തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
Vellinakshatram|April 2024
മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം

വെറും മൂന്നു മാസം കൊണ്ട് മലയാള സിനിമ തിയേറ്ററുകൾ കുലുക്കി. ജനുവരി മുതൽ മാർച്ച് പകുതിവരെ തിയേറ്ററുകളിൽ നിന്നും കളക്ഷൻ നേടിയത് 500 കോടിയിലേറെ രൂപയാണ്. ഫെബ്രു വരിയിൽ മാത്രം മലയാള സിനിമ നേടിയത് 400 തകോടി രൂപയാണ്. കഴിഞ്ഞ വർഷം കഷ്ടകാല മായിരുന്നു മലയാള സിനിമയ്ക്കെങ്കിൽ 2024 ഏറെ പ്രതീക്ഷകൾ നൽകുന്ന വർഷമാണ്. തിയേറ്ററുക ളിലേക്ക് ആളുകൾ വരുന്നില്ലെന്നുള്ള ഉടമകളുടെ പരാതിക്കും പരിഹാരമായിരിക്കുകയാണ്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ഭമയുഗം തുടങ്ങിയ ചിത ങ്ങളുടെ വരവോടെ തിയേറ്ററുകളിൽ ആളുകൾ ഒഴുകിത്തുടങ്ങി. നല്ല കഥയുള്ള സിനിമകളാണങ്കിൽ തിയേറ്ററുകളിൽ ആളുകൾ എത്തുമെന്നതിനു തെളിവു കൂടിയാണ് ഈ സിനിമകൾ. മാർച്ച് 28-ന് പൃഥ്വിരാജിന്റെ ആടുജീവിതം കൂടി എത്തിയതോടെ മലയാള സിനിമയുടെ യശസ് വീണ്ടും വാനോളമുയർന്നു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാള സിനിമയിൽ നിന്നു തന്നെ പാൻ ഇന്ത്യൻ ചിത്രങ്ങൾ പിറന്ന വർഷം കൂടിയാണിത്. നേരത്തെ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ നിന്നും കോടികൾ വാരിയിരുന്നു. അവർക്കെല്ലാം ഏറെ ഇഷ്ട മുള്ള ഇടമായി കേരളം മാറുകയും ചെയ്തിരുന്നു. പ്രമോഷൻ നടത്തുമ്പോൾ വമ്പൻ താരനിരകൾ കേരളത്തിലേക്കും എത്തിയിരുന്നു. അവരുടെ ഇട യിലേക്ക് മലയാള സിനിമ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയാണിപ്പോൾ.

ഒടിടിയുടെ വരവ് തിയേറ്ററുകളുടെ അടച്ചുപൂട്ടലിന് കാരണമാകുമെന്നു പറഞ്ഞതൊക്കെ പഴങ്കഥയാവുകയാണ്. കോവിഡ് കാലത്ത് പല തിയേറ്ററുകളും അടച്ചു പൂട്ടിയിരുന്നു. ചിലത് കല്യാണ മണ്ഡപങ്ങളായി മാറി. കോവിഡിൽ നിന്നും കരകയറിയെങ്കിലും തിയേറ്ററുടമകൾക്ക് എന്നും നഷ്ടക്കണക്ക പറയാനുണ്ടായിരുന്നുള്ളു. 2023ഉം അത് നല്ലകാലമായിരുന്നില്ല അവർക്ക്.

2023ൽ 1000 കോടിയിലേറെ മുതൽമുടക്കിയപ്പോൾ ആകെ തിരിച്ചുകിട്ടിയത് 300 കോടിയിൽ താഴെ മാത്രമാണ്. മെഗാ ഹിറ്റ് സിനിമകൾ എത്രയെന്നു ചോദിച്ചാൽ നാലെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു. 

This story is from the April 2024 edition of Vellinakshatram.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the April 2024 edition of Vellinakshatram.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VELLINAKSHATRAMView All
ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...
Vellinakshatram

ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...

