कोशिश गोल्ड - मुक्त

കേരളത്തിൽ നിന്ന് ഒരേയൊരു ഗ്രാമി വയലിൻ

Manorama Weekly

|

October 14, 2023

മൂന്നുപ്രാവശ്യം ഗ്രാമി അവാർഡ് നേടിയ ഏക മലയാളി. 2022ൽ മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയത്, മനോജ് വയലിനിസ്റ്റും കണ്ടക്ടറും സ്ട്രിങ് അറേഞ്ചറുമായി പ്രവർത്തിച്ച "ഡിവൈൻ ടൈഡ്സ്' എന്ന ആൽബമാണ്. ഇക്കുറി മികച്ച ഇമ്മേഴ്സീവ് ഓഡിയോ വിഭാഗത്തിൽ ഡിവൈൻ ടൈഡ്സ് വീണ്ടും ഗ്രാമി നേടിയിരിക്കുന്നു. ഒപ്പം മനോജ് ജോർജും. 2001ലെ മിസ് വേൾഡ് മത്സരത്തിൽ വേദി പങ്കിടാനുള്ള ഭാഗ്വം ലഭിച്ചു. ബാംഗ്ലൂരിൽ നടന്ന ബ്രയാൻ ആഡംസ് ഷോയുടെ ഉദ്ഘാടന ചടങ്ങിലും, ഇന്ത്യയെ പ്രതിനിധീകരിച്ച് വേൾഡ് മിലിട്ടറി ഗെയിംസിലും ഭാഗമായി.' പത്തു വർഷത്തിനുശേഷം ‘റാണി ചിത്തിര മാർത്താണ്ഡം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു...

- സന്ധ്യ കെ.പി.

കേരളത്തിൽ നിന്ന് ഒരേയൊരു ഗ്രാമി വയലിൻ

മനോജ് ജോർജിനെ നമുക്ക് അറിയില്ല. പക്ഷേ, ലോകമൊട്ടാകെ യുള്ള മികച്ച സംഗീതജ്ഞർക്കായി അമേരിക്കയിലെ റിക്കോർഡിങ് അക്കാദമി ഏർപ്പെടുത്തിയ ഗ്രാമി അവാർഡിനെ കുറിച്ച് അറിയുന്നവർക്ക് അറിയാം. കാരണം, മൂന്ന് തവണയാണ് സംഗീത സംവിധായകൻ റിക്കി കേജിന്റെ ആൽബങ്ങൾക്കു വയലിൻ മീട്ടിയാണ് മനോജ് ഗ്രാമി പുരസ്കാര വേദിയിൽ എത്തിയത്.

2015ലും 2022ലും ഇപ്പോഴിതാ 2023ലും 2022ൽ മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയത്, മനോജ് വയലിനി ം കണ്ടക്ടറും സിങ് അറേഞ്ചറുമായി പ്രവർത്തിച്ച ഡിവൈ ൻ ടൈഡ്സ്' എന്ന ആൽബമാണ്. ഇക്കുറി മികച്ച ഇമ്മേഴ്സീവ് ഓഡിയോ വിഭാഗത്തിൽ ഡിവൈൻ ടൈഡ്സ് വീണ്ടും ഗ്രാമി നേടിയിരിക്കുന്നു, ഒപ്പം മനോജ് ജോർജും. തിരിഞ്ഞു നോക്കുമ്പോൾ സന്തോഷിക്കാൻ ഒരുപാടു കാര്യങ്ങളുണ്ട്. തൃശൂരിലെ ഒളരിക്കര ഗ്രാമത്തിൽനിന്നു തുടങ്ങിയ യാത്രയാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വയലിനിസ്റ്റുകളിൽ ഒരാളായ ഡോ.എൽ.സുബ്രഹ്മണ്യത്തിനൊപ്പം 2001ലെ മിസ് വേൾഡ് മത്സരത്തിൽ വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചു. ബാംഗ്ലൂരിൽ നടന്ന ബയാൻ ആഡംസ് ഷോയുടെ ഉദ്ഘാടന ചടങ്ങിലും, ഇന്ത്യയെ പ്രതിനിധീകരിച്ച് വേൾഡ് മിലിട്ടറി ഗെയിംസിലും ഭാഗമായി. പത്തു വർഷത്തിനുശേഷം റാണി ചിത്തിര മാർത്താണ്ഡം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മനോജ് ജോർജ് മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

റിക്കിയും ഗ്രാമിയും

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size