Poging GOUD - Vrij
അത്രമേൽ അറിഞ്ഞാണ് സ്നേഹിക്കുന്നത്
Vanitha
|October 29, 2022
സഹ സംവിധാനം, നിർമാണം തുടങ്ങി സിനിമയുടെ പുത്തൻ വഴികളിലേക്ക് നമ്മുടെ ഐശ്വര്യ ലക്ഷ്മി
എഴുപത് വർഷമായി വായിക്കപ്പെടുന്ന ക്ലാസിക് തമിഴ് നോവലാണ് പൊന്നിയിൽ സെൽവൻ' ആ കഥ മണി രത്നം എന്ന മഹാ സംവിധായകൻ ചലച്ചിത്രമാക്കാൻ ഒരുങ്ങിയപ്പോൾ ആദ്യത്തെ ലുക് ടെസ്റ്റ് വച്ചത് മലയാളത്തിന്റെ ഐശ്വര്യലക്ഷ്മിക്കായിരുന്നു.
“എനിക്കതൊരു ലോട്ടറിയായിരുന്നു. വിലമതിക്കാനാകാത്ത ഒന്ന്. '' ഐശ്വര്യ പറയുന്നു. “എനിക്ക് അവസരം വരുന്നത് വാനതി' എന്ന കഥാപാത്രത്തിനായാണ്. എന്റെ മനസ്സ് അടുത്തു നിന്നതാകട്ടേ പൂങ്കുഴലി എന്ന കഥാപാത്രത്തോടും.
"ജഗമേ തന്തിരത്തിന്റെ ഷൂട്ടിങ് ലണ്ടനിൽ നടക്കുമ്പോൾ എനിക്കൊരു കോൾ വന്നു. മറുതലയ്ക്കൽ മണി സാറിന്റെ മാനേജർ ആണ്. "എ ഗുഡ് ന്യൂസ് ഫോർ യൂ..' അതു പറഞ്ഞതും ഞാൻ ചോദിച്ചു, "ഞാനല്ലേ പൂങ്കുഴലി.. ''
"പൊന്നിയിൽ സെൽവനി'ൽ പൂങ്കുഴലിയെ അവതരിപ്പിച്ച് കയ്യടി നേടുന്നതിനൊപ്പം നല്ല സിനിമകളുടെ നിർമാതാവായും സഹ സംവിധായികയായും സിനിമയുടെ ലോകത്ത് തന്റെ ഇടം വിശാ ലമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി. "കുമാരി' എന്ന സിനിമയിൽ ടൈറ്റിൽ റോളിനൊപ്പം അസിസ്റ്റന്റ് ഡയറക്ടർ ആയും നിർമാതാവ് ആയും ഐശ്വര്യയുണ്ട്
പൂങ്കുഴലി ആദ്യകാല ഫെമിനിസ്റ്റെന്ന് ഐശ്വര്യ പറഞ്ഞിരുന്നു ?
സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി അതിനനുരിച്ച് ജീവിക്കുന്ന പെൺകുട്ടിയാണ് പൂങ്കുഴലി. സമൂഹം എന്തു ചിന്തിക്കും എന്നത് അവളെ ബാധിക്കുന്നില്ല. അവളുടെ സൗന്ദര്യത്തിൽ അവൾക്ക് വിശ്വാസമുണ്ട്. പുരുഷന്മാരുടെ നോട്ടത്തെ ഭയക്കുന്നില്ല. ആരെയും ആശ്രയിക്കുന്നുമില്ല. പൊന്നിയിൽ സെൽവന് അവൾ രക്ഷകയാകുന്ന സന്ദർഭങ്ങളുണ്ട്. ഒറ്റ രാത്രി കൊണ്ട് തഞ്ചാവൂരിൽ നിന്നു ലങ്കയിലേക്ക് അവൾ തോണി തുഴഞ്ഞു പോകുന്നുണ്ട്. ഞാൻ അവതരിപ്പിക്കാൻ പോകുന്നത് പൂങ്കുഴലിയെയാണ് എന്നറിഞ്ഞതോടെ എക്സൈറ്റഡ് ആയിരുന്നു. ലണ്ടനിൽ നിന്ന് തിരികെ വന്നിട്ട് ലുക് ടെസ്റ്റ് നടത്തിയാൽ മതിയെന്ന് പറഞ്ഞെങ്കിലും ക്ഷമയുണ്ടായിരുന്നില്ല. ഉടൻ തന്നെ ടിക്കറ്റെടുത്ത് ചെന്നൈയിലേക്ക് തിരിച്ചു.
"പൂങ്കുഴലി സെക്സി ആയ കഥാപാത്രമാണ്. ആ രീതിയിലേ ചിത്രീകരിക്കാൻ സാധിക്കൂ. ഐശ്വര്യ കംഫർട്ടബിൾ ആയിരിക്കുമല്ലോ' എന്ന് മണി സാർ ചോദിച്ചു. അദ്ദേഹം അത്തരം ഒരു കഥാപാത്രത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു.
സെക്സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകർ അറിയിക്കുന്ന സ്നേഹം.
Dit verhaal komt uit de October 29, 2022-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Translate
Change font size
