कोशिश गोल्ड - मुक्त
ശുഭ് ദിവാഴി
Vanitha
|October 26, 2024
സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം
"കൊച്ചീലെ ദീപാവലി കണ്ട്ക്കാ? കണ്ടിട്ടില്ലേ വാ... മട്ടാഞ്ചേരിക്ക് വാ...' പഴയ ആ വൈറൽ പാട്ടിന്റെ പാരഡിയാണ് മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്ട്രീറ്റിൽ ചെന്നപ്പോൾ മനസ്സു മൂളിയത്. വെയിൽ ചായുന്നതേയുളളൂ. വീടും ചുറ്റുപാടും വൃത്തിയാക്കുന്ന തിരക്കിലാണ് പലരും. മുറ്റത്തും ഉമ്മറത്തും വെള്ളം തളിച്ച ശേഷം വിവിധ വർണങ്ങളിൽ രംഗോലി വരയ്ക്കുകയാണ് മറ്റു ചിലർ.
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവിയെ വരവേൽക്കാനാണ് രംഗോലി വരയ്ക്കുന്നതെന്നു വിശ്വാസം. സന്ധ്യയായതോടെ വീടുകളിൽ ദീപങ്ങൾ തെളിഞ്ഞു തുടങ്ങി. പൂജാ മുറിയിൽ ആദ്യ ദീപം തെളിയിച്ചതിനു പിന്നാലെ മുറ്റത്ത് വിവിധ ആകൃതികളിൽ ഒരുക്കിവച്ചിരിക്കുന്ന ചെരാതുകളിലേക്കും ദീപം പകരും. കുട്ടികളും മുതിർന്നവരും പ്രായ ഭേദമെന്യേ മത്താപ്പൂവും കമ്പിത്തിരിയും പടക്കങ്ങളുമായി തെരുവിലേക്കിറങ്ങി. പല വർണങ്ങളാൽ അലംകൃതമായ ഈ തെരുവെത്ര മനോഹരി. ദീപാവലിയുടെ ഗുജറാത്തി വിശേഷങ്ങൾ കേൾക്കാൻ നീൽകാന്ത് എന്ന വീട്ടിലേക്കു കയറി.
“ശുഭ് ദിവാഴീ...'' കൈകൾ കൂപ്പി ദീപാവലി ആശംസകൾ അറിയിച്ച ശേഷം മഹേഷ് എൻ. ജോഷിയും ഭാര്യ സോനൽ എം.ജോഷിയും വീടിനുള്ളിലേക്ക് സ്വീകരിച്ചിരുത്തി. പരമ്പരാഗത ഗുജറാത്തി ബാന്ദ്നി സാരിയാണ് സോനലിന്റെ വേഷം. മഹേഷ് ഇളം നീല നിറത്തിലുള്ള കുർത്തി ധരിച്ചിരിക്കുന്നു.
“ഞങ്ങൾക്ക് ദിവാലി എന്നാൽ മധുരവും ദീപങ്ങളും പടക്കവുമാണ്. ഇപ്പോഴാണ് പലഹാരം പുറത്തു നിന്നു വാങ്ങുന്നത്. മുൻപ് വീട്ടിൽ തന്നെ ചെയ്യും.'' തെളിഞ്ഞ മലയാളത്തിൽ സോനൽ സംസാരിച്ചു തുടങ്ങി. “ഗുജറാത്തിൽ പോർബന്തറാണ് നാട്. ഗാന്ധിജിയുടെ അയൽക്കാരെന്നു പറയാം. ഞങ്ങടെ അവിടുത്തെ വീടിന് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ കുടുംബവീട്.
എന്റെ മുത്തശ്ശൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ കേരളത്തിൽ താമസമാക്കിയ ഒരു ഗുജറാത്തി കുടുംബത്തിനൊപ്പം സഹായിയായി ഇവിടേക്കു വന്നതാണ്. ആ വീട്ടിലെ അമ്മ മുത്തശ്ശനെ പാചകം പഠിപ്പിച്ചു. പിന്നീട് അദ്ദേഹം സ്വന്തമായി ഒരു സ്വീറ്റ്സ് ഷോപ്പ് നടത്തി. ഇപ്പോൾ അതില്ല. പണ്ട് നാട്ടിൽ പോകുമ്പോൾ കസിൻസിനൊപ്പം ഗാന്ധിജിയുടെ വീട്ടിൽ പോയിട്ടുണ്ട്. രസമുള്ള ഓർമകളാണ് അവ
“പഴയ കഥകൾ പറയാൻ സോനലിന് വലിയ ഇഷ്ടമാണ്.'' മഹേഷ് ഇടപെട്ടു. “അഞ്ചു തലമുറകളായി ഞങ്ങൾ കൊച്ചിയിലാണ് ജീവിക്കുന്നത്. കേരളമാണ് തറവാട് എന്നു വേണമെങ്കിൽ പറയാം.'' ഇന്ത്യൻ കൊമേഴ്സ്യൽ കമ്പനി എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് മഹേഷ്. സോനൽ യോഗ അധ്യാപികയും.
यह कहानी Vanitha के October 26, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

