അക്ഷരത്തിലെ അഗ്നി തിരിച്ചറിഞ്ഞാൽ അതുപിന്നെ ഒതുക്കിവെക്കാനാവില്ല. ആ അഗ്നി ഉള്ളതിൽ സൂക്ഷിക്കുന്നവർക്ക് ഒരുതിരി കൊളുത്തി നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ നിറഞ്ഞു കത്തുന്ന ഒരു വിളക്കായി അതുമാറാൻ പിന്നെയതിന് അധികം നേരം ആവശ്യമുണ്ടാവില്ല. അത്തരത്തിൽ അക്ഷരാഗ്നി കൊളുത്തി പകർന്നു നൽകി പ്രകാശം പരത്തുകയാണ് നവാഗതനായ ലെനിൻ ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ആർട്ടിക്കിൾ 21.
2009ൽ ഇന്ത്യ ഗവൺമെന്റ് പാസാക്കിയ പതിനാല് വയസ്സിന് താഴെയുള്ള എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസമെന്ന ആർട്ടിക്കിൾ 21-നെ അടിസ്ഥാനമാക്കിയാണ് ലെനിൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
തെരുവിൽ പാട്ടയും കുപ്പിയും പെറുക്കി വിറ്റ് ജീവി ക്കുന്ന താമരൈയുടേയും മക്കളായ മുത്തുവിന്റേയും ദളപതിയെന്ന ചിന്നയുടേയും ജീവിതത്തിൽ അക്ഷരം വരുത്തുന്ന മാറ്റം അത്ഭുതത്തോടെയല്ലാതെ പ്രേക്ഷകർക്ക് കണ്ടിരിക്കാനാവില്ല. തന്റെ വംശമേ പള്ളിക്കൂടത്തിൽ പോവുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്ന് പറയുന്ന താമരെ പഠിക്കാനുള്ള മകന്റെ ആഗ്രഹത്തെ തള്ളിക്കളയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നടപ്പാവാൻ ലോകം മുഴുവൻ കൂടെ നിൽക്കുമെന്ന പൗലോ കൊയ്ലോയുടെ വാചകം പോലെ ചിന്നന്റെ ആഗ്രഹത്തോടൊപ്പം അതു നടപ്പാക്കാനൊരു ലോകവും കൂടെയുണ്ടാവുകയാണ്.
അക്ഷരം പഠിക്കണമെന്ന ആഗ്രഹം പോലും ആ നാടോടി കുടുംബത്തിന്റെ ജീവിതത്തിലേക്ക് കൊണ്ടു വരുന്ന സൗഭാഗ്യങ്ങളും വെളിച്ചവും സിനിമ എടുത്തു കാണിക്കുന്നുണ്ട്. കൊച്ചിയുടെ പളപളപ്പിൽ ആരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്തേക്ക് ക്യാമറ കൊണ്ടുവെച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
この記事は Vellinakshatram の August 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vellinakshatram の August 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്
നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ
2018-ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്.
ധ്യാൻ ശ്രീനിവാസന്റെ ഓശാന
ധ്യാൻ ശ്രീനിവാസൻ, പുതുമുഖം ബാലാജി ജയരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓശാന.
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.
അവേശം നിറച്ച് ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.
കോവിഡിൽ കുടുങ്ങിയ നാളുകൾ
2020 മാർച്ചിലാണ് ബ്ലസ്സിയും പൃഥ്വിരാജുമടങ്ങുന്ന 58 അംഗ സംഘം ജോർദ്ദാനിലേക്ക് പോയത്. എന്നാൽ കോവിഡ് മഹാമാരി കാരണം സംഘം അവിടെ കുടുങ്ങുകയും ചെയ്തു. പ്രതികൂല സാഹചര്യത്തിലും ഷൂട്ടിംഗ് പൂർത്തീകരിച്ചാണ് അവർ നാട്ടിൽ തിരിച്ചെത്തിയത്. പ്രതിസന്ധികളെ തരണം ചെയ്ത് 'ആടുജീവിതം' ജോർദാൻ ചിത്രീകരണ ഷെഡ്യൂൾ പൂർത്തിയാ യപ്പോൾ തന്നെ മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായി മാ റിയത് അണിയറപ്രവർത്തകരുടെ മനോബലവും അർപ്പണബോ ധവുമായിരുന്നു. ചിത്രീകരണം ജോർദാനിൽ നടക്കുന്നതിനിടെ ആയിരുന്നു ലോകം മുഴവൻ കൊവിഡ് പടർന്നു പിടിച്ചത്. ഇതോടെ ചിത്രീകരണത്തിന് വെല്ലുവിളി നേരിട്ടു. വലിയ കാൻവാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനായി നായകൻ പൃഥ്വിരാജ് ഉൾപ്പടെയുള്ളവർ ജോർദാനിൽ എത്തിയപ്പോഴാണ് ലോകം മുഴവൻ അടച്ചിടാനുളള തീരുമാനം ഉണ്ടായത്. തുടർന്ന് ചിത്രീകരണം നിന്നുപോയി. അവിടെ കുടുങ്ങിയവരെ എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിംഗ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം തുടർന്നു അണിയറപ്രവർത്തകർ. ജോർദ്ദാനിലെ ഷൂട്ടിംഗും ലോക്ക്ഡൗൺ ദിനങ്ങളും വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുകയാണ് സംവിധായകൻ ബ്ലെസ്സി
ആടുജീവിതം ഒരു അനുഭവമല്ല, ജീവിതത്തിന്റെ ഘട്ടം
സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ആടുജീവിതം. മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളി ലൊന്ന് സിനിമാ രൂപത്തിൽ വന്നപ്പോൾ അതിനു പിന്നിൽ ബ്ലെസ്സി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും സമർപ്പ ണമായി മാറി. ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തിന്റെ ജനപ്രീതി തന്നെയാണ് ഈ ഹൈപ്പിന് കാരണം. കേരളം നെഞ്ചേ റ്റിയ നജീബിന്റെ ആടുജീവിതം വെള്ളിത്തിരയിൽ എത്തിയപ്പോൾ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരച്ചു. 16 വർഷം നീണ്ട യാത്രയാണ് ഇപ്പോൾ വെളളിത്തിരയിൽ എത്തിയിരിക്കുന്നത്. പൃഥ്വി രാജിന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു നാഴികക്കല്ലു കൂടിയാണ് ഈ സിനിമയിലൂടെ പിറന്നിരിക്കുന്നത്. നജീബിലേക്കുള്ള പരകായ പ്രവേശവും ഷൂട്ടിംഗ് വിശേഷങ്ങളും പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
ഓർമ്മകൾ പെയ്തിറങ്ങിയ നിമിഷം
മല്ലികാ വസന്തം @50
കുഞ്ചമൻ പോറ്റിയുടെ യുഗാരംഭം
രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഭ്രമയുഗം. റെഡ് റെയിൻ, ഭൂതകാലം എന്നീ സിനിമകൾക്കു ശേഷം രാഹുൽ ചെയ്ത സിനിമ കൂടിയാണിത്. തന്റെ മൂന്നാമത്തെ സിനിമയ്ക്കു വേണ്ടി എടുത്ത പരിശ്രമം ചെറുല്ല. അത് ആ സിനിമയിൽ കാണാനുമുണ്ട്. കഥയിലും കഥാപാത്രങ്ങളിലും ഒരു കോംപ്രമൈസും ചെയ്യാത്ത സംവിധായകനാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഭ്രമയുഗത്തെ കുറിച്ച് മമ്മൂട്ടിയുടെ വാക്കുകൾ...