ഒരു മണ്ഡലകാലം കൂടി വരവായി. ഭക്തമാനസങ്ങളെ ഉണർവ്വിലേയ്ക്കും ഉന്മേഷത്തിലേക്കും ഉയർത്തിയെടുക്കുന്ന അസാധാരണമായ ഒരു തീർത്ഥാടനകാലം. കഠിനമായി അദ്ധ്വാനിക്കാനും. അതിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാനും മറ്റുള്ളവർക്ക് കൂടി നല്ലൊരു ജീവിതമുണ്ടാക്കി കൊടുക്കുവാനും വേണ്ടിയുളള നെട്ടോട്ടത്തിനിടയിൽ എല്ലാ ദുഃഖങ്ങളും മറന്ന്, മഹാദുരിതങ്ങൾക്കെല്ലാം മാറ്റമുണ്ടാകണെ എന്ന പ്രാർത്ഥനയോടെ മല കയറാനൊരുങ്ങുന്ന കാലം. അത് കഠിനമായ അച്ചടക്കത്തിന്റെ കാലമാണ്. മനസ്സും ശരീരവും പൂർണ്ണമായും ഒരു മഹാശക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന കാലം.
എല്ലാ ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ദൗർബല്യങ്ങളിൽ നിന്നും രക്ഷിക്കാൻ സാക്ഷാൽ ശ്രീധർമ്മശാസ്താവിന് മാത്രമേ കഴിയൂ എന്ന ഉറച്ച ബോധ്യത്തോടെയുള്ള മുന്നോട്ടുപോക്കാണത്. ആ യാത്ര ഒരിക്കലും ഒറ്റയ്ക്കല്ല. അതൊരു കൂട്ടായ യാത്രയാണ്.
നമ്മുടെ ഉള്ളിലുള്ള ഈശ്വരീയ ചൈതന്യത്തെ ഓരോരുത്തരും തിരിച്ചറിയുന്നു എന്നതാണ് ശബരിമല തീർത്ഥാടനത്തിന്റെ പ്രത്യേകത. ഓരോ മനുഷ്യനും അതിനു വേണ്ടി നടത്തുന്ന ഒരുക്കങ്ങളാണ് ഈ തീർത്ഥയാത്രയെ അസാധാരണമാക്കുന്നത്. വ്രതമെടുത്ത് കർമ്മങ്ങളെല്ലാം യഥാ വിധി ചെയ്ത് ശരണം വിളിയോടുകൂടിയുള്ള ആ യാത്ര ഭൗതിക ജീവിതത്തിൽ നിന്നും ആത്മീയതയിലേക്കുള്ള മലകയറ്റം കൂടിയാണ്.
മനസ്സും ശരീരവും ഒരു പോലെ ഈശ്വരനിലർപ്പിച്ച് പുണ്യപാപങ്ങളുടെ ഇരുമുടി ക്കെട്ടുമായി കാടും മേടും താണ്ടി സ്വാമിഭക്തരായ മനു ഷ്യർ സാവധാനം മല കയറുകയാണ്. സാവധാനത്തിലെ അങ്ങോട്ടെത്താനാവൂ, സാവധാനത്തിലെ തിരിച്ചിറങ്ങാനും സാധിക്കൂ. മറ്റ് ക്ഷേത്രങ്ങളിലെന്നപോലെ ആർക്കും എളുപ്പത്തിൽ ഓടിക്കയറി ചെന്ന് തൊഴുതു മടങ്ങാനാവാത്ത ഒരിടമാണത്. അതിനൊരിക്കലും സാധിക്കാത്ത ഒരു മാനസികാവസ്ഥയിലായിരിക്കും ഓരോ സ്വാമി ഭക്തനും അഥവാ ഓരോ സ്വാമിയും.
This story is from the November 16, 2023 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 16, 2023 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ
ലോകക്ഷേമത്തിനായി മഹാദേവൻ നിരവധി അവ താര രൂപങ്ങൾ എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട താണ് ശ്രീ ശരഭേശ്വര അവതാരം. ശരഭേശ്വര മഹിമകളെ ക്കുറിച്ച് സ്കന്ദപുരാണം, കാഞ്ചിപുരാണം, ശരഭ ഉപനിഷത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.
വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രമാണ് കാടാമ്പുഴ. ഇവിടെ പ്രതിഷ്ഠ നടന്നിട്ട് 1900 വർഷമായിട്ടുണ്ടെന്നാണ് അഷ്ടമംഗല പ്രശ്ന ത്തിൽ കാണപ്പെട്ടത്. മഹാഭാരതത്തിൽ പ്രധാനമായ കിരാതം കഥയിലെ പാർവ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭക്തജനങ്ങൾക്ക് അനുഗ്രഹം വേഗം നൽകുന്ന ദേവീഭാവം. കിരാതം കഥ ഏവർക്കും അറിവുളളതാ ണെങ്കിലും സ്ഥലനാമവും ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടതിനാൽ അത് ഒരിക്കൽകൂടി പറയുന്നു.
പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ
പ്രകൃതിയിൽ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും എല്ലാം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ പോസിറ്റീവ് എനർജി നമുക്ക് ലഭിക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങൾ. ക്ഷേത്രദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഉഗ്രരൂപിയായ ശ്രീമഹാദേവൻ
ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നുപറയുമ്പോൾ എല്ലാ വിശ്വാസികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി കുടികൊള്ളുന്ന മഹാ ദേവക്ഷേത്രമാണ്. എന്നാൽ ഇതേ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കുടികൊള്ളുന്ന പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തെക്കുറിച്ച് എല്ലാവർക്കും വലിയ ധാരണ ഉണ്ടാകണമെന്നില്ല
രാമനവമി രാജ്യത്തിന്റെ ആഘോഷം
ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് 'രാമനവമി. രാജ്യം ഉടനീളം ഈ ആഘോഷം ഉത്സാഹത്തോടെയും അതിവിപുലമായും ആഘോഷിച്ചുവരുന്നു.
രണ്ടാം വട്ടവും കണ്ണൻ വിളിച്ചു
രണ്ടാമത് പ്രാവശ്യവും ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. മധുസൂദനൻ നമ്പൂതിരി
കാലന്റെ കാലവും ചിത്രാപൗർണ്ണമിയും
കേരളത്തിലെ ഉത്സവ മഹിമയിൽ മുന്നിട്ട് നിന്നിരുന്നതും ഇപ്പോൾ ഏറെ കുറെ നാമാവശേഷമാകുമോ എന്ന് സംശയിക്കേണ്ടതുമായ ഒരു പുണ്യപുരാതന ഉത്സവമാണ് ചിത്രാ പൗർണ്ണമി ഉത്സവം. ആദിദ്രാവിഡ സംസ്കൃതിയിൽ ആരംഭം കുറിച്ചതായിരുന്നു ചിത്രാപൗർണ്ണമി.
ചന്ദ്രദേവൻ
ഭാരതത്തിൽ മൂന്ന് രാജവംശങ്ങളാണ് ഉണ്ടായിരുന്നത്. സൂര്യ വംശം, ചന്ദ്രവംശം, അഗ്നിവംശം. ഇതിൽ ചന്ദ്രന്റെ പുത്രനായ ബുധന്റെ പുത്രനായ പൂരുരവസ്സാണ് ചന്ദ്രവംശത്തിലെ ആദ്യ രാജാവ്. യദുവംശം, വൃഷ്ണിവംശം, യവനവംശം, ഭോജവംശം എന്നിവ ചന്ദ്രവംശത്തിന്റെ പ്രധാന ഉപവംശങ്ങൾ ആയിരുന്നു
അനന്തവും ആനന്ദവും നൃത്തമാക്കുന്ന ഈശൻ
ഐതിഹ്യങ്ങളും അതിശയങ്ങളും ചേർന്ന വടക്കുംനാഥന്റെ കഥകൾ ചുരുക്കെഴുത്തിലൂടെ മാത്രമേ ആർക്കും പറഞ്ഞുതീർക്കാനാവൂ. എത്ര എഴുതിയാലും എഴുതാത്ത ഏടുകൾ പിന്നേയും ആ ചരിത്രത്തിൽ ബാക്കി നിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം.
ഉത്സവമില്ലാത്ത ദേവന്റെ പൂരം
ശ്രീ വടക്കുംനാഥക്ഷേത്രത്തിൽ കാശിവിശ്വനാഥൻ, ചിദംബരനാഥൻ, രാമേശ്വരത്തിലെ സേതുനാഥൻ, കൊടുങ്ങല്ലൂർ ഭഗവതി, കൂടൽമാണിക്യസ്വാമി, ഊരക അമ്മത്തിരുവടി എന്ന ദേവീദേവന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.