരുന്ന ഒരു ഭാഷ) ഒരു ഗ്രന്ഥത്തിലാണ്. ഇത് ബിസി 2000-ൽ ആണ് എഴുതിയിരിക്കുന്നത്. പിന്നീട് 1067–1046 ബിസി മുതൽ ബാബിലോണിയൻ ക്യൂണിഫോം മെഡിക്കൽ ഗ്രന്ഥമായ സാക്കിക്കുവിലാണ് അപസ്മാരമെന്ന രോഗത്തെ വിശദമായി ആദ്യമായി അപഗ്രഥിച്ചിരിക്കുന്നത്. പിന്നീട് ജൂലിയസ് സീസർ, ഹെർക്കുലീസ് തുടങ്ങിയ പ്രമുഖർക്ക് ഈ രോഗമു ണ്ടെന്ന് ഗ്രീക്കുകാർ കരുതി. എന്നാൽ ബിസി അഞ്ചാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് അതുവരെയുണ്ടായിരുന്നു മിഥ്യാധാരണകളായ ഭൂതപ്രേതബാധ, ദൈവത്തിന്റെ സന്നിവേശം, ഉത്മാദാവസ്ഥ ഇവയൊന്നുമല്ല അപസ്മാരം എന്നും, അത് തലച്ചോറിൽ നിന്നും ഉണ്ടാവുന്നതായേക്കാവുന്ന ഒരു രോഗാവസ്ഥയാണെന്നും ആദ്യമായി കുറിച്ചുവച്ചു. എന്നാൽ 19-ാം നൂറ്റാണ്ടിൽ ബ്രോമൈഡ് എന്ന ആദ്യ അപസ്മാര രോഗത്തിനെതിരായ മരുന്നു കണ്ടുപി ടിക്കുന്നതുവരെ, ലോകത്തിന്റെ പല ഭാഗങ്ങളിലും മുൻപു പറഞ്ഞ രീതിയിൽ ഉള്ള അബദ്ധധാരണകൾ തന്നെയാണ് നിലവിലുണ്ടായിരുന്നത്. പിന്നീട് ഫിനോബാർബിറ്റോൺ 1912 ലും ഫെനിറ്റോയിൻ 1932ലും ഗുളികകളായി ഈ അസുഖത്തിന് ചികിത്സയായി വന്നപ്പോഴാണ് ഇത് ആധുനിക വൈദ്യശാസ്ത്രത്തിൽ തന്നെ ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന ഒരു മസ്തിഷ്ക രോഗമായി അറിയപ്പെടാൻ തുടങ്ങിയത്.
2020 ലെ കണക്കുകൾ പ്രകാരം 50 ശതകോടി ആളു കൾക്ക് ലോകമെമ്പാടും അപസ്മാരം ഉണ്ട്. ഇതിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട വസ്തുത ഇതിൽ നല്ലൊരു ഭാഗവും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലാണ് വസിക്കുന്നത് എന്നാണ്.
Bu hikaye Kalakaumudi dergisinin March 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin March 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി
കൈനിക്കരയിലെ വിശ്വപൗരൻ
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം