Prøve GULL - Gratis
രാഷ്ട്രപതിയുടെ നഴ്‌സ്
Vanitha
|November 08,2025
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർനം. കോട്ടയം പാലാ സെന്റ് തോമസ് കോളജിലെ ചടങ്ങിനെത്തിയ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും മുൻനിരയിലിരുന്ന അമ്മയെയും മകളെയും സൗഹൃദത്തോടെ അഭിവാദ്യം ചെയ്യുന്നു. ആ ഒറ്റനിമിഷം കൊണ്ടു ബിന്ദു ഷാജി എന്ന കോട്ടയംകാരി വാർത്തകളിലെ താരമായി. രാഷ്ട്രപതി ഭവനിലെ സീനിയർ നഴ്സിങ് ഓഫിസറായ ബിന്ദു ഷാജി മകളുടെ കോളജിൽ രക്ഷിതാവിന്റെ റോളിൽ എത്തിയതാണന്ന്.
ഏറ്റുമാനൂരിലെ വീട്ടിലിരുന്ന് ആ നിമിഷമോർക്കുമ്പോൾ ബിന്ദു ഇപ്പോഴും ത്രില്ലിലാണ്. “രാഷ്ട്രപതി ഭവനിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത് 1999ലാണ്. അന്നു കോട്ടയംകാരനായ കെ.ആർ. നാരായണൻ സാറായിരുന്നു പ്രസിഡന്റ്. 25 വർഷത്തിനിടെ ആറു രാഷ്ട്രപതിമാർക്കൊപ്പം ജോലി ചെയ്തു.'' പ്രഥമപൗരന്റെ ഓഫിസിൽ സുപ്രധാന പദവിയിൽ ജോലി ചെയ്യുന്ന ബിന്ദു ഷാജിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം.
തൊടുപുഴ ടു ഡൽഹി
തൊടുപുഴയാണു ബിന്ദുവിന്റെ സ്വന്തം നാട്. അച്ഛൻ കെ. യു. ജോർജ് (കുരുട്ടുപറമ്പിൽ കോര) മലങ്കര ടീ എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്നു. അമ്മച്ചി മേരിയും ഒൻപതു മക്കളും മാലയിലെ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞു. തൊടുപുഴ ഗേൾസ് ഹൈസ്കൂളിൽ നിന്നു പ്ലസ് ടു പാസ്സായ പിറകേ ചിറ്റൂർ ശ്രീ വെങ്കിടേശ്വര കോളജിൽ ജനറൽ നഴ്സിങ്ങിനു ചേർന്നു. ആ സമയത്തു ചേട്ടന്മാർ ഡൽഹിയിൽ ജോലി ചെയ്യുകയാണ്. പഠനം കഴിഞ്ഞു ഞാനും ഡൽഹിക്കു വണ്ടി കയറി.
ഹിന്ദി അറിയാത്തതു കൊണ്ടു നിരാശയായിരുന്നു ഫലം. പിന്നെ ചെറിയൊരു ക്ലിനിക്കിൽ ജോലി കിട്ടി. അപ്പോളോ ആശുപത്രിയിൽ ഓപ്പൺ ഇന്റർവ്യൂ നടക്കുന്ന സമയമാണ്. കൂട്ടുകാർക്കൊപ്പം ഞാനും പോയി. ഇന്റർവ്യൂ കഴിഞ്ഞ് അവർ അപേക്ഷയിൽ ഹിന്ദിയിൽ എന്തോ എഴുതിവിട്ടു. സെലക്ഷനാകാത്ത നിരാശയിൽ കുറച്ചു ദിവസം നടന്നു.
അടുത്ത മാസം വീണ്ടും ഇന്റർവ്യൂവിനു ചെന്നു. അന്നാണ് അറിഞ്ഞതു സെലക്ഷനായെന്നും ഒരു മാസത്തിനുള്ളിൽ ജോലിക്കു ജോയ്ൻ ചെയ്യണമെന്നാണ് അവർ അപേക്ഷയിൽ എഴുതിയതെന്ന്. അത്രയായിരുന്നു അന്നത്തെ ഹിന്ദി പരിജ്ഞാനം.
ബെസ്റ്റ് നഴ്സ് അവാർഡ്
1996ലാണ് അപ്പോളോയിൽ ജോലിക്കു കയറിയത്. അവിടെ ഹിന്ദിയേക്കാൾ ആവശ്യം ഇംഗ്ലിഷ് ആയതു കൊണ്ടു രക്ഷപ്പെട്ടു. എല്ലാം ഭംഗിയായി പോകുന്നതിനിടെ സെറിബ്രോ വാസ്കുലർ ആക്സിഡന്റ് സംഭവിച്ച ഒരു രോഗിയെ ഐസിയുവിൽ കൊണ്ടു വന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ച അവ്സഥയിലായിരുന്ന അയാൾക്കു മരുന്നു കൊടുത്തിട്ടും ഉറങ്ങുന്നില്ല.
Denne historien er fra November 08,2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

