This story is from the December 19, 2021 edition of Mathrubhumi Illustrated.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 19, 2021 edition of Mathrubhumi Illustrated.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹാർമോണിയം
ആദ്യമായി മാള്യമല് മെഹ്ഫിൽ പാടിയത്. ഇക്കയുടെ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിലാണ്. മാള്യമല് പാട് പരിപാടി എന്താണെന്ന് എനിക്കോ ലെസ്ലിക്കോ അറിയാമായിരുന്നില്ല.
സി.പി.എം രാഹുലിനോട് നന്ദിപറയണം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടാനും എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാനും കാരണമായത് രാഹുൽ ഗാന്ധിയുടെ നടപടിയാണ്. കേരളത്തിന്റെ സാഹചര്യം മനസിലാക്കാതെ രാഹുൽ തിരുകിക്കയറ്റിയ 47 സ്ഥാനാർഥികൾ പരാജയപ്പെട്ടു. എങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോൺഗ്രസ് ശക്തമാണ്. കോൺഗ്രസിനോട് വിടപറഞ്ഞ ഗുലാം നബി ആസാദ് ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിന്റെ അവസാനഭാഗം.
അംബേദ്കറും ബോംബെ തുണിമിൽ സമരവും
ബോംബെ തുണിമിൽത്തൊഴിലാളികൾ1928 മേയ്മാസത്തിൽ ആരംഭിച്ച ആറുമാസത്തെ സമരം അംബേദ്കറുടെ രാഷ്ട്രീയജീവിതത്തെ സ്വാധീനിച്ച സമരങ്ങളിലൊന്നാണ്.1916 മുതൽ 1956 വരെ നാലുദ ശാബ്ദം നീണ്ട അംബേദ്കറുടെ പൊതു രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യഘട്ടത്തിലാണ് ഈ സമരം നടന്നത്. കമ്യൂണൽ അവാർഡ്, പുണെ കരാർ, മന്ത്രിപദവി, ഭരണഘടനാ നിർമാണം എന്നിവപോലെ ഈ സമരം അദ്ദേഹത്തിന്റെ ഇടപെടലുകളിൽ പ്രധാനമായി രേഖപ്പെട്ടിട്ടില്ല. സി.പി.ഐയുടെ നിയന്ത്രണത്തിലുണ്ടാ യിരുന്ന മിൽത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ വേതന ഏകീകരണവും അനുബന്ധാവശ്യ ങ്ങളുമുയർത്തി ഒന്നരലക്ഷത്തോളം തൊഴിലാളികൾ നടത്തിയ ഈ സമരവും അതിന്റെ ഫലങ്ങളും അംബേദ്കറുടെ രാഷ്ട്രീയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെങ്ങനെയെന്ന് ചർച്ചചെയ്യുന്നു.
ശശിനാസിന്റെ സത്യം
വൈക്കം മുഹമ്മദ് ബഷീറിന്റെ ശശിനാസ് എന്ന കഥയുടെ വായന സദാചാര പൊതുബോധത്തെ ചോദ്യം ചെയ്യുകയും വ്യക്തിബന്ധങ്ങളിലെ സങ്കീർണതയേയും പ്രണയത്തേയും അടയാളപ്പെടുത്തു കയും ചെയ്യുന്ന കഥയാണ് ശശിനാസ്. അതിശക്തമായ പ്രണയവും പാപബോധവും രഹസ്യങ്ങളും കലർന്ന ജീവിതത്തിന്റെ ആഖ്യാനമാണ് ഈ കഥ. എഴുതിയാൽ കൈ പൊള്ളുന്ന ഒരു കഥ പറഞ്ഞുവെ ന്നതല്ല. അത് അപാരമായ ധാരണയോടെ, ആത്മാനുതാപത്തോടെ പറഞ്ഞു എന്നതിലാണ് ബഷീറിന്റെ വലിപ്പമെന്ന് കൽപ്പറ്റ നാരായണൻ പറയുന്നു. പരിഹാരമുള്ള സങ്കടങ്ങൾക്കപ്പുറം നിൽക്കുന്ന ശശിനാ സിന്റെ കഥയുടെ വിശകലനം.
ഊര്ക് പോകാലം കണ്ണേ
മാരിക്കൊളുന്തുമായ് ചാരത്തുനിൽക്കയാ ണാടിത്തിരുവിഴക്കാലം തോവാളയിൽ പണ്ടു നമ്മൾ പൂക്കാരായി ജീവിച്ചൊരാനന്ദലോകം!
