രണ്ടുപേർ കുടുംബമുണ്ടാക്കുന്നു. മക്കളുണ്ടാകുന്നു. ഭാവിയിൽ അവർ നമ്മളോടൊപ്പം ഉണ്ടാകണം എന്നുറപ്പിച്ച് അവരെ വളർത്തുന്നു. അവരെ അവരുടെ സ്വപ്നങ്ങളിലേക്കു മാതാപിതാക്കൾ തന്നെ പറത്തി വിടുന്നു. വീട്ടിൽ മാതാപിതാക്കൾ തനിച്ചാകുന്നു. കൂടെ വിളിച്ചാൽ അച്ഛനും അമ്മയ്ക്കും നാടു വിട്ടു പോകാൻ ഇഷ്ടമില്ല. നാട്ടിലെ വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളല്ലോ എന്നോർത്തു ദൂരെയുള്ള മക്കൾക്ക് ഒരു സമാധാനവും ഇല്ല.
ഈ കാലഘട്ടത്തിലാണ് റിട്ടയർമെന്റ് ഹോമുകളുടെ പ്രസക്തി. തങ്ങളുടെ കഴിവിനും സംസ്ക്കാരത്തിനും യോജിച്ച റിട്ടയർമെന്റ് ഹോമുകൾ കണ്ടെത്തി അവിടെ ബാക്കി കാലം സന്തോഷകരവും സുരക്ഷിതവുമായി ചെലവഴിക്കാനാണ് ഇപ്പോൾ മിക്ക മുതിർന്നവർക്കും ഇഷ്ടം. പ്രായമായാൽ അച്ഛനമ്മമാർ മക്കളുടെ സംരക്ഷണത്തിൽ കഴിയുക എന്ന പഴയ ട്രെൻഡ് കൊച്ചു കേരളത്തിലും മാറുകയാണ്. പരിചയപ്പെടാം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നും ആകർഷകമായ റിട്ടയർമെന്റ് ഹോം അനുഭവങ്ങൾ.
മുതിർന്നവരും യുവതലമുറയെപ്പോലെ സ്വാതന്തം ഇഷ്ടപ്പെടുന്നു എന്നതും ജോലിയിൽ നിന്നു വിരമിച്ച ശേഷം റിട്ടയർമെന്റ് ഹോമുകളിലേക്കു ചേക്കേറാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷം കണ്ട്, അവരെ ഇടയ്ക്ക് സന്ദർശിച്ച്, എന്നാൽ സദാ അവരോടൊപ്പമല്ലാതെയൊരു ജീവിതം എന്നതാണു മിക്ക മുതിർന്നവരും ആഗ്രഹിക്കുന്നത്.
പ്രവാസികളായ മക്കളുള്ളവർക്കും പ്രവാസികൾക്കും ഏറ്റവും സമാധാനം നൽകുന്നു റിട്ടയർമെന്റ് ഹോമുകൾ. അച്ഛനും അമ്മയും ഒറ്റയ്ക്കല്ല, അവരെ കരുതലോടെ കാക്കുന്ന ഇടത്താണ് എന്നത് ഇരുകൂട്ടരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു. ചുരുക്കത്തിൽ അച്ഛനും അമ്മയ്ക്കുമായി റിട്ടയർമെന്റ് ഹോം തിരഞ്ഞെടുക്കുന്ന മക്കളെ ഇന്നു നമ്മൾ മതിപ്പോടെ നോക്കിത്തുടങ്ങിയിരിക്കുന്നു. അവിടേയ്ക്ക് അഭിമാനത്തോടെ കൂടുമാറുന്നു നമ്മുടെ മാതാപിതാക്കളും.
ഒരേ മനസ്സുള്ളവർ ഒന്നിച്ച്
കമ്യൂണിറ്റി ലിവിങ് എന്നതു ഞങ്ങൾ കൂട്ടുകാരുടെ ആഗ്രഹമായിരുന്നു. അതാണു വിപുലപ്പെട്ടു കോതമംഗലം കോട്ടപ്പടിയിൽ രണ്ടര ഏക്കർ പ്രകൃതിസുന്ദരമായ സ്ഥലത്ത് "സൗഖ്യ ഹോംസ്' ആയി മാറിയത്. സൗഖ്യയുടെ പ്രമോട്ടറും താമസക്കാരനും മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് റിട്ടയേർഡ് പ്രഫസറുമായ ഡോ.പൗലോസ് എം.എം. പറയുന്നു.
This story is from the June 24, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 24, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്