Poging GOUD - Vrij
ആ പെൺകുട്ടി പറഞ്ഞത്
Vanitha
|May 24, 2025
ആ പെൺകുട്ടിയുടെ കണ്ണുകൾ ഇന്നും ഓർമയുണ്ട്. വിധിയേക്കുറിച്ച് അറിഞ്ഞപ്പോൾ ആ പതിമൂന്നുകാരിയുടെ മനസ്സിൽ എന്തായിരിന്നുവെന്ന് ഇന്നും ആലോചിക്കാറുണ്ട്...
വയനാട്ടിലെ ആ പെൺകുട്ടിയിൽ നിന്നാണ് ഈ പംക്തി തുടങ്ങേണ്ടത് എന്ന് എനിക്കു തോന്നുന്നു. വിധി പറഞ്ഞ ഒരുപാട് കേസുകൾ ഉണ്ട്. പ്രതിക്കൂട്ടിലും സാക്ഷികളായും പരാതിക്കാരായും മുന്നിൽ വന്ന ആയിരക്കണക്കിന് ആളുകൾ. അതിൽ ആ പെൺകുട്ടിയുടെ കണ്ണുകൾ ഇന്നും ഓർമയുണ്ട്. വിധിയെക്കുറിച്ച് അറിഞ്ഞപ്പോൾ ആ പതിമൂന്നുകാരിയുടെ മനസ്സിൽ എന്തായിരുന്നുവെന്ന് ഇന്നും ഞാൻ ആലോചിക്കാറുണ്ട്. ആ മുഖവും വിധിപറഞ്ഞ ദിവസത്തെ സംഭവങ്ങളും എനിക്കൊരിക്കലും മറക്കാനാവില്ല.
കേരളത്തിൽ പലയിടത്തും ജോലി ചെയ്തിട്ടുണ്ടെങ്കിലും എനിക്കു വാത്സല്യം തോന്നുന്ന ജില്ലയാണു വയനാട്. ആകെ മൂന്നു താലൂക്കുകൾ മാത്രമുള്ള കുഞ്ഞു ജില്ല. കൽപ്പറ്റയും സുൽത്താൻ ബത്തേരിയും മാനന്തവാടിയുമാണ് ആ താലൂക്കുകൾ. റെയിൽ ഭൂപടത്തിൽ സ്ഥാനം പിടിച്ചിരുന്നെങ്കിൽ വയനാടിന്റെ മുഖം തന്നെ മാറിപ്പോയേനെ എന്നും എനിക്കു തോന്നിയിട്ടുണ്ട്.
ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ഏകദേശം മൂന്നു വർഷക്കാലം പോക്സോ സ്പെഷൽ കോടതി ജഡ്ജിയായും അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായും ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരുന്നു. സർവീസിൽ ഏറ്റവും നല്ലതെന്നു ഞാൻ കണക്കാക്കുന്ന കുറച്ചു വിധിന്യായങ്ങൾ എനിക്ക് എഴുതാൻ കഴിഞ്ഞതും വയനാട് ജോലി ചെയ്തപ്പോഴായിരുന്നു.
ആ പെൺകുട്ടിയിലേക്കു തന്നെ വരാം. ഓർമവച്ച നാൾ മുതൽ അവൾ അനുഭവിക്കേണ്ടി വന്നത് അത്രയും പൊള്ളിപ്പടരുന്ന വേദനകളായിരുന്നു. രണ്ടു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടമായി. അതിനു ശേഷം അച്ഛന്റെ മുഖം അവൾ കണ്ടിട്ടേയില്ല. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗർഭിണിയാകാൻ വിധിക്കപ്പെട്ട, അതു വഴി പഠനം പോലും ഉപേക്ഷിക്കേണ്ടി വന്ന പെൺകുട്ടി. കോടതിമുറിയിലും പരിസരത്തും അവൾ ചിരിച്ചു ഞാൻ കണ്ടിട്ടില്ല. അവളെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും ജഡ്ജിയുടെ പരിമിതിയിൽ നിന്നു കൊണ്ട് ഞാൻ പറഞ്ഞ ഒരു വാക്കിനും സാധിച്ചില്ല. പതിമൂന്നു വർഷത്തിനുള്ളിൽ അവൾക്ക് ഏറ്റ പൊള്ളലുകൾക്ക് ആ ആശ്വാസ വാക്കുകൾ എങ്ങനെ മരുന്നാകാനാണ്?.
കോടതിയിലേക്ക്
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സാക്ഷിയെ വിസ്തരിക്കാൻ തുടങ്ങി.
“ നിങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റും സ്കൂൾ കൗൺസലറുമായി ജോലി ചെയ്യുന്ന ആളാണോ?
"അതെ"
ഈ കേസിലെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ നിങ്ങളാണോ കൗൺസലിങ് നടത്തിയത്
"അതെ"
Dit verhaal komt uit de May 24, 2025-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Listen
Translate
Change font size

