അധികാരത്തിന്റെ ധിക്കാരം നിഴലായങ്കിലും വീണു കിടക്കേണ്ട വീടാണ്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്റെയും ഔദ്യോഗിക ഭവനം. സർക്കാരിന്റെ ഏറ്റവും നിർണായകമായ തീരുമാനങ്ങൾക്കു താഴെ ചാർത്തേണ്ട രണ്ടു കയ്യൊപ്പുകളാണ് എന്നും ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത്. പക്ഷേ, ഇവിടെ പൂമുഖം മുതൽ കനമില്ലാത്ത പുഞ്ചിരിയും സ്നേഹത്തിന്റെ തെളിച്ചവും മാത്രം.
തുടങ്ങേണ്ടതു 33 വർഷം മുൻപ് ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് യാത്രയിൽ നിന്നാണ്. കേരളത്തിൽ നിന്നു സിവിൽ സർവീസ് പ്രവേശനം കിട്ടിയ രണ്ടു പേർ ആ ട്രെയിനിലാണ് അന്നു മസൂറിയിലേക്കു പോയത്. തിരുവനന്തപുരത്തു നിന്നു ശാരദ മുരളീധരനും കോഴിക്കോടു നിന്നു പാലക്കാടെത്തി ഡോ വി വേണുവും. ഒരേ കോച്ചിലെ അടുത്തുള്ള ബർത്തുകളിലിരുന്നു സംസാരിച്ചു തുടങ്ങിയപ്പോഴാണു മറ്റൊരു കാര്യം തിരിച്ചറിഞ്ഞത്. അവർക്കൊപ്പം അവിചാരിതം' എന്ന വാക്കും ഏതോ സ്റ്റേഷനിൽ നിന്നു ടിക്കറ്റ് എടുത്തു കൂടെ കയറിയിരുന്നു.
നടന്ന വഴികളിലും ചിന്തകളിലും അദ്ഭുതപ്പെടുത്തുന്ന സമാനതകൾ ഉണ്ടായിരുന്നു ഇരുവർക്കും. പഠനത്തിൽ മിടുമിടുക്കർ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മിടുക്കിയാണു ശാരദ. ആദ്യ മെഡിക്കൽ എൻട്രൻസ് എഴുതി അഡ്മിഷൻ നേടിയ ബുദ്ധിമാൻമാരുടെ കൂട്ടത്തിൽ വേണു. പിന്നീട് രണ്ടുപേരുമെടുത്തത് ഒരേ തീരുമാനം. വ്യക്തികളേക്കാൾ സമൂഹത്തെ ചികിത്സിക്കാനുള്ള വഴി തു റക്കണം. അങ്ങനെ "മക്കൾ ഡോക്ടറാകണം' എന്ന അച്ഛനമ്മമാരുടെ സ്വപ്നത്തിന്റെ തിരി താഴ്ത്തി വച്ചു ജ നങ്ങളോടൊപ്പം നിൽക്കാൻ അവർ ഇറങ്ങി.
ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും എന്തൊക്കെ തീരുമാനങ്ങൾ എടുത്തിരുന്നു
വേണു: വിവാഹം കഴിക്കാം എന്ന തീരുമാനമായിരുന്നു പ്രധാനം. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഇതുപോലെ ഒരാളെ കണ്ടിട്ടില്ലെന്നു ഞാനുറപ്പിച്ചു. യാത്ര ചെയ്ത രണ്ടു ദിവസം മുഴുവൻ സംസാരിച്ചു. സിഗരറ്റു വലിക്കാൻ ഞാൻ പോകുമ്പോൾ സംസാരത്തിന്റെ രസച്ചരടു പൊട്ടാതിരിക്കാൻ ശാരദ പിന്നാലെ വരും.
This story is from the July 22, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 22, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്