വേനൽ ചൂട് ഉയർന്നു കൊണ്ടിരിക്കുകയാണ്. സമീ പകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് അന്തരീക്ഷ താപനില ഉയർന്നു കഴിഞ്ഞു. കേരളത്തിൽ മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി രണ്ട് മുതൽ നാല് ഡിഗ്രി സെഷ്യൽസ് വരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. 36 ഡിഗ്രി സെഷ്യൽസ് മുതൽ 42 ഡിഗ്രി സെഷ്യൽസ് വരെയായിരിക്കും വരും ദിവസങ്ങളിൽ വിവിധ പ്രദേശ ങ്ങളിലെ താപനില. എന്നാൽ അതിലും ഉയർന്ന താ പനിലയിൽ തിളച്ചു മറിയാൻ പോകുകയാണ് രാഷ്ട്രീയ ഭൂമിക. പൊതുവായ അവകാശവാദങ്ങളും ആരോപണ ങ്ങളും വാഗ്ദാനങ്ങളുമാണ് പ്രചാരണ രംഗത്തിന് ചൂടു പകരുന്നത്. ഒന്നര മാസത്തോം പ്രചാരണത്തിന് ലഭിക്കുമെന്നത് കൊണ്ടു തന്നെ ചൂടുയരുന്നത് സാവധാനമാകും. ജനങ്ങൾക്ക് മുന്നിലേയ്ക്ക് എത്തുന്ന അവകാശ വാദങ്ങളുടെ ശരിതെറ്റുകൾ ചികഞ്ഞെടുക്കാൻ സമയം കിട്ടുമെന്നത് മത്സരാർത്ഥികളുടെ ചങ്കിടിപ്പ് വർദ്ധിപ്പിക്കു ന്നുണ്ട്. കേന്ദ്ര ഭരണത്തിൽ നിന്നും എൻഡിഎ സഖ്യത്തെ ഇറക്കി വിടാനുള്ള തതപ്പാടിലാണ് ബിജെപി വിരുദ്ധ കക്ഷികൾ. ഇന്ത്യാ മുന്നണിയെന്ന പൊതു പ്ലാറ്റ്ഫോമിൽ ഒരുമിച്ച് നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായും ഒന്നിക്കാൻ കഴിയാത്തതിന്റെ ആത്മവിശ്വാസക്കുറവുണ്ട് എൻഡിഎ വിരുദ്ധ മുന്നണിയുടെ നേതാക്കൾക്ക്. വി വിധ സംസ്ഥാനങ്ങളിൽ പരസ്പരം പോരടിക്കുകയും അതിർത്തികൾക്കപ്പുറത്ത് ഒരുമിച്ചു ദേശീയ ജനാധിപത്യ സഖ്യത്തെ എതിർക്കുകയും ചെയ്യുന്നതു വഴി സൃഷ്ടിക്കപ്പെടുന്ന ആശയ കുഴപ്പം പരിഹരിക്കാൻ കഴിയാത്ത ജാള്യതയും നേതൃത്വത്തിനുണ്ടെന്നതിൽ തർക്കമില്ല. ഈ ആശയ കുഴപ്പത്തെ മുതലെടുത്ത് നേട്ടം സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. പ്രചാരണ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാക്കി തന്നെ ഇതിനെ അവർ മാറ്റുകയും ചെയ്തിരിക്കുന്നു.
This story is from the March 24, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 24, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
വാദ്ര ബോംബ്: പിന്നിലാര്?
ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
ലോക ഹീമോഫിലിയ ദിനം
മനസ്സിലെ മാലിന്യങ്ങൾ യോഗ കൊണ്ട് നീക്കാം
അവതാരിക
മുഹമ്മദൻസ്: കൽക്കത്തയുടെ കളിഭ്രാന്ത് വീണ്ടും
കളിക്കളം
സ്നാനസ്ഥലികൾ
വായന
ഒരു വേർപാടിന്റെ വേദനയിൽ
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 13 വർഷം ഞങ്ങൾക്കൊപ്പം ഒരു കുടുംബാംഗത്തെ പോലെ ജീവിച്ച കൊക്കോ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പഗ്ഗ് ഇനത്തിൽപ്പെട്ട നായ ചത്തു പോയത്. മനുഷ്യരുടേത് മരണവും മൃഗങ്ങളുടേത് ചാകലും എന്നാണല്ലോ പറയുന്നത്.
രാഹുലിന്റെ യാത്രയും മോദിയുടെ ഗ്യാരണ്ടിയും
രാഷ്ട്രീയം
കയർ വ്യവസായം അരമുഴം കയറിലേക്ക്
നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികൾ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖല യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കയർ മേഖലയിൽ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിന് പുറത്ത് തൊഴിലാളികൾ മാത്രമാണ്.