എൺപതുകളിലെ കുട്ടികൾക്കിടയിൽ ഒരു കളിയുണ്ടായിരുന്നു. ആരാണ് ടിവിയിൽ വാർത്ത വായിക്കാനെത്തുക എന്നു ബെറ്റ് വയ്ക്കുക.
പത്രവായനയുടെ കൂടെ ടിവി വാർത്ത കൂടി കേൾക്കുന്ന ശീലം കുട്ടികളിലും മുതിർന്നവരിലും വന്നു തുടങ്ങിയ കാലത്ത് ആദ്യമായി ദൂരദർശൻ മലയാളം ചാനലിലൂടെ കേട്ട ആ പെൺശബ്ദം 2023 ഡിസംബർ 31ന് വാർത്താ വായനയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു, “മുപ്പത്തിയൊൻപത് വർഷം പൂർത്തിയാക്കി ദൂരദർശനോടൊപ്പമുള്ള എന്റെ യാത്ര ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്.
നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലൂടെ ആ ക്ലിപ്പ് ഗൃഹാതുരതയോടെ മലയാളികൾ പങ്കുവച്ചു. അങ്ങനെ ദൂരദർശൻ കേന്ദ്രത്തിനു പുറത്തും ഹേമലത കണ്ണൻ എന്ന ആദ്യ മലയാളി വനിതാ വാർത്താ അവതാരകക്ക് ഹൃദ്യമായ യാത്രയയപ്പ് ഒരുങ്ങി.
“വാർത്താ അവതാരകയായി തുടക്കം കുറിച്ചതിനാൽ വാർത്ത വായിച്ചു കൊണ്ടു തന്നെ പടിയിറങ്ങണം എന്നആഗ്രഹമുണ്ടായിരുന്നു. ന്യൂസ് ഡയറക്ടർ അജയ് ജോയ് ആയിരുന്നു സൈൻ ഓഫ് സന്ദേശം കൂടി നൽകൂ എന്നു നിർദേശിച്ചത്.
കണക്ക് പഠിച്ച ആൾക്ക് ഇത്രയും നല്ല ഭാഷ എങ്ങനെ കൈവന്നു ?
അച്ഛൻ ദ്വാരകനാഥ് ഇലക്ട്രിസിറ്റി ബോർഡിലായിരുന്നു. അമ്മ ശാന്ത വീട്ടമ്മ. അച്ഛന്റെ നാടു കോട്ടയവും അമ്മയുടേതു ചെങ്ങന്നൂരുമാണ്. അച്ഛന്റെ ജോലി സംബന്ധമായി കേരളം മുഴുവൻ സഞ്ചരിച്ചാണു ഞങ്ങൾ നാലു മക്കൾ വളർന്നത്. ചീഫ് എൻജിനീയറായ ശേഷമാണ് തിരുവനന്തപുരത്തു സ്ഥിരതാമസമാകുന്നത്. അന്നു തിരുവനന്തപുരത്ത് മാത്രമേ ചീഫ് എൻജിനീയറുടെ ഓഫിസുണ്ടായിരുന്നുള്ളു.
ചേച്ചി ശോഭാ വാര്യർ റീഡിഫിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ്. മലയാളത്തിലും ഇംഗ്ലിഷിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. ചേട്ടൻ ശൈലേന്ദ്രനാഥ് എൻജിനീയർ. അനുജൻ ഹരീന്ദ്രനാഥ് ബോളിവുഡിലെ പ്ര മുഖ സൗണ്ട് ഡിസൈനറാണ്. ദ്വാരക് വാര്യർ എന്നാണ് അറിയപ്പെടുന്നത്. ഹരീന്ദ്രനാഥ് എന്ന പേര് ദ്വാരക് വാര്യർ എന്നാക്കിയത് സംവിധായകൻ റാം ഗോപാൽ വർമയാണ്.
ഞങ്ങൾ കുട്ടികളിൽ വായനശീലവും വാർത്താ താൽപര്യവും വളർത്താൻ അച്ഛൻ പത്രത്തിലെ ഇഷ്ടപേജ് വായിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. അച്ഛൻ രാഷ്ട്രീയ നേതാക്കളെക്കുറിച്ചെല്ലാം ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നു. അങ്ങനെ രാഷ്ട്രീയ വാർത്തകളും താല്പര്യമായി.
This story is from the January 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 20, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്