ഷൂട്ടിംഗിനിടെ ലോക്ക്ഡൗണിൽ ജോർദാനിൽ കുടുങ്ങിയപ്പോൾ ഉണ്ടായ അനുഭവം പറയാമോ?
ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ആ സമയത്ത് ഭക്ഷണം പോലും ഇല്ലാതെ ഞങ്ങൾ അവിടെ കുടുങ്ങിയെന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഇത് വീട്ടുകാരെപ്പോലും വല്ലാതെ വിഷമിപ്പിച്ചു. യഥാർത്ഥത്തിൽ അങ്ങനെയായിരുന്നില്ല. ഞങ്ങളെല്ലാവരും ഒരു ടീമായാണ് അവിടെ കഴിഞ്ഞി രുന്നത്. ആ സമയത്ത് ആവശ്യത്തിന് ഭക്ഷണവും ലഭിച്ചിരുന്നു. ലോക്ക് ഡൗണായതിനാൽ വേറൊന്നും ചെയ്യാനാകുമായിരുന്നില്ല. ഞങ്ങളെല്ലാവരും ക്രിക്കറ്റ് കളിച്ചും മറ്റുമാണ് സമയം കഴിച്ചുകൂട്ടിയത്. എപ്പോൾ നമുക്ക് അവിടെനിന്നും തിരിച്ചുവരാൻ കഴിയുമെന്ന് അറിയില്ലായിരുന്നു. ലോക്ക് ഡൗണിനെ കുറിച്ച് നമുക്ക് നേരത്തെ അറിവുണ്ടായിരുന്നെങ്കിൽ മാനസികമായ തയാറെടുപ്പുകൾ എടുക്കാമായിരുന്നു. എന്നാൽ പെട്ടെന്ന് കോവിഡ് രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയുമായിരുന്നു. അതൊഴിച്ചാൽ യഥാർത്ഥത്തിൽ ഞങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
യഥാർത്ഥ നജീബ് കടന്നുപോയ വഴികൾ അടിമത്തം നിറഞ്ഞതായിരുന്നോ?
നജീബിന് കടന്നുപോകേണ്ടി വന്ന നിർബന്ധിത തടവിനും അടിമത്തത്തിനും വിരുദ്ധമാണ് ഈ സിനിമ. മാനസികമായും ശാരീരികമായും വൈകാരികമായും അയാളുടെ സമ്പൂർണ്ണ പരിമിതികളിലേക്ക് തള്ളപ്പെട്ട ഒരു മനുഷ്യനായിരുന്നു നജീബ്. അയാൾ അതിനെയെല്ലാം അതിജീവിച്ചു, ജീവിച്ചിരിക്കുന്നതും ആ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതും അവിശ്വസനീയമാണ്. അതിനാൽ, അവിടെ താരതമ്യങ്ങളൊന്നുമില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ, കഠിനമായ ദിവസങ്ങളിൽ, ശാരീരിക പരിവർത്തനത്തിലൂടെ കടന്നുപോകുമ്പോഴും സിനിമയുടെ ചിത്രീകരണ വേളയിലും, ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ സോൺ ഔട്ട് ചെയ്യാറുണ്ടായിരുന്നു. സിനിമയ്ക്കുവേണ്ടി ഞാൻ നടത്തിയ പ്രയത്നത്തിലും പരിവർത്തനത്തിലും ഒരു വഴികാട്ടിയുണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു.
ഈ സിനിമയിലേക്ക് പൃഥ്വിരാജിനെ ആകർഷിച്ച ഘടകം എന്തായിരുന്നു?
This story is from the April 2024 edition of Vellinakshatram.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2024 edition of Vellinakshatram.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും
ഒടുക്കത്തെ ലുക്ക് ഭായി....
ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു
നിറഞ്ഞാടി നിവിൻ
അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്
നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ
2018-ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്.
ധ്യാൻ ശ്രീനിവാസന്റെ ഓശാന
ധ്യാൻ ശ്രീനിവാസൻ, പുതുമുഖം ബാലാജി ജയരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓശാന.
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.
അവേശം നിറച്ച് ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.