അമേരിക്കയിലെ നാസ ഇൻസ്റ്റിറ്റ്യൂട്ടിൽ, ആസ്ട്രോഫിസിസിറ്റായ ഊർമിള ചടയംമുറിക്ക് താൻ പഠിച്ച യുണൈറ്റഡ് വേൾഡ് കോളജിനെ കുറിച്ചു പറയാൻ നൂറുനാവാണ്. “മറ്റൊരു സ്കൂളിനോടും താരതമ്യം ചെയ്യാൻ പറ്റാത്ത പഠനാനുഭവമാണ് അവിടെ. ഏറെ സ്വാതന്ത്ര്യവും ചുറ്റുമുള്ളവരിൽ നിന്നു പഠിക്കാനുള്ള ആർജവവും അവിടെ നിന്നാണ് കിട്ടിയത്. എയറോ സ്പേസ് എൻജിനീയറാകണമെന്നായിരുന്നു എന്റെ ആഗ്രഹം. യുഡബ്ല്യുസിയിലെ ഗണിതാധ്യാപികയാണ് എനിക്ക് തിയററ്റിക്കൽ ഫിസിക്സിൽ പ്രത്യേക അഭിരുചിയുണ്ടന്നു തിരിച്ചറിഞ്ഞത്. അതു പഠിക്കാൻ അവർ പ്രചോദനം നൽകി. എന്തിന്, അമേരിക്കയിലെ മൂന്നു കോളജുകളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ പുറപ്പെടുമ്പോൾ യാത്രാ ടിക്കറ്റും ലാപ്ടോപ്പും പോക്കറ്റ് മണിയും തന്നതും കോളജാണ്.'' കോട്ടയം സ്വദേശി ഊർമിള പറയുന്നു.
പ്രത്യേക വിഷയത്തിൽ ഫോക്കസ് ചെയ്യുന്നതിനപ്പുറം കൂടുതൽ വിശാലമായ മനോഭാവവും അറിവും നേടാൻ തന്നെ സഹായിച്ചത് യുഡബ്ല്യുസിയിലെ പഠനമാണ ജുലു കട്ടിക്കാരനും പറയുന്നു. കൊച്ചിയിലെ സീനിയർ പതോളജിസ്റ്റ് ഡോ. ജോസഫ് കട്ടിക്കാരന്റെയും ഡോ.ജീജിയുടെയും മകളാണ് ജുലു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒരുമിച്ചു താമസിച്ചു പഠിച്ചതു കൊണ്ട് ഇന്ന് ലോകത്തെവിടെ പോയാലും അവിടെ ഒരു സുഹൃത്തെങ്കിലുമുണ്ടാകും.'' ലോകപ്രശസ്ത നിയമസ്ഥാപനമായ ഡബവോസ് ആൻഡ് പ്ലിംപ്റ്റണിൽ അഭിഭാഷകയായ ജുലു ചിരിയോടെ പറയുന്നു.
എന്താണ് യു ഡബ്ല്യു സി?
ലോകത്തെ നാലു വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന 18 സ്കൂളുകളുടെ ശൃംഖലയാണ് യുണൈറ്റഡ് വേൾഡ് കോളജ് എന്ന യുഡബ്ല്യുസി. പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകൾ മാത്രം പഠിപ്പിക്കുന്ന സ്കൂൾ. ആധുനിക സിലബസും അന്താരാഷ്ട്ര അധ്യാപക വിദ്യാർഥി സമൂഹവും കൂടി ഈ സ്ഥാപനങ്ങളെ ലോകോത്തരമാക്കുന്നു. ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ലോകത്തെങ്ങും ബന്ധങ്ങളും അവസരങ്ങളും ഉണ്ടാകുന്നു എന്നതാണ് മറ്റൊരു മെച്ചം. എന്നാൽ പലർക്കും ഈ സ്കൂളുകളെ പറ്റിയുള്ള വിവരങ്ങൾ അറിയില്ല എന്നതാണ് സത്യം.
This story is from the July 09, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 09, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്