കോഴിക്കോടിന്റെ കൂട്ട് അക്ഷരം
Vanitha
|September 28, 2024
ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി യുനെസ്കോ പട്ടികയിൽ ഇടം നേടിയത് നമ്മുടെ സ്വന്തം കോഴിക്കോട്
തെളിവെയിൽ പരന്നൊരു വൈകുന്നേരം. ബാബുക്കയുടെ പാട്ടും മൂളി മിഠായിത്തെരുവിലൂടെ നടക്കുമ്പോഴാണ് വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടത്. ബേപ്പൂർ സുൽത്താന്റെ ഒപ്പമുള്ളത് ഏണസ്റ്റ് ഹെമിങ് വേയാണ്.
കടപ്പുറത്തേക്കു ചെന്നപ്പോഴോ, ചക്രവാളത്തിലേക്കു മിഴികളയച്ചിരുന്നു സൊറ പറയുന്നു, എൻ.പി. മുഹമ്മദും ലിയോ ടോൾസ്റ്റോയിയും അല്പമകലെ എസ്.കെ. പൊറ്റെക്കാട്ടിനൊപ്പം നിൽക്കുന്നതാരാണ്? ദസ്തയേവ്സ്കിയും കാഫ്കയും ഏതൊരു കോഴിക്കോടൻ സാഹിത്യ സ്നേഹിയും കാണാൻ കൊതിക്കുന്നൊരു കിനാവാണ് ഈ പറഞ്ഞതെല്ലാം ആ സുന്ദരസങ്കൽപമാണ് ഇപ്പോൾ സത്യമായിരിക്കുന്നത്. 2024 ജൂലൈ രണ്ട് രാത്രി പോർച്ചുഗലിലെ ബാഗാ നഗരത്തിൽ നടന്ന സമ്മേളനത്തിൽ യുനെസ്കോ ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി കോഴിക്കോടിനെ സ്വാഗതം ചെയ്തു. ഹൽവയുടെ മധുരവും ബിരിയാണിയുടെ രുചിയും പാട്ടിന്റെയും കഥകളുടെയും നൈർമല്യവുമുള്ള നാടാണു കോഴിക്കോട് അക്ഷര മേഖലയിൽ നൂറ്റാണ്ടുകളായി ആ ദേശം കെട്ടിപ്പടുത്ത മികവിനുള്ള അംഗീകാരമാണിത്. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പും കോഴിക്കോടിന്റെ സഹൃദയ സമൂഹവും ഒരേ മനസ്സോടെ നടത്തിയ ശ്രമങ്ങളുടെ മൂന്നു വർഷങ്ങളുണ്ട്, ഈ നേട്ടത്തിനു പിന്നിൽ.
അപ്പു നെടുങ്ങാടിയും കുട്ടികൃഷ്ണ മാരാരും സയനും ഉറൂബും എസ്.കെ. പൊറ്റെക്കാട്ടും എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും യു.എ.ഖാദറും സുകുമാർ അഴീക്കോടും പി. വൽസലയും കെ.ടി. മുഹമ്മദും ഉൾപ്പെടുന്ന ഇതിഹാസങ്ങൾ മുതൽ പുതുതലമുറക്കാർ വരെ ഈ മണ്ണിൽ കാലുറപ്പിച്ചാണ് മലയാള സാഹിത്യത്തിനു ഊടും പാവും നെയ്തത്. ആ പാരമ്പര്യത്തിലേക്കാണ് ഈ രാജ്യാന്തര അംഗീകാരത്തിന്റെ തിളക്കം കൂടി ചേരുന്നത്.
യുനെസ്കോ അംഗീകാരം തേടിയെത്തുന്നത് ഇപ്പോഴാണെങ്കിലും എത്രയോ കാലമായി സാഹിത്യ നഗരം' എന്നാണല്ലോ നമ്മളോരോരുത്തരും കോഴിക്കോടിനെ വിശേഷിപ്പിക്കുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാലറിയാം, കലയിലും സാഹിത്യത്തിലും വിദേശ ബന്ധങ്ങ ളിലും സാമൂഹിക - സാംസ്കാരിക മേഖലയിലുമൊക്കെയുള്ള ഈ നഗരത്തിന്റെ യശസ്സ്. ഞാൻ മേയറായിരിക്കെ ഈ പദവി തേടിയെത്തി എന്നതിൽ സന്തോഷം, അതിലേറെ അഭിമാനം''- മാനാഞ്ചിറയിലെ എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമയ്ക്കു താഴെ, പുലരിയുടെ തിളക്കം പടർന്നമരച്ചോട്ടിലിരുന്നു മേയർ ബീന ഫിലിപ്പ് ആ നേട്ടത്തിലേക്കുള്ള യാത്രാവിശേഷങ്ങൾ പറഞ്ഞു തുടങ്ങിയതിങ്ങനെ.
यह कहानी Vanitha के September 28, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
