രാഷ്ട്രപതിയുടെ നഴ്‌സ്
Vanitha
|November 08,2025
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കേരള സന്ദർനം. കോട്ടയം പാലാ സെന്റ് തോമസ് കോളജിലെ ചടങ്ങിനെത്തിയ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും മുൻനിരയിലിരുന്ന അമ്മയെയും മകളെയും സൗഹൃദത്തോടെ അഭിവാദ്യം ചെയ്യുന്നു. ആ ഒറ്റനിമിഷം കൊണ്ടു ബിന്ദു ഷാജി എന്ന കോട്ടയംകാരി വാർത്തകളിലെ താരമായി. രാഷ്ട്രപതി ഭവനിലെ സീനിയർ നഴ്സിങ് ഓഫിസറായ ബിന്ദു ഷാജി മകളുടെ കോളജിൽ രക്ഷിതാവിന്റെ റോളിൽ എത്തിയതാണന്ന്.
ഏറ്റുമാനൂരിലെ വീട്ടിലിരുന്ന് ആ നിമിഷമോർക്കുമ്പോൾ ബിന്ദു ഇപ്പോഴും ത്രില്ലിലാണ്. “രാഷ്ട്രപതി ഭവനിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചത് 1999ലാണ്. അന്നു കോട്ടയംകാരനായ കെ.ആർ. നാരായണൻ സാറായിരുന്നു പ്രസിഡന്റ്. 25 വർഷത്തിനിടെ ആറു രാഷ്ട്രപതിമാർക്കൊപ്പം ജോലി ചെയ്തു.'' പ്രഥമപൗരന്റെ ഓഫിസിൽ സുപ്രധാന പദവിയിൽ ജോലി ചെയ്യുന്ന ബിന്ദു ഷാജിയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം.
തൊടുപുഴ ടു ഡൽഹി
തൊടുപുഴയാണു ബിന്ദുവിന്റെ സ്വന്തം നാട്. അച്ഛൻ കെ. യു. ജോർജ് (കുരുട്ടുപറമ്പിൽ കോര) മലങ്കര ടീ എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്നു. അമ്മച്ചി മേരിയും ഒൻപതു മക്കളും മാലയിലെ വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞു. തൊടുപുഴ ഗേൾസ് ഹൈസ്കൂളിൽ നിന്നു പ്ലസ് ടു പാസ്സായ പിറകേ ചിറ്റൂർ ശ്രീ വെങ്കിടേശ്വര കോളജിൽ ജനറൽ നഴ്സിങ്ങിനു ചേർന്നു. ആ സമയത്തു ചേട്ടന്മാർ ഡൽഹിയിൽ ജോലി ചെയ്യുകയാണ്. പഠനം കഴിഞ്ഞു ഞാനും ഡൽഹിക്കു വണ്ടി കയറി.
ഹിന്ദി അറിയാത്തതു കൊണ്ടു നിരാശയായിരുന്നു ഫലം. പിന്നെ ചെറിയൊരു ക്ലിനിക്കിൽ ജോലി കിട്ടി. അപ്പോളോ ആശുപത്രിയിൽ ഓപ്പൺ ഇന്റർവ്യൂ നടക്കുന്ന സമയമാണ്. കൂട്ടുകാർക്കൊപ്പം ഞാനും പോയി. ഇന്റർവ്യൂ കഴിഞ്ഞ് അവർ അപേക്ഷയിൽ ഹിന്ദിയിൽ എന്തോ എഴുതിവിട്ടു. സെലക്ഷനാകാത്ത നിരാശയിൽ കുറച്ചു ദിവസം നടന്നു.
അടുത്ത മാസം വീണ്ടും ഇന്റർവ്യൂവിനു ചെന്നു. അന്നാണ് അറിഞ്ഞതു സെലക്ഷനായെന്നും ഒരു മാസത്തിനുള്ളിൽ ജോലിക്കു ജോയ്ൻ ചെയ്യണമെന്നാണ് അവർ അപേക്ഷയിൽ എഴുതിയതെന്ന്. അത്രയായിരുന്നു അന്നത്തെ ഹിന്ദി പരിജ്ഞാനം.
ബെസ്റ്റ് നഴ്സ് അവാർഡ്
1996ലാണ് അപ്പോളോയിൽ ജോലിക്കു കയറിയത്. അവിടെ ഹിന്ദിയേക്കാൾ ആവശ്യം ഇംഗ്ലിഷ് ആയതു കൊണ്ടു രക്ഷപ്പെട്ടു. എല്ലാം ഭംഗിയായി പോകുന്നതിനിടെ സെറിബ്രോ വാസ്കുലർ ആക്സിഡന്റ് സംഭവിച്ച ഒരു രോഗിയെ ഐസിയുവിൽ കൊണ്ടു വന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ച അവ്സഥയിലായിരുന്ന അയാൾക്കു മരുന്നു കൊടുത്തിട്ടും ഉറങ്ങുന്നില്ല.
Denne historien er fra November 08,2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

