അല്ലലില്ലാതെ പറന്നു നടക്കുന്ന കിളിയുടെ പോലെയാണ് ഒരാളുടെ കുട്ടികാലം എന്നാണ് പറയേണ്ടത്. എന്നാൽ മറ്റനേകം പേരെപ്പോലെ ഡോ. അംബേദ്കറും ഈ ഉപമയ്ക്ക് പുറത്താണ്. മുൻകാലങ്ങളിൽ താഴ്ന്നതെന്ന് സമൂഹം വിധിച്ചിരുന്ന ജാതിയിൽ ജനിച്ചതുകൊണ്ട് ചെറിയ പ്രായം മുതൽ വളരെയധികം അപമാനങ്ങൾ നേരിടേണ്ടിവന്ന ഒരു ഇന്ത്യൻ പൗരൻ ആയിരുന്നു അദ്ദേഹം. മറക്കാനാകാത്ത ദുരനുഭവങ്ങളുടെ മുറിവുകൾ അതിജീവിച്ച് ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ശില്പിയാകാൻ കഴിഞ്ഞ അംബേദ്കർ മഹത്തായ മാതൃകയാണ്. കാരണം രാജ്യത്തിന്റെ അടിസ്ഥാന നിയമ സംഹിതയാണ് അതിന്റെ ഭരണഘടന. ആ ഭരണഘടന നിർമിക്കുന്നത് രാജ്യത്തിന് നല്കാവുന്ന ഏറ്റവും വലിയ സംഭാവനയും.
അംബേദ്കർ എഴുതിയ "Waiting for a Visa എന്ന പുസ്തകത്തിൽ കുട്ടിക്കാലം തൊട്ട് അദ്ദേഹം നേരിട്ട തൊട്ടുകൂടായ്മയെക്കുറിച്ചാണ് പറയുന്നത്. സങ്കടകരമായ ആ അനുഭവങ്ങൾ നമ്മളും അറിയേണ്ടതാണ്.
സ്കൂളിലെ തറയോ വെള്ളമോ മഹർ ജാതിയിൽ ജനിച്ച അംബേദ്കർ തൊട്ടശുദ്ധമാക്കുന്നത് തടയാൻ രണ്ടു കാര്യങ്ങൾ സ്കൂൾ അധികൃതർ നിർബന്ധമാക്കി. സ്കൂളിൽ പ്യൂൺ കൈയിൽ ഒഴിച്ചുകൊടുക്കുന്ന വെള്ളം കുടിക്കാൻ മാത്രമാണ് അനുവാദമുണ്ടായിരുന്നത്. അംബേദ്കറുടെ തന്നെ വാക്കുകളിൽ പ്യൂൺ ഇല്ലെങ്കിൽ വെള്ളവുമില്ല' എന്നതായിരുന്നു സ്ഥിതി. സ്കൂൾ സമയം കഴിയുന്നത് വരെ നിലത്തു വിരിച്ച ഒരു ചാക്ക് കഷണത്തിൽ ഇരിക്കുക മാത്രമല്ല എല്ലാ ദിവസവും സ്കൂൾ സമയം കഴിഞ്ഞ് ഇരിപ്പിടം വീട്ടിൽ കൊണ്ടുപോകുകയും പിറ്റേന്ന് തിരികെക്കൊണ്ടു വരികയും ചേയ്യേണ്ടിയിരുന്നു.
This story is from the EUREKA 2024 APRIL edition of Eureka Science.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the EUREKA 2024 APRIL edition of Eureka Science.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
അവധിക്കാലം വരവായി
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.
World Earth Day ലോക ഭൗമദിനം
പ്ലാനറ്റ് v/s പ്ലാസ്റ്റിക്
കീമോഫോബിയ
അവധിക്കാലം വരവായി
പന്നിയല്ലാത്ത, മുള്ള് എയ്യാത്ത മുള്ളൻപന്നി
ഓട്ടത്തിനിടയിൽ ചിലത് പൊഴിഞ്ഞ് വീഴും എന്നുമാത്രം!
സരോജിനി നായിഡു
ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം 1948 ഫെബ്രുവരി ഒന്നിന് അവർ ആകാശ വാണിയിലൂടെ പറഞ്ഞു: എന്റെ പിതാവ് വിശ്രമിക്കുന്നില്ല, നമ്മെ വിശ്രമിക്കാൻ അനുവദിക്കുന്നുമില്ല. അങ്ങ് ആരുടെ ജീവിതമാണോ ശക്തമാക്കിയത്, അങ്ങയുടെ മരണംകൊണ്ട് തന്നെ അത് കൂടുതൽ ശക്തമായിരിക്കുന്നു.
അമ്മക്ക് അൽഹസനെ അറിയുവോ?
അന്ന് യൂറോപ്പ് ശാസ്ത്രരംഗത്ത് വളരെ അധ:പതിച്ച അവസ്ഥയിലായിരുന്നു. എല്ലാ അറിവും ബൈബിളിലുണ്ട് എന്നു വിശ്വസിച്ച് ആളുകൾ കഴിഞ്ഞകാലം.
കാലാവസ്ഥാ പ്രവചനത്തിന് 150 വയസ്സ്
875 ജനുവരി 15 ന് ബ്രിട്ടീഷുകാരാണ് കാലാവസ്ഥ നിരീക്ഷണങ്ങൾക്കായി IMD സ്ഥാപിച്ചത്
ലോറൻസും ഒട്ടകവും കുറെ മനുഷ്യരും
INTERNATIONAL YEAR OF CAMELIDS 2024
മരിയൻ എന്ന അമ്മയുടെ കണ്ടെത്തലുകൾ
ആറ്റംബോംബും റോക്കറ്റും മൊബൈൽ ഫോണും പോലെയുള്ള വലിയ വലിയ ഉപകരണങ്ങൾ മാത്രമല്ല, ഡയപ്പറും സേഫ്റ്റിപിന്നും ചവിട്ടുമ്പോൾ തുറക്കുന്ന ചവറ്റുകൊട്ടയും എല്ലാം ഓരോരോ കണ്ടെത്തലുകളാണ്