റിട്ടയേഡ് അധ്യാപക ദമ്പതികളായിരുന്നു തോമസ് മാഷും അന്നമ്മ ടീച്ചറും. നീണ്ട 50 വർഷത്തെ സന്തുഷ്ടദാമ്പത്യത്തിനൊടുവിൽ 70-ാം വയസിൽ ടീച്ചർ അന്തരിച്ചു. മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും പിന്നാലെ മാഷും യാത്രയായി. മൂന്നു വർഷവും മാഷിന്റെ ജീവിതം രോഗാതുരവും ഏകാന്തവും ആയിരുന്നു. ഇതിലെന്തിരിക്കുന്നുവെന്ന് അത്ഭുതം തോന്നിയേക്കാമെങ്കിലും ചില വസ്തുതകൾ അത്ഭുതപ്പെടുത്തിയേക്കാം. പങ്കാളിയുടെ മരണം സൃഷ്ടിക്കുന്ന ആഘാതം പലരിലും വ്യത്യസ്തമാണ്. 2013-ലെ ജേണൽസ് ഒഫ് ജറന്റോളജിയിലെ പഠനപ്രകാരം പങ്കാളിയുടെ മരണം സഹപങ്കാളിയിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രത്യക്ഷമായതോ പരോക്ഷമായതോ ആയ ശാരീരിക മാനസിക ആയ ആഘാതങ്ങളാകാം ഇത്. പങ്കാളിയുടെ മരണശേഷം ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ അവരും മരണത്തിനു കീഴടങ്ങുവാനുള്ള സാധ്യത ഏകദേശം 30 ശതമാന ത്തിലധികം ആണ്. മരണത്തെത്തുടർന്നു വരുന്ന ആദ്യ ആറുമാസം 40 മുതൽ 70 ശതമാനം വരെ ഇത് കൂടുതലായിരിക്കും.
വിവാഹശേഷം, ഏകദേശം അടുത്തടുത്ത പ്രായത്തിലെ ദമ്പതിമാർ അവരുടെ ദൈനംദിനകാര്യങ്ങൾക്ക് പരസ്പരം ആശ്രയമനോഭാവം പുലർത്തുന്നവരായിരിക്കും. മാത്രമല്ല അവർ പരസ്പരം അത്രത്തോളം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തുമുള്ള ജീവിതവുമായിരിക്കും. വർഷങ്ങളായി പിന്തുടരുന്ന ശീലങ്ങളും മറ്റും പങ്കാളിക്കു മാത്രമേ മനസ്സിലാക്കാനും വിട്ടുവീഴ്ചകൾ ചെയ്യാനും സാധിക്കുകയുള്ളു. അതു കൊണ്ടുതന്നെ പങ്കാളിയുടെ മരണം സൃഷ്ടിക്കുന്ന ശൂന്യത ആഴത്തിലുള്ളതായിരിക്കും. ഇതിൽത്തന്നെ ഭാര്യയുടെ മരണമാണ് ഏറ്റവും ആഘാതം സൃഷ്ടിക്കുക എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഭാര്യയുടെ മരണത്തോടെ ഉണ്ടാകുന്ന വൈകാരികമായ ശൂന്യതയും ഒറ്റപ്പെടലും ഭർത്താവിൽ ജീവിതത്തോടുളള വിരക്തിയിലേക്കെത്തിക്കുന്നു.
この記事は Ayurarogyam の June 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Ayurarogyam の June 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം
കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.
കമ്പിയിടാതെ പല്ല് നേരെയാക്കാം
ദന്തക്രമീകരണം
വേനലിൽ രോഗപെരുമഴ
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
തലകറക്കം ശ്രദ്ധിക്കാതെ പോകരുത്
ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.
രക്തസമ്മർദം നിസാരമാക്കരുത്
ലോകത്ത് 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക് രക്തസമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നാണ് കണക്ക്
ആസ്ത്മ നിയന്ത്രിക്കാം
പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.
പഠനം എത്ര സിംപിൾ !
നിതിൻ എ എഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം
കരളിനെ കാക്കാൻ ഭക്ഷണം
നാരങ്ങ അടങ്ങിയ ആഹാരം കരളിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കുന്നു. പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവക്കാഡോ കരളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വെളുത്തുള്ളി കരളിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ശരീരത്തിൽ രോഗപ്രതിരോധശേഷി കൂട്ടി കരളിലടിയുന്ന കൊഴുപ്പിനെ കുറച്ചുനിർത്താൻ സഹായിക്കുന്നു.
പിത്തസഞ്ചിയിലെ കല്ലുകൾ പ്രതിരോധവും ചികിത്സയും
40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്താശയകല്ല് വരാൻ സാധ്യത കൂടുതൽ