തളത്തിൽ ദിനേശന്റെയും ശോഭയുടെയും 35-ാം വിവാഹ വാർഷികം

time-read
2 mins  |
June 2024
ജീവിതവും അഭിനയവും ഏറെ ഇഷ്ടം
Vellinakshatram

ജീവിതവും അഭിനയവും ഏറെ ഇഷ്ടം

ഏതു റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് ബിജു മേനോൻ. സൂ പ്പർ സ്റ്റാർ പദവിയോളം അദ്ദേഹം എത്തിയെങ്കിലും അതിന്റെ തലക്കനമൊന്നും അദ്ദേഹത്തിനില്ല. അഭിനയ രംഗത്ത് 30 വർഷം പൂർത്തിയാക്കുമ്പോൾ മലയാളികൾക്കെന്നല്ല സിനിമാ പ്രേമികൾക്ക് എന്നെന്നും ഓർമിക്കാൻ നിരവധി വേഷങ്ങളിൽ അദ്ദേഹം പകർന്നാടി. അതിനെല്ലാം അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയാം. 2021ൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാൽ ആ പുരസ്കാരം ജോജു ജോർജും കൂടി പങ്കിട്ടു. ആർക്കറിയാം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു ആ അംഗീകാരം. അതിനു മുമ്പും ശേഷവും നിരവധി നല്ല കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിനും അർഹിക്കുന്ന അംഗീകാരം നൽകാൻ ബന്ധപ്പെട്ടവർ തയാറായതുമില്ല.

time-read
2 mins  |
June 2024
ആരാണ് ഖുറേഷി എബ്രാം ?
Vellinakshatram

ആരാണ് ഖുറേഷി എബ്രാം ?

എമ്പുരാനിലൂടെ മനസിലാകുമെന്ന് മോഹൻലാൽ

time-read
1 min  |
June 2024
മാസ് ഡയലോഗുകൾക്ക് നല്ലകാലം
Vellinakshatram

മാസ് ഡയലോഗുകൾക്ക് നല്ലകാലം

NEE PO MONE DINESHA

time-read
2 mins  |
June 2024
രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി
Vellinakshatram

രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി

നായകൻ മഹേഷ് ബാബു, വീണ്ടും വില്ലനായി 'ഫഫ '

time-read
2 mins  |
June 2024
ഒന്നാമൻ മമ്മൂക്ക തന്നെ
Vellinakshatram

ഒന്നാമൻ മമ്മൂക്ക തന്നെ

കേരള ഓപ്പണിംഗ് കളക്ഷനിൽ എല്ലാവരേയും വീഴ്ത്തി ടർബോ

time-read
1 min  |
June 2024
സുകൃതവഴിയിലെ യാത്ര
Vellinakshatram

സുകൃതവഴിയിലെ യാത്ര

അസുഖം തന്നെ വേട്ടയാടു ന്നുണ്ടെന്ന് അറിഞ്ഞിട്ടും സി നിമയെ മാത്രം സ്നേഹിച്ച ആളായിരുന്നു ഹരികുമാർ. സ്വ ന്തമായി സംവിധാനം ചെയ്ത 16 ചിത്രങ്ങളാണ് മലയാളികൾ ക്കായി അദ്ദേഹം സമ്മാനിച്ചി ട്ടുള്ളത്. 1981ൽ ആമ്പൽപ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം വെള്ളിത്തിരയിലേ ക്കെത്തിയത്.

time-read
1 min  |
June 2024
മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ
Vellinakshatram

മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ

1990-ലാണ് സംവിധായക കുപ്പായത്തിൽ സംഗീത് ശിവൻ അരങ്ങേറുന്നത്. രഘുവരൻ, സുകുമാരൻ, ഉർവ്വശി, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വ്യൂഹം' എന്ന കുറ്റാന്വേഷണ ചിത്രവുമായിട്ടായിരുന്നു സംഗീതിന്റെ വരവ്. വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത രഘുവരനെ ഹീറോയാക്കി ഒരുക്കിയ ഈ ആക്ഷൻ സിനിമ വ്യത്യസ്തമായ ഇതിവൃത്തം കൊണ്ടും അവതരണരീതികൊണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പക്ഷേ സംഗീത് ശിവനിൽനിന്നും വലിയ വിസ്മയങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ 1992ൽ 'യോദ്ധാ'യുമായി അദ്ദേഹം വരുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.

time-read
3 mins  |
June 2024
ഓർമ്മയിൽ അനേകം വേഷങ്ങൾ
Vellinakshatram

ഓർമ്മയിൽ അനേകം വേഷങ്ങൾ

മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇട വേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നി ലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്ക്രീനിൽ തന്നെ കണ്ടാൽ പോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യ യുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതു തന്നെ മോഹൻലാൽ അഭിനയിച്ച് \"തന്മാ ത'യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർ തൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

time-read
1 min  |
June 2024
നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ
Vellinakshatram

നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം. സിനിമയുടെ വിശേഷങ്ങൾ പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

time-read
2 mins  |
June 2024