പ്രതിസന്ധികളെല്ലാം പിന്നിട്ട് ബാൻഡിന്റെ സാന്നിധ്യം അരക്കിട്ടുറപ്പിച്ച ചരിത്രമാണ് കൈറ്റ് ട്രേഡിങ് (K.I.T.E) കമ്പനിയുടേത്. 5 വർഷമായി കൈറ്റ് എന്ന ബ്രാൻഡിൽ സൈക്കിളുകൾ, വാക്കറുകൾ, സ്കൂൾ ബാഗുകൾ തുടങ്ങി കുട്ടികൾക്കുള്ള ഉൽപ്പന്നങ്ങളുടെ നിർമാണവും വിപണനവുമാണു കൈറ്റ് നടത്തുന്നത്.
ഈസ്റ്റ് ഡൽഹിയിലെ സോഴ്സിങ് യൂണിറ്റ് കൂടാതെ കൊല്ലം ജില്ലയിൽ വട്ടപ്പാറയിൽ നിർമാണ യൂണിറ്റും പ്രവർത്തിക്കുന്നു. തൃശൂരിൽ നിന്നു തെക്കോട്ട് കന്യാകുമാരി വരെ സ്വന്തമായ വിതരണ ശൃംഖലയുൾപ്പെടെ വിപണിയിൽ കൈറ്റ് ഉൽപന്നങ്ങളുടെ സാന്നിധ്യമുണ്ട്. ഈ മേഖലയിൽ 40% വരെ മാർക്കറ്റ് ഷെയറുണ്ടെന്നാണ് ഏകദേശ കണക്ക്. സൈക്കിളുകളുടെയും വാക്കറുകളുടെയും ഫ്രെയിമുകൾ സ്വന്തം ഡിസൈൻ നൽകി ഓർഡർ അനുസരിച്ചു വാങ്ങുകയാണു പതിവ്. ഗുണമേന്മ ഉറപ്പു വരുത്താൻ പല പാർട്സുകളുടെയും നിർമാണം ഔട്ട്സോഴ്സ് ചെയ്യുന്നുമുണ്ട്. ഡൽഹിയിലെയും ഉത്തർപ്രദേശിലെയും കമ്പനികളെ ഇതിനായി പ്രയോജനപ്പെടുത്തുന്നു.
ആറു മാസത്തിനകം ട്രാക്കിലാക്കി
പ്രവർത്തനം തുടങ്ങി ആറു മാസത്തിനുള്ളിൽത്തന്നെ കമ്പനി ബേക്ക് ഈവനായി. മൂന്നു കോടി രൂപയ്ക്കു മുകളിലാണ് കൈറ്റിന്റെ ശരാശരി വാർഷിക വിറ്റുവരവ്. കോവിഡിനോടു പോരാടി നിന്നിട്ടും മാസം തോറുമുള്ള വിറ്റുവരവ് 25 ലക്ഷത്തിൽ താഴെ പോയില്ല.
ഡീലർമാരെ പരമാവധി വിശ്വാസത്തിലെടുത്തും അവർക്കു ബാധ്യത വരുത്താതെ നോക്കുന്നതിനാലും ശരാശരി 10% ലാഭമാണ് ഉള്ളതെന്നു കൈറ്റ് ട്രേഡിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഷൈജു പറയുന്നു.
Bu hikaye SAMPADYAM dergisinin December 01,2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin December 01,2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക
ടെക്നോക്രാറ്റുകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ റിസ്കില്ലാതെ മികച്ച ആദായം ഉറപ്പാക്കാവുന്ന സംരംഭക മേഖലയാണ് ആൻസിലറി യൂണിറ്റുകൾ എന്നു തെളിയിക്കുകയാണ് വിഷ്ണു.
വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്‌ജെൻഷ്യ
ഏതു ഭാഷയിൽ സംസാരിച്ചാലും സ്വന്തം ഭാഷയിൽ കേൾക്കാൻ കഴിയുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനവുമായി ആഗോളതലത്തിലേക്കു വളരാൻ തയാറെടുക്കുകയാണ് ജോയ് സെബാസ്റ്റ്യനും സംഘവും.
സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?
മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.