കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.
പ്രമേഹ രോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിക്കുന്നതിന് നേതൃത്വം നൽകിയ ഫെ ഡറിക്ക് ബാൻഡിങ്ങിന്റെ ജന്മദിനമായ നവംബർ 14 ആണ് 1991 മുതൽ ലോക പ്രമേഹ രോഗ ദിനമായി ആചരിക്കുന്നത്. ലോകത്തെ 160 ൽ പരം രാജ്യങ്ങളിൽ നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കപ്പെടുന്നു. ലോകത്തിൽ 430 മില്യണിലധികം ആളുകൾ പ്രമേഹ ബാധിതരാണ്. ഒരോ എട്ടു സെക്കന്റിലും പ്രമേഹരോഗം കാരണം ഒരാൾ മരണപ്പെടുന്നു. നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗ ബാധിതരുള്ളത്. പ്രമേഹബാധിതരുടെ തലസ്ഥാനമായി കേരളം അറിയപ്പെടുന്നു.
കേരളത്തിൽ അഞ്ചിൽ ഒരാൾ പ്രമേഹം ബാധിച്ചവരാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണ്. കോവിഡാനന്തരം ഇന്ത്യയിലും, കേരളത്തിലും ചെറുപ്പക്കാരിൽ അപ്രതീക്ഷിതമായി പ്രമേഹം വർധിച്ചു വരുന്നു എന്ന ഗുരുതര സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
എന്താണ് പ്രമേഹം ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഈർജ്ജം ലഭിക്കുന്നത്. കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. ഭക്ഷണം ദഹനപ്രക്രിയക്ക് വിധേയമാകുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗപ്രദമായ രീതിയിൽ കലകളിലേക് (സെൽ) എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ശരിയായ അളവിലോ, ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള പഞ്ചാസരയുടെ അളവ് കൂടുന്നു. ഈ രോഗത്തെയാണ് ഡയബറ്റിക്ക് മെലിറ്റസ് അഥവാ പ്രമേഹം എന്നറിയപ്പെടുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിലും ഗ്ലൂക്കോസ് കാണപ്പെടാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജീവിത ശൈലി രോഗമായ ഇതിനെ ഷുഗർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
この記事は Ayurarogyam の March 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Ayurarogyam の March 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കുഞ്ഞുങ്ങളിലെ ജനനവൈകല്യം ശ്രദ്ധിക്കണം
ഗർഭകാലം മുതൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്
ആർത്തവം സമയം തെറ്റാതിരിക്കാൻ
സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആർത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം.
വെള്ളം കുടിക്കാൻ മറക്കല്ലേ
വെള്ള കോളർ ജോലിക്കാർ വെള്ളം കുടിയുടെ വീമ്പ് പറയുന്നതു കേട്ടാൽ വെള്ളം കുടിക്കാത്തവരും കുടിച്ചുപോകും. പലരും ഉച്ചവരെ 5 ലിറ്റർ വെള്ളം കുടിക്കുന്ന കണക്കുപോലും പറയാറുണ്ട്. പക്ഷേ, എരിവിന് പരിഹാരമായും തൊണ്ട വരളലിന് ഒറ്റമൂലിയായും എന്തെങ്കിലും വിഴുങ്ങാനും മാത്രം വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും.
കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം
കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് തയാറാക്കിയാലും അത് നല്ല ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു മികച്ചതാണ്. എന്നാൽ നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം
കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.
കമ്പിയിടാതെ പല്ല് നേരെയാക്കാം
ദന്തക്രമീകരണം
വേനലിൽ രോഗപെരുമഴ
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
തലകറക്കം ശ്രദ്ധിക്കാതെ പോകരുത്
ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.