അൻപത് വർഷങ്ങൾക്കു മുൻപ്, 15 വയസ്സുള്ള ഒരു പാവാടക്കാരി, സ്വന്തം വീടും നാടുമെല്ലാം ഉപേക്ഷിച്ച്, അവൾക്കിഷ്ടമുള്ള ആൾക്കൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചു. പ്രിയതമന് അന്ന് വയസ്സ് 24. ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളുമെല്ലാം ഒരേ മനസ്സോടെ പങ്കുവച്ച് ഇരുവരും ഒപ്പം നിന്നു. വർഷങ്ങൾ അങ്ങനെ കടന്നു പോയി. പക്ഷേ, ആ പ്രണയകഥയുടെ പേരിൽ അല്ല ഇന്നു പുനലൂരിലെ തുളസീധരനും രത്നമ്മയും അറിയപ്പെടുന്നത്. ആറര ലക്ഷം ഫോളോവേഴ്സ് ഉള്ള അച്ചാമാസ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലെ വൈറൽ നായികാ നായകന്മാരാണ് അവർ. പാട്ടും ഡാൻസുമൊക്കെയായി അവർ അവതരിപ്പിക്കുന്ന റീലുകളൊക്കെയും ഹിറ്റോടു ഹിറ്റ്.
അണിയറയിൽ പ്രവർത്തിക്കുന്നതു മകൻ രാജീവിന്റെ മക്കളായ അമലും അഖിലും അമൽ രാജ് ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ നിന്ന് അനിമേഷനിൽ ബിരുദം നേടി. അഖിൽ രാജ് ഇതേ കോളജിൽ മൾട്ടിമീഡിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി. ക്യാമറയ്ക്കു പിന്നിലും മുന്നിലും ഈ കൊച്ചുമക്കളുണ്ട്.
പുനലൂർ കലയനാട്ടെ വീട്ടിലിരുന്നു തുളസീധരനും രത്ന അമ്മയും സംസാരിച്ചു തുടങ്ങിയപ്പോൾ റീൽസ് അൽപം പിന്നോട്ടോടി. അപ്പോൾ വാക്കുകളുടെ വെള്ളിത്തിരയിൽ ° ഇന്നും പുതുമയോടെ നീങ്ങുന്നൊരു പ്രണയകഥയുടെ ആദ്യരംഗം തെളിഞ്ഞു.
“അണ്ണൻ എന്റെ വീടിനടുത്തു തടിപ്പണിക്കു വന്നതാണ്. ഞങ്ങൾക്കു വീടിനോടു ചേർന്നൊരു ചായക്കടയുണ്ടായിരുന്നു. അണ്ണനും കൂട്ടുകാരും അവിടെ ചായ കുടിക്കാൻ വരും. ആദ്യം കണ്ടപ്പോൾ തന്നെ ഒരിഷ്ടം തോന്നിയെങ്കിലും അന്നത്തെ കാലമല്ലേ, നേരെ മുഖത്തേക്കു നോക്കാൻ പോലും പേടിയാണ്.
This story is from the May 11, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 11, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്