Prøve GULL - Gratis
ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത
Madhyamam Weekly
|01 April 2024
ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.
ഓസ്കർ അവാർഡ് ഒരുപറ്റം കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പു മാത്രമാണെങ്കിലും ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട ഏറ്റവും മഹത്ത്വപൂർണമായ അംഗീകാരമാണെന്നാണ് പൊതുബോധം പ്രഖ്യാപിക്കുന്നത്. ഇതിനോട് യോജിക്കാത്ത നമ്മളിൽ മിക്കവരും 'ഗാന്ധി' സിനിമ ഈ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ, എ.ആർ. റഹ്മാനും മരകതമണിക്കും അവാർഡ് കിട്ടിയപ്പോൾ ആഹ്ലാദചിത്തരായവർ ആണെന്നുള്ള സത്യം മറക്കേണ്ടതല്ല. അ ക്കാദമി കമ്മിറ്റിക്കാർ ഏഴ് അവാർഡുകളാണ് 'ഓപൺ ഹൈമർ' സിനിമക്ക് ചാർത്തിക്കൊടുത്തത്. ഏറ്റവും നല്ല ചിത്രം, ഏറ്റവും നല്ല സംവിധായകൻ, നല്ല നടൻ, എ ന്നതൊന്നും മാത്രമല്ല, സംഗീതത്തിനും എഡിറ്റിങ്ങിനും സിനിമാറ്റോഗ്രഫിക്കും സഹനടനും സമ്മാനങ്ങളുണ്ട്. ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതി ന്റെ ആഖ്യാനമോ അല്ല ഈ സിനിമ, പ്രത്യുത അദ്ദേഹത്തിന്റെ ആന്തരിക സംഘർഷങ്ങളുടെ നോലൻ രീതിയിലുള്ള, തികച്ചും നോലൻ കാഴ്ചപ്പാടുകളിലുള്ള ആഖ്യാനമാണിത്. ഗാലക്സികളും നക്ഷത്രങ്ങളും നെബുലകളും ഓപൺഹൈമറുടെ വിഹ്വലതകൾക്ക് ദൃശ്യം ചമച്ചുകൊണ്ട് സിനിമ പുരോഗമിക്കുന്നതിനിടക്കാണ് സംവിധായ കൻ കഥ വിരിയിച്ചെടുക്കുന്നത്. സ്വയം നിർമിച്ച മാരകായുധത്തെ പിന്നീട് നിരാകരിച്ചുകൊണ്ടും ഒരു യുദ്ധോപകരണമായി മാറിയതിൽ പരിതപിച്ചുകൊണ്ടും സ്വയം ഇല്ലാതാകലിലേക്ക് നടന്നുനീങ്ങുന്ന ഓപൺഹൈമർ ആണ് ചിത്രീകരിക്കപ്പെടുന്നത്. ശാസ്ത്രവും ധാർമികബോധവും നേർക്കുനേർ പൊരുതുന്നതും അവ തമ്മിലുള്ള സമതുലിതാവസ്ഥ എപ്രകാരം തകർക്കുമെന്നും സത്യമായ ലോകചര്യകളെ ഇത് എങ്ങനെ ദുഷിപ്പിക്കുന്നു എന്നും സിനിമ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തന്റെ കമ്യൂണിസ്റ്റ് ചായ്വ് അദ്ദേഹത്തെ തടങ്കലിൽപെടുത്തുന്നതിന്റെ വ്യഥകളും ഇതോടൊപ്പമുണ്ട്.
Denne historien er fra 01 April 2024-utgaven av Madhyamam Weekly.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Madhyamam Weekly
Madhyamam Weekly
പ്രണയമേ നീയാണ് ആശ
ഏപ്രിൽ 12ന് വിടവാങ്ങിയ അതുല്യ ഗായിക ആശ ദോസ്ലെയെയും അവരുടെ പാട്ടുകളെയും അനുസ്മരിക്കുകയാണ് പാട്ടെഴുത്ത് ചരിത്രകാരനായ ലേഖകൻ. ആസ്വാദകരെ ഏതേതു ലോകത്തിലാണ് ആ അനുപമശബ്ദം കൊണ്ടെത്തിച്ചത്?
9 mins
27 April 2026
Madhyamam Weekly
അധികമായൊരു റൗണ്ട്; 40 മത്സരങ്ങളും
ജൂൺ 11ന് ലോകകപ്പ് ഫുട്ബാൾ മഹാ അങ്കത്തിന് വിസിലുയരും. ഇത്തവണ കുറെയേറെ സവിശേഷതകളുണ്ട് മത്സര സംഘാടനത്തിന്. ലോകകപ്പിന്റെ വിശേഷങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകൻ
4 mins
27 April 2026
Madhyamam Weekly
'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'
ഇത്തവണത്തെ പുരസ്കാരത്തോടൊപ്പം, ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഭിനേതാവ് എന്ന ബഹുമതികൂടി നേടിയ ഉർവശി സംസാരിക്കുന്നു. നാലരപ്പ തിറ്റാണ്ട് നീണ്ട തന്റെ സിനിമായാത്രയിലെ ചില നിമിഷങ്ങളെയും നിലപാടുകളെയും പറ്റിയാണ് ഉർവശി സംസാരിക്കുന്നത്.
7 mins
2 September 2024
Madhyamam Weekly
ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..
ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?
6 mins
01 April 2024
Madhyamam Weekly
ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത
ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.
5 mins
01 April 2024
Madhyamam Weekly
മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം. സി.ആർ. നീലകണ്ഠന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ് ലേഖിക.
2 mins
03 July 2023
Madhyamam Weekly
തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ
‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളി മോശമാണെന്ന് ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ് വിളമ്പുന്നത് എന്ന മറ്റൊരു വിമർശനവുമുണ്ട്. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് പരിശോധിക്കുകയാണ് സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ? -ഒരു സംവാദത്തിന് തിരികൊളുത്തുകയാണ് ഈ പഠനം.
11 mins
03 July 2023
Madhyamam Weekly
കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.
3 mins
26 June 2023
Madhyamam Weekly
ഹരിയാന കൊടുങ്കാറ്റ്
കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.
5 mins
19 June 2023
Madhyamam Weekly
ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി
നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയൽപോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്വങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും ഐ.ടി വിദഗ്ധനുമായ ലേഖകന്റെ ഈ വിശകലനം മുന്നോട്ടുവെക്കുന്നു.
7 mins
05 June 2023
Listen
Translate
Change font size
