വില്ലൻ, ഗുണ്ട എന്നൊക്കെ കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് നടൻ അബൂസലീമിനേത്. വെള്ളിത്തിരയിൽ കൂടുതൽ വില്ലൻ വേഷമാണെങ്കിലും ജീവിതത്തിൽ കംപ്ലീറ്റ് ഫാമിലി ഹീറോയാണ് ഈ വയനാട്ടുകാരൻ. സിനിമ നടനാകുക, പൊലീസുകാരനാകുക, ബോഡി ബിൽഡറാകുക എന്നീ ആഗ്രഹങ്ങളായിരുന്നു കല്പറ്റ സ്വദേശി ആയങ്കി അബൂസലീമിന്റെ സ്വപ്നങ്ങളിൽ നിറയെ. കഠിനപ്രയത്നത്താൽ ആഗ്രഹിച്ചതൊക്കെയും കൈവെള്ളയിലൊതുക്കിയ ഈ മസിൽമാന്റെ ജീവിതവും മനോഹരമാണ്. സർക്കാർ സർവിസിൽനിന്ന് വിരമിച്ചതോടെ സിനിമ- ബിസിനസ് മേഖലകൾക്കൊപ്പം സാമൂഹിക സേവന രംഗത്തും സജീവമാണ്. സിനിമയും കുടുംബവും വിശേഷങ്ങളും പങ്കുവെക്കുകയാണ് അദ്ദേഹം.
ജീവിതപ്രയാണം
പൊലീസിലായിരുന്ന പിതാവ് നല്ല ഒരു അത്ലറ്റ് കൂടിയായിരുന്നു. അദ്ദേഹത്തിൽ നിന്നുള്ള പ്രചോദനമാകാം ചെറുപ്പത്തിലേ പൊലീസുകാരനാകണമെന്ന മോഹം ഉള്ളിൽ മുളപൊട്ടി യിരുന്നു. കൽപറ്റയിലെ ടാക്കീസിൽ സ്കൂൾ സമയത്ത് വീട്ടുകാരറിയാതെ സിനിമ കാണാൻ പോകുമായിരുന്നു. ഒരിക്കൽ ടാക്കീസിൽ സിനിമ തുടങ്ങുന്നതിനുമുമ്പ് ന്യൂസ് റീലിൽ പ്രത്യക്ഷപ്പെട്ട മസിൽമാന്റെ ശരീരം മനസ്സിൽ കയറിക്കൂടി. പത്രങ്ങളിൽ വരുന്ന ശരീരപുഷ്ടിക്കുള്ള വിവിധ മരുന്നുകളുടെ പരസ്യത്തിലും മസിൽമാന്മാരുടെ ഫോട്ടോയാണ് ഉണ്ടാവുക. അങ്ങനെയാണ് ബോഡിബിൽഡറാവണമെന്ന മോഹം മനസ്സിലുദിച്ചത്. പിന്നീട് നിരന്തര പരിശ്രമത്തിലൂടെയാണ് 1984ൽ കേരളത്തിലേക്ക് ആദ്യമായി മിസ്റ്റർ ഇന്ത്യ പട്ടം എന്നിലൂടെ എത്തുന്നത്.
22-ാം വയസ്സിലാണ് പൊലീസിലെത്തുന്നത്. ആദ്യ പോസ്റ്റിങ് തലശ്ശേരി എം.എസ്.പിയിലായിരുന്നു. സത്യസന്ധമായും അഴിമതിയില്ലാതെയും മുപ്പത്തിമൂന്നര വർഷം സേവനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. വയനാട് ഇന്റലിജസിൽ നിന്നാണ് വിരമിച്ചത്.
Esta historia es de la edición February 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...