ഹോട്ടലിന്റെ ജനാലയിലൂടെ തളത്തിൽ ദിനേശൻ സ്വന്തം വീട്ടിലേക്ക് നോക്കുന്നു. ഭാര്യയുടെ കാമുകൻ വീട്ടിലേക്ക് കയറുന്നത് കാണുന്നു. കടുത്ത അമർഷത്തിൽ പടികളിറങ്ങി, കൗണ്ടറിലെത്തി റിസപ്ഷനിസ്റ്റിനോട് ഒറ്റ ചോദ്യം: “ഒരു ഉലക്ക കിട്ടോ?''
"വടക്കുനോക്കി യന്ത്രമെന്ന ഹിറ്റ് ചിത്രത്തിലെ ചിരിപടർത്തിയ ദൃശ്യമാണിത്. സംശയരോഗിയായ ദിനേശൻ ഒളിയാക്രമണം നടത്തുന്നത് സ്വന്തം ഭാര്യാപിതാവിനു നേരെയാണ്.
ദിനേശനെപ്പോലെ മനസ്സിന്റെ താളംതെറ്റിയ എത്രയെത്ര കഥാപാത്രങ്ങൾ. നമ്മുടെ ഉള്ളിലും നമുക്ക് ചുറ്റിനും ഉണ്ട് ദിനേശനും ഷമ്മിയും നാഗവല്ലിയുമൊക്കെ. അത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ആദ്യം വേണ്ടത് അവയെ തിരിച്ചറിയുകയാണ്...
ഉത്കണ്ഠ
സഹപ്രവർത്തകന്റെ പുതിയ വീട്ടിൽ എല്ലാവരും ഒത്തുകൂടിയ രാത്രി. ഏപ്രിൽ-മെയ് മാസമൊന്നുമല്ല. എന്നിട്ടും കൂട്ടത്തിൽ ഒരാൾക്ക് നല്ല ചൂടും വിയർപ്പും. തൂണിനു പുറകിൽ മൂന്നു പേർ ഇരിക്കുന്നുണ്ട്. അവർ ഇങ്ങോട്ട് ഇടയ്ക്കിടെ നോക്കുന്നുണ്ടോ?' “തന്നെപ്പറ്റിയാണോ പറയുന്നത്?' അപ്പോഴാണ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന രണ്ടുപേർ തന്നെ നോക്കിച്ചിരിക്കുന്നത് കണ്ടത്. നേരം കഴിയും തോറും അവിടെ കൂടിയവരെല്ലാം തന്നെ പരിഹസിക്കുന്നതായോ അവഹേളിക്കുന്നതായോ അയാൾക്ക് തോന്നിത്തുടങ്ങി. ആറ് മാസത്തോളം ഈ അപമാനഭാരം അയാളെ പിന്തുടർന്നു. ഇനിയൊരു ആൾക്കൂട്ടത്തിലേക്ക് പോവില്ലെന്ന് അതോടെ തീരുമാനിച്ചു. ഇയാളുടെ അവസ്ഥയ്ക്ക് പേര് സോഷ്യൽ ആങ്സൈറ്റി.
ഉത്കണ്ഠ എന്ന ആങ്സൈറ്റിയെ ജീവിതത്തിൽ ഒരിക്കലെങ്കിലും പരിചയപ്പെടാത്തവർ ഉണ്ടാകില്ല. പരീക്ഷ, അഭിമുഖം, പുതിയ ജോലിസ്ഥലം, പ്രസംഗ വേദി... ഇവയൊക്കെയും മനുഷ്യരെ പരിഭ്രമിപ്പിക്കാൻ തക്ക കാരണങ്ങളാണ്.
വരാനിരിക്കുന്ന കാര്യങ്ങളെ ഓർത്തുള്ള വെപ്രാളവും പരിഭ്രാന്തിയുമാണ് ഉത്കണ്ഠ, ഉത്കണ്ഠ പലതരത്തിലുണ്ട്. ചില പ്രത്യേക വസ്തുവിനെയോ അവസ്ഥയെയോ പേടിക്കുന്ന ഫോബിയ, തീവ്രഭയത്തിന്റെ പാനിക് അറ്റാക്കുകൾ, പ്രിയപ്പെട്ട വ്യക്തികളിൽ നിന്നോ ഇടങ്ങളിൽ നിന്നോ ഉള്ള അകൽച്ച ഭയക്കുന്ന സെപ്പറേഷൻ ആങ്സൈറ്റി... ഇതൊക്കെയും അതിൽ ഉൾപ്പെടും.
ഒ.സി.ഡി
This story is from the December 01 - 15, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 01 - 15, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
കുടയില്ലാത്തവർക്കൊപ്പം മഴ നനഞ്ഞ ഒരാൾ
അമ്മ കത്തിച്ചുവെച്ച പ്രതീക്ഷയുടെ ചിമ്മിനിവിളക്കിൽനിന്ന് പകർത്തിയെടുത്ത വെളിച്ചത്തെപ്പറ്റി, അമ്മയ്ക്കൊപ്പം ഇടറിക്കയറിയ ദുരി തപ്പടവുകളെപ്പറ്റി പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എഴുതുന്നു...
പ്രസവരക്ഷ ശിക്ഷയാകല്ലേ
അശാസ്ത്രീയമായ പ്രസവാനന്തര പരിചരണം ആരോഗ്യത്തിന് ദോഷം ചെയ്യും. അതൊഴിവാക്കാൻ വേണം കരുതൽ
ജൂലിയുടെ സ്വന്തം റാണി
റാണിക്കിത് രണ്ടാം ജന്മം. കടിച്ച പാമ്പിനെ കുടഞ്ഞെറിഞ്ഞ് ജൂലി നൽകിയ സമ്മാനം...
കരുതൽ; കുഞ്ഞിനും വീടിനും
വീടുകൾ ശിശുസൗഹൃദമാക്കാം. ഒപ്പം ഭംഗിയായും വൃത്തിയായും സൂക്ഷിക്കാം
താരയുടെ സൗഭാഗ്യങ്ങൾ
മൂന്ന് അമ്മത്തലമുറകൾ. അവരുടെ സ്നേഹാകാശത്തൊരു കുഞ്ഞുനക്ഷത്രം. താരാകല്യാണും കുടുംബവും
മിമിക്രിയിലെ പെർഫെക്ഷൻ കിങ്
'വിക്രം' സിനിമയിൽ വിജയ് സേതുപതിക്കും കമലഹാസനുമടക്കം ഏഴ് താരങ്ങൾക്ക് വേണ്ടി മലയാളം പറഞ്ഞ മിമിക്രി ആർട്ടിസ്റ്റാണ് മഹേഷ് കുഞ്ഞുമോൻ