Prøve GULL - Gratis
കുഞ്ഞല്ലേ, കരുതൽ വേണ്ടേ
Vanitha
|November 09, 2024
കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇരട്ടി ശ്രദ്ധ വേണം. നിർബന്ധമായും പാലിക്കേണ്ട മുൻകരുതലുകൾ അറിയാം

ഇന്നലെയും കൂടി ഞാൻ വണ്ടി നിർത്തി, കുട്ടിയെ വാഹനങ്ങൾ വരുന്ന വശത്തുകൂടി നടത്താതെ മറുവശത്തൂടെ നടത്തൂ ചേട്ടാ എന്നൊരാളോടു പറഞ്ഞേയുള്ളൂ. പിള്ളേരുടെ കാര്യത്തിൽ ഇത്ര അശ്രദ്ധ കാണിച്ചാൽ എങ്ങനാ?' റെയിൽവേ പ്ലാറ്റ്ഫോമിലൂടെ അലക്ഷ്യമായി ഓടിക്കളിച്ചു ട്രാക്കിലേക്കു തെന്നി വീഴാൻ പോയ കുഞ്ഞിനെയെടുത്ത് അച്ഛനമ്മമാരുടെ കയ്യിൽ കൊടുത്തു തിരികെ നടക്കുമ്പോൾ റീതയുടെ മുഖം ചുവക്കുന്നുണ്ടായിരുന്നു. റീത ടീച്ചറാണ്, കുട്ടികളെ ഏറെ സ്നേഹിക്കുന്ന ആളാണ്.
പക്ഷേ, ചുറ്റും ഇങ്ങനെയുള്ള കുറച്ചു പേർ ഉണ്ട് എന്നതു കൊണ്ടു മാത്രം യാത്രകളിൽ കുട്ടികൾക്കുണ്ടാകുന്ന അപകടങ്ങൾ നമ്മുടെ നാട്ടിൽ കുറയുന്നില്ല. സദാ ജാഗ്രത വേണം അവർക്കൊപ്പം വീടിനു പുറത്തേക്കു ചുവടുവയ്ക്കുന്ന ഓരോ നിമിഷവും.
നടക്കുമ്പോഴും വേണം ശ്രദ്ധ
വഴിയിലൂടെ കുട്ടികളുമായി നടക്കുമ്പോഴുള്ള സുരക്ഷയെക്കുറിച്ച് പലരും ആവശ്യത്തിനു ശ്രദ്ധ നൽകാറില്ല. എന്നാൽ ഇത്തരം അപകടങ്ങൾ കുറവല്ലതാനും.
കുട്ടികളുമായി പ്രഭാത നടത്തത്തിനോ രാത്രി നടത്തത്തിനോ പോകുമ്പോൾ എളുപ്പത്തിൽ ശ്രദ്ധ കിട്ടുന്ന തരത്തിലുള്ള നിറമുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക. വെള്ള നിറം, ഇളം നിറങ്ങളാണ് ഉത്തമം.
വസ്ത്രങ്ങളിലും ബാഗിലുമൊക്കെ വെളിച്ചം തട്ടി പ്രതിഫലിക്കുന്ന തരം റിഫ്ലക്ടറുകൾ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. റിഫ്ലക്ടറുകളുള്ള ചെരുപ്പുകളും ടോപ്പുകളും പാന്റുകളും ലഭ്യമാണ്.
ട്രാഫിക് ലൈറ്റിലെ നിറങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കാം. വളവു വരുന്ന ഇടങ്ങളിൽ വച്ചു റോഡ് മുറിച്ചു കടക്കാതിരിക്കുക എന്നും ഓർമിപ്പിക്കാം.
വഴിയിലൂടെ നടക്കുമ്പോൾ എപ്പോഴും കുട്ടിയുടെ കൈപിടിക്കുക. കുട്ടിയെ വാഹനങ്ങൾ വരുന്ന വശത്തു കൂടി നടത്താതെ മറുവശത്തു കൂടി നടത്താൻ ശ്രദ്ധിക്കണം. ആൾക്കൂട്ടമുള്ള സ്ഥലത്താകുമ്പോൾ പരമാവധി കുട്ടിയുടെ കൈ വിടാതെ നടക്കുക. നോട്ടം തെറ്റിപോവാതിരിക്കാനും ശ്രദ്ധിക്കാം.
കൊച്ചു കുട്ടികളെ തനിച്ചു റോഡിലേക്കു വിടാതിരിക്കുക. തൊട്ടടുത്തുള്ള കടയിലേക്കാണെങ്കിൽ പോലും മുതിർന്നവരൊപ്പമില്ലാതെ കുട്ടിയെ വിടേണ്ടതില്ല.
ഇരുവശവും നോക്കി വണ്ടികൾ പാഞ്ഞു വരുന്നില്ല എന്ന് ശ്രദ്ധിച്ച് റോഡ് മുറിച്ചു കടക്കാൻ പറയുക.
വഴിയുടെ വലതുവശം ചേർന്നു നടക്കുക, നടപ്പാതയുണ്ടെങ്കിൽ അതിലൂടെ നടക്കുക, കൂട്ടമായി നിരന്നു നടക്കാതിരിക്കുക എന്നൊക്കെ ഓർമിപ്പിക്കാം.
Denne historien er fra November 09, 2024 -utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size