Prøve GULL - Gratis

സന്യാസക്കഥകൾ

Manorama Weekly

|

February 01,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

സന്യാസക്കഥകൾ

സന്യാസിയാകണമെന്നു തോന്നൽ എപ്പൊഴാണുണ്ടാവുകയെന്നു പറയാനാവില്ല. സന്യാസത്തിൽ നിന്നു പുറത്തു കടക്കാനുള്ള നിമിത്തവും നിനച്ചിരിക്കാതെയാ വരിക.

ചലച്ചിത്രതാരങ്ങളുടെ സംഘടനയായ “അമ്മ'യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി.പി.മാധവൻ മുംബൈയിൽ പത്ര പ്രവർത്തകനായിരിക്കുമ്പോഴാണ് സന്യാസിയാകാനുള്ള മോഹം ഉദിക്കുന്നത്. ഇതു പത്തിനാലാം വയസ്സിൽ. സ്വാമി ചിന്മയാനന്ദന്റെ ആശ്രമത്തിലെത്തി സന്യാസജീവിതത്തിന്റെ പടവുകൾ കയറി.

കാര്യങ്ങളങ്ങനെ ചിട്ടയായി പോകുമ്പൊഴാണ് അമ്മയെപ്പറ്റിയുള്ള ചിന്ത മനസിനെ അലട്ടിയത്, ട്രെയിനിൽ പട്ടിണി കിടന്നു യാത്ര ചെയ്ത് വീട്ടിലെത്തി അമ്മയെ കണ്ടതും തളർന്നുവീണു. തലയ്ക്കു കാര്യമായി പരുക്കേറ്റ മാധവൻ പിന്നീട് സന്യാസത്തിലേക്കു മടങ്ങിയില്ല. പകരം എത്തിയത മറ്റേ തലയ്ക്കൽ, സിനിമയിൽ.

നാലു പതിറ്റാണ്ടത്തെ ചലച്ചിത്രജീവിതം കഴിഞ്ഞപ്പോൾ വീണ്ടും സന്യാസമോഹം. ഹിമാലയത്തിലേക്ക് ഒറ്റയ്ക്കു യാത്ര ചെയ്യവേ ഹരിദ്വാറിൽ വച്ച് പക്ഷാഘാതം. പിന്നത്തെ ജീവിതം പത്തനാപുരത്തെ ഗാന്ധിഭവനിൽ.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size