പാരഡിയുടെയും അതികഥയുടെയും വിളയാട്ടം
ആധുനിക സാഹിത്യവും അപസർപ്പക കൃതികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന കാലത്താണ് മലയാള ത്തിൽ കുറ്റാന്വേഷണ നോവലിന്റെ പാരഡിയായി 1981 ൽ സേതുവിന്റെ വിളയാട്ടം എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷം 1999 ൽ വിളയാട്ടത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു. ഇത്തരത്തിൽ ഒരു പാഠത്തിൽ നിന്ന് അടിസ്ഥാനപരമായ മാറ്റങ്ങളുള്ള പരിഷ്കരണങ്ങൾ മലയാള സാഹിത്യത്തിൽ വളരെ കുറവാണ്. അതുകൊണ്ടു തന്നെ രണ്ടു പാഠങ്ങളും തമ്മിലുള്ള വൈവി ധ്യങ്ങൾ ചർച്ച ചെയ്യുന്നു. ഒരേസമയം കല്പിതകഥയും കല്പിതകഥയെക്കുറിച്ചുള്ള കഥയുമായിത്തീരുന്ന വിളയാട്ടത്തിന്റെ സാംസ്കാരിക പഠനമാണിത്. അന്തിമമായ ഒരർഥം വാഗ്ദാനം ചെയ്യുന്ന അക്കാലത്തെ ആധുനികനോവൽ സങ്കല്പത്തെ ചോദ്യം ചെയ്യുകയും ഉത്തരാധുനിക കാലത്തെ രചനകളുടെ സ്വഭാവസ വിശേഷത ആന്തരികമായി നിലനിർത്തുകയും ചെയ്ത രചനയാണ് വിളയാട്ടം എന്ന് നിരീക്ഷിക്കുന്നു.
രാജാക്കന്മാരും ആശ്രിതരും
പ്രാദേശികമേഖലകളിൽ ഭരണം നടത്തിയിരുന്ന നിരവധി ചെറുകിടരാജാക്ക ന്മാർ തുടങ്ങി തിരുവിതാംകൂർ രാജാക്കന്മാർ വരെയുള്ള വ്യത്യസ്ത ഭരണാധികാരികളെ കേരളത്തിന്റെ ചരിത്രത്തിൽ കാണാം.
പ്രബുദ്ധതയുടെ കൈവിരലുകൾ
പാബ്ലോ പിക്കാസോയുടെ കലാപ്രപഞ്ചത്തിലൂടെ ഒരു ഇന്ത്യൻ ചിത്രകാരൻ നടത്തുന്ന യാത്രയാണിത്. അവിാനിലെ കന്യകമാർ എന്ന1907-ലെ ചിത്രവും ലോകചിത്രകലയെ ആഴത്തിൽ സ്വാധീനിച്ച ഗുർണിക്കയും ഉൾപ്പടെയു ള്ളവ നേരിട്ടനുഭവിച്ചതിന്റെ ഓർമകൾ. പിക്കാസോയുടെ ജീവിതത്തിലൂടെയും നിലപാടുകളിലൂടെയും വിചിത്രമായ ബന്ധങ്ങളി ലൂടെയും ഈ കുറിപ്പ് യാത്രചെയ്യുന്നു. വിയോഗത്തിന്റെ അമ്പതാമാണ്ടിൽ മഹാനായ ചിത്രകാരന് ചിത്രകലാലോകം നൽകുന്ന അഭിവാദ്യംകൂടിയാണ് ഈ എഴുത്ത്.
വള്ളുവനാട്
ഇരുപതിലേറെ വർഷങ്ങൾക്കുശേഷമാണ്, രാധിക, രഞ്ജിയെ കണ്ടത്. പത്തൊൻപത് വയസ്സിൽനിന്നൊരാൾ നാല്പതുകളിലേക്ക് യാത്രചെയ്യുമ്പോൾ അയാൾ താണ്ടുന്ന ദൂരം, വർഷങ്ങൾകൊണ്ട് എണ്ണിത്തീർക്കാനാ വുന്നതല്ല.
നരവംശശാസ്ത്രത്തിലെ “മാൻഹാട്ടൻ പ്രോജക്ട്
മനുഷ്യവർഗത്തിന്റെ ഉദ്ഭവം മുതൽ ഇരുകാൽ നടത്തത്തിന്റെ പരിണാമം വരെ മാറ്റിയെഴുതാൻ, 44 ലക്ഷം വർഷം പഴക്കമുള്ള ഒരു സ്ത്രീയുടെ അസ്ഥികൂടം കാരണമായി എന്നത് കൗതുകമുണർത്തുന്ന കഥയാണ്. കിഴക്കൻ എത്യോപ്യയിലെ അഫാർ മേഖലയിൽ നിന്ന് 1994- ൽ കണ്ടെത്തിയ ആർഡി'യെന്ന ആ പ്രാചീനസ്ത്രീയുടെ രഹസ്യങ്ങൾ മനസ്സിലാക്കാൻ 47 അന്താരാഷ്ട്രഗവേഷകരുടെ15 വർഷത്തെ ദൗത്യം വേണ്ടിവന്നു. രഹസ്യസ്വഭാവം കൊണ്ട് ആ പഠനപദ്ധതി, നരവംശശാസ്ത്രത്തിലെ മാൻഹാട്ടൻ പ്രോജക്ട് എന്ന് പരിഹസിക്കപ്പെട്ടു. കെർമിറ്റ് പാറ്റിസൺ രചിച്ച 'ഫോസിൽ മെൻ പറയുന്നത് ആ ദൗത്യത്തിന്റെ ഇതുവരെ അറിയാത്ത ചരിത്രമാണ്. പരിണാമവും ഫോസിൽ പഠനവുമൊക്കെ പാഠപുസ്തകങ്ങളിൽനി ന്നുപോലും ഒഴിവാക്കാൻ ശ്രമം നടക്കുന്ന ഇക്കാലത്ത് ഇത്തരം ചരിത്രങ്ങളുടെ പ്രസക്തി ഏറുന്നു.