Prøve GULL - Gratis
രാഷ്ട്രപതിയുടെ നഴ്‌സ്
Vanitha
|November 08,2025
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർനം. കോട്ടയം പാലാ സെന്റ് തോമസ് കോളജിലെ ചടങ്ങിനെത്തിയ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും മുൻനിരയിലിരുന്ന അമ്മയെയും മകളെയും സൗഹൃദത്തോടെ അഭിവാദ്യം ചെയ്യുന്നു. ആ ഒറ്റനിമിഷം കൊണ്ടു ബിന്ദു ഷാജി എന്ന കോട്ടയംകാരി വാർത്തകളിലെ താരമായി. രാഷ്ട്രപതി ഭവനിലെ സീനിയർ നഴ്സിങ് ഓഫിസറായ ബിന്ദു ഷാജി മകളുടെ കോളജിൽ രക്ഷിതാവിന്റെ റോളിൽ എത്തിയതാണന്ന്.
ഏറ്റുമാനൂരിലെ വീട്ടിലിരുന്ന് ആ നിമിഷമോർക്കുമ്പോൾ ബിന്ദു ഇപ്പോഴും ത്രില്ലിലാണ്. “രാഷ്ട്രപതി ഭവനിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത് 1999ലാണ്. അന്നു കോട്ടയംകാരനായ കെ.ആർ. നാരായണൻ സാറായിരുന്നു പ്രസിഡന്റ്. 25 വർഷത്തിനിടെ ആറു രാഷ്ട്രപതിമാർക്കൊപ്പം ജോലി ചെയ്തു.'' പ്രഥമപൗരന്റെ ഓഫിസിൽ സുപ്രധാന പദവിയിൽ ജോലി ചെയ്യുന്ന ബിന്ദു ഷാജിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം.
തൊടുപുഴ ടു ഡൽഹി
തൊടുപുഴയാണു ബിന്ദുവിന്റെ സ്വന്തം നാട്. അച്ഛൻ കെ. യു. ജോർജ് (കുരുട്ടുപറമ്പിൽ കോര) മലങ്കര ടീ എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്നു. അമ്മച്ചി മേരിയും ഒൻപതു മക്കളും മാലയിലെ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞു. തൊടുപുഴ ഗേൾസ് ഹൈസ്കൂളിൽ നിന്നു പ്ലസ് ടു പാസ്സായ പിറകേ ചിറ്റൂർ ശ്രീ വെങ്കിടേശ്വര കോളജിൽ ജനറൽ നഴ്സിങ്ങിനു ചേർന്നു. ആ സമയത്തു ചേട്ടന്മാർ ഡൽഹിയിൽ ജോലി ചെയ്യുകയാണ്. പഠനം കഴിഞ്ഞു ഞാനും ഡൽഹിക്കു വണ്ടി കയറി.
ഹിന്ദി അറിയാത്തതു കൊണ്ടു നിരാശയായിരുന്നു ഫലം. പിന്നെ ചെറിയൊരു ക്ലിനിക്കിൽ ജോലി കിട്ടി. അപ്പോളോ ആശുപത്രിയിൽ ഓപ്പൺ ഇന്റർവ്യൂ നടക്കുന്ന സമയമാണ്. കൂട്ടുകാർക്കൊപ്പം ഞാനും പോയി. ഇന്റർവ്യൂ കഴിഞ്ഞ് അവർ അപേക്ഷയിൽ ഹിന്ദിയിൽ എന്തോ എഴുതിവിട്ടു. സെലക്ഷനാകാത്ത നിരാശയിൽ കുറച്ചു ദിവസം നടന്നു.
അടുത്ത മാസം വീണ്ടും ഇന്റർവ്യൂവിനു ചെന്നു. അന്നാണ് അറിഞ്ഞതു സെലക്ഷനായെന്നും ഒരു മാസത്തിനുള്ളിൽ ജോലിക്കു ജോയ്ൻ ചെയ്യണമെന്നാണ് അവർ അപേക്ഷയിൽ എഴുതിയതെന്ന്. അത്രയായിരുന്നു അന്നത്തെ ഹിന്ദി പരിജ്ഞാനം.
ബെസ്റ്റ് നഴ്സ് അവാർഡ്
1996ലാണ് അപ്പോളോയിൽ ജോലിക്കു കയറിയത്. അവിടെ ഹിന്ദിയേക്കാൾ ആവശ്യം ഇംഗ്ലിഷ് ആയതു കൊണ്ടു രക്ഷപ്പെട്ടു. എല്ലാം ഭംഗിയായി പോകുന്നതിനിടെ സെറിബ്രോ വാസ്കുലർ ആക്സിഡന്റ് സംഭവിച്ച ഒരു രോഗിയെ ഐസിയുവിൽ കൊണ്ടു വന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ച അവ്സഥയിലായിരുന്ന അയാൾക്കു മരുന്നു കൊടുത്തിട്ടും ഉറങ്ങുന്നില്ല.
Denne historien er fra November 08,2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Vanitha
വാടക വീടാണോ ലാഭം?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 08,2025
Vanitha
അഭിനയം "Just Kidding" അല്ല
പ്രേമലു സക്സസ് സെലിബ്രേഷന് ശ്യാമിന്റെ തോളിൽ തട്ടി സൂപ്പർ സംവിധായകൻ രാജമൗലി പറഞ്ഞു. “ആദിയാണ് എന്റെ ഫേവറിറ്റ്...
4 mins
November 08,2025
Vanitha
മാറ്റില്ല സിനിമയോടുള്ള മോഹവും നിലപാടും
സിനിമയെ അത്രയ്ക്കിഷ്ടമുള്ള ഒരാൾ സിനിമയ്ക്കുള്ളിലെ അനീതികൾക്കെതിരെ നിലപാടെടുത്താൽ എന്താണു സംഭവിക്കുക - റിമ പറയുന്നു
5 mins
November 08,2025
Vanitha
Parvathy Meenakshi LIVE
വിലായത്ത് ബുദ്ധയിലെ 'കാട്ടുറാസ്' എന്ന പാട്ടിലൂടെ തരംഗമായി മാറിയ ഗായിക പാർവതി മീനാക്ഷി
1 min
November 08,2025
Vanitha
ഹൃദയബന്ധങ്ങൾക്ക് സന്തോഷമരുന്ന്
വീട്ടിലും ഓഫിസിലും ബന്ധങ്ങൾ ഊഷ്മളമാക്കി സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോവാനുള്ള വഴികൾ.
2 mins
October 25, 2025
Listen
Translate
Change font size
