मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष
The Perfect Holiday Gift Gift Now

എഴുത്തിന്റെ മുദ്രയും ജീവിതവും

Manorama Weekly

|

May 17, 2025

വഴിവിളക്കുകൾ

- ജിസ ജോസ്

എഴുത്തിന്റെ മുദ്രയും ജീവിതവും

ഓർമ വച്ച നാളുകൾ മുതൽ തന്നെ അമ്മ കഥകൾ വായിച്ചു തരുമായിരുന്നു. സ്വയം വായിക്കാനായപ്പോഴേക്ക് പുസ്തകങ്ങളായി ഏറ്റവും വലിയ കൂട്ടുകാർ. കുട്ടിക്കാലത്ത് ഏറ്റവും ദുർലഭമായിരുന്നത് പുസ്തകങ്ങളാണ്. ബൈബിളിലല്ലാതെ മറ്റു ഗ്രന്ഥങ്ങളിലൊന്നും വിശ്വാസമില്ലാതിരുന്നവരായിരുന്നു അക്കാലത്ത് ജീവിതപരിസരങ്ങളിലുണ്ടായിരുന്ന ഭൂരിപക്ഷവും. വായനശീലമുണ്ടെങ്കിലും പുസ്തകങ്ങൾ വില കൊടുത്തു വാങ്ങുന്ന പതിവ് സ്വന്തം വീട്ടിലുമുണ്ടായിരുന്നില്ല.

അന്നൊക്കെ ഏതു വീട്ടിൽ ചെന്നാലും എന്തെങ്കിലും വായിക്കാൻ കിട്ടുമോ എന്നായിരുന്നു ആദ്യം പരതുക. കുരുമുളകിന്റെയും റബർഷീറ്റിന്റെയും മണം തിങ്ങിനിറഞ്ഞ മുറികളിൽ പരമാവധി കർമലകുസുമം പോലെയുള്ള വല്ലതും കിട്ടിയാലായി. വേറൊന്നും കിട്ടാത്തതുകൊണ്ട് അതിലെ അനുഭവസാക്ഷ്യങ്ങൾ കഥപോലെ വായിച്ചാസ്വദിക്കാൻ ശ്രമിക്കും.

